Skip to main content

എഴുത്ത് തീരത്തെ കടൽ

എഴുത്ത് തീരത്തെ കടൽ
എഴുതാനിരിക്കുമ്പോൾ
ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ
പിന്നെ അത് എന്നോ ഏതോ 
ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക് 
ഇരമ്പം മറന്നുവെച്ച് 
അതിൻ്റെ മടങ്ങിപോക്ക്

എഴുതാനിരിക്കുന്നവരുടെ കടൽ
മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ
കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു

കാതോരത്തെ കടലും പകലും
ചുണ്ടിന്നോരത്തെ പുഞ്ചിരി

രാത്രി,
നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും
രണ്ട് പകലുകൾക്കിടയിലെ കടൽ
എന്ന് നടക്കുന്നു
പിന്നെ എപ്പോഴോ കിടക്കുന്നു

മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന
അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ

രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച്  പതിവായി ആകാശത്ത്
ഉറങ്ങാൻ പോകുന്നവരായിരുന്നു

ഉണരുമ്പോൾ പാതിനനച്ച
ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ

കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി
ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു

ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ
കാണുന്നു

അഭിസംബോധനകളുടെ വസന്തമേ
എന്ന് അവളേ ഓരോ പൂക്കളും.
അവളുടെ ഋതുവിരൽ പരതലിൽ
മാഞ്ഞുപോകും പകൽ!

2

ദ്വാരകേ,
പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല
കടലെടുത്ത് നിർത്തിയിടത്ത് നിന്ന്
ഞാൻ തുടങ്ങുന്നു

ഒന്നും കടലെടുത്ത് തീരുന്നില്ല
എടുത്ത് തീരാത്ത ഒന്നിൻ്റെ  തുടർച്ചയാവും കടൽ

കടലാണോ അതോ 
എടുത്ത് തീരാത്ത മടുപ്പാണോ
ഇനി അതോ
കടലെടുക്കും കാലമോ
ജലം ചേർത്ത കാലത്തേ
കടലെന്ന് വിളിക്കുമോ

അതോ ഇനി ദ്വാരക തന്നെയോ എന്ന് ഉറപ്പില്ലാതെ അവൾ 

കൃഷ്ണനല്ല എന്ന ഉറപ്പ് മാത്രം
കൈ മുതലായുള്ള ഞാൻ

ഒരു മിന്നാംമിന്നിക്കുള്ളിൽ
കൃഷ്ണമിനുക്കം
രാത്രിക്കും നേരത്തേ എന്ന്
ഉള്ളിലെ മിനുക്കങ്ങൾ

അവൾ വിരഹസമുദ്രത്തിലെ 
ഒരു പരിഭവത്തിര മാടി ഒതുക്കുന്നു
ഒരു നാലുമണിച്ചുരുൾ അവളുടെ നെറ്റിയിലേക്ക് വീഴുന്നു....


Comments

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...