Skip to main content

കുരുവിമുഖമുള്ള ദുഃഖം

നെടുവിർപ്പിൻ്റെ മ്യൂസിയങ്ങളിൽ
ദുഃഖം ഒരു സന്ദർശകനല്ലാതായി
ദുഃഖം ഒരു മേൽവിലാസമല്ലാതായി

നിങ്ങൾ ആവശ്യപ്പെട്ട ചലചിത്രഗാനം
പോലെ
ദുഃഖത്തിൻ്റെ കേൾവിക്കാർ
അവർക്കിഷ്ടമുള്ള ദുഃഖം മാത്രം
ആവശ്യപ്പെട്ട് കേട്ടുതുടങ്ങി

പഴയകാല റേഡിയോ പോലെ
ചതുരപ്പെട്ടിയിൽ ചടഞ്ഞിരുന്ന് ദൈവം പാട്ട് തുടങ്ങി

നെടുവീർപ്പിൻ്റെ യൂണിഫോം ഇട്ട്
പഴയകാലങ്ങളിൽ നിന്ന് 
ഒരു പോസ്‌റ്റ്മാന് 
കൊണ്ടുവരാവുന്ന 
തപാൽഉരുപ്പടി പോലെ 
ദുഃഖം മാറി

ഒരു പോസ്റ്റ്മാൻ വന്ന് പോകുമ്പോൾ 
പഴയഗ്രാമങ്ങൾ
ഗൃഹാതുരത്തമറിയാതേ
മടക്കത്തപ്പാൽ എന്നോണ്ണം 
മതിയായ സ്‌റ്റാമ്പൊട്ടിച്ച്
ശാന്തമായി കരുതുന്ന
ഒരേകാന്തയുണ്ട്

കുരുവിമുഖമുള്ള ഏകാന്തതയേ
ദുഃഖം അഭിസംബോധന ചെയ്യുകയാവണം

പോസ്‌റ്റോഫീസുകൾ എല്ലാം
അടച്ചരാത്രി
ആ ഏകാന്തതക്കുള്ള കാത്തിരിപ്പ് പോലെ 
കുരുവിമുഖമുള്ള ദുഃഖം
എൻ്റെ ഗ്രാമം എടുത്തുവെക്കുന്നു.



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി