Skip to main content

ബുദ്ധനിൽ നിന്നും ഊറിവരും ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം

മഞ്ഞിൻ്റെ മൂലകങ്ങളുള്ള 
ഒരു ആവർത്തനപ്പട്ടികയാവും പകൽ

മഞ്ഞുകാലത്തിൻ്റെ സകല മൂലകങ്ങളും
അതിൻ്റെ ആറ്റമികഭാരം
രേഖപ്പെടുത്തി
അതിൽചാരി ഇരിക്കുന്നു

മഞ്ഞു കൊണ്ട് ബോഗിയും 
മഞ്ഞു കൊണ്ടുള്ള 
ജാലകങ്ങളും നിർമ്മിച്ച് 
കാലം ഒരു തീവണ്ടിയായി
മുന്നിൽ വന്ന് നിൽക്കുന്നു

മഞ്ഞ് കൊണ്ട് നിർമ്മിച്ച അവ്യക്തതയുടെ ഭംഗിയുള്ള 
റെയിൽവേ സ്റ്റേഷൻ
മഞ്ഞുകാലങ്ങളുടെ സ്റ്റേഷൻമാസ്റ്റർ

അയാൾക്ക് വീശുവാനുള്ള കൊടി മഞ്ഞിൽ നിർമ്മിച്ച് 
മഞ്ഞ് മാറിനിൽക്കുന്നു

നിരുത്തരവാദിയായ മഞ്ഞുകാലം എന്ന്
കാലം അയാളെ ശകാരിക്കുമോ?

മഞ്ഞ് കൊണ്ടുണ്ടാക്കിയ ശകാരങ്ങൾ
മഞ്ഞ് കാലം കേൾക്കുന്നു
കാണുന്നത് കുറച്ച്
മഞ്ഞ് മഞ്ഞിനെ കേട്ടിരിക്കുന്നു

മഞ്ഞ് കൊണ്ട് നിർമ്മിച്ച കാത്
മഞ്ഞ് കൊണ്ട് നിർമ്മിച്ച പാട്ട്
മഞ്ഞ് കാലത്തിൻ്റെ ഹമ്മിങ്
മഞ്ഞിനും മുന്നേ പോകുന്നു

മഞ്ഞ് ചാരി എൻ്റെ ഉടൽ മഞ്ഞുകാലത്തിൽ നിന്നും പുറത്തിറങ്ങുന്നു
എൻ്റെ മഞ്ഞ് ചാരി ഉടൽ എന്ന്
മഞ്ഞ് പാട്ടിനേ

ഇന്നലേയിലേക്ക് ഇറങ്ങുന്ന
ചെറുപ്പക്കാരനെ പ്പോലെ
ഇന്നലെയുടെ തീയിട്ട്
എൻ്റെതല്ലാത്ത ഉന്മാദങ്ങൾ 
മഞ്ഞ് കായുവാനിരിക്കുന്നു
ഓരോ മഞ്ഞും
അതിൻ്റെ മാത്രം കവിതക്ക് 
ആളാത്ത തീയിടുന്നു

മേപ്പിളിലകൾ പോലെ
ഇന്നലെകൾ മുറിക്കും മഞ്ഞ്
അടരുന്നതിൻ്റെ ആകൃതിയിൽ
മഞ്ഞിനും മരത്തിനും ഇടയിൽ
മഞ്ഞ് കൊണ്ടുണ്ടാക്കിയ ഇന്നലെ
ഒട്ടിച്ച് വെക്കുന്നു

ബുദ്ധനിൽ നിന്നും ഊറിവരും
ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം അവ ഇന്നലെകളേയോ
ആട്ടിൻകുട്ടികളേയോ ഉപദ്രവിക്കുമോ എന്ന്  
ആരുടെതുമല്ലാത്ത ധ്യാനം
സംശയിക്കുമോ

ബുദ്ധനിൽ നിന്നും ഊറിവരും
ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം
എന്ന് എഴുതി
ആട്ടിൻകുട്ടികളുടെ ഉപമയിൽ
മഞ്ഞുകാലത്തെ ചേർത്തുനിർത്തുന്നു

നോക്കുമ്പോൾ ഇന്നലെകളും ആട്ടിൻകുട്ടികൾ

എൻ്റെ സംശയങ്ങൾ ആട്ടിൻകുട്ടികളാവുന്നു അവ മഞ്ഞുകാലം വളയുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...