Skip to main content

ഒന്നാന്തിപ്പക്ഷി

കലണ്ടറിൽ വന്ന്
ഒന്നാന്തി കൊത്തിത്തിന്നുന്ന ഒരു പക്ഷിയുണ്ടായിരുന്നു

തീയതികളുടെ കൈ നോക്കാനിരിയ്ക്കും
കലണ്ടർ
അരക്കെട്ടൊരു മൂളിപ്പാട്ടാണെന്ന് 
തീയതികൾ കണ്ടെത്തുന്നു

വീട്ടിനകത്ത് ഒഴുകികൊണ്ടിരുന്ന പുഴയേ
വീട്ടിനകത്ത് കയറി
അഴിച്ചുകൊണ്ട് പോകുന്നു

വീടിന് പുറത്ത് കയറുകൾ,
ഒഴുക്ക് അഴിച്ചുപണിയുന്നു
മീനുകൾക്ക് ഒഴുക്ക് വിതറുന്നു
അരക്കെട്ടിലെ കടവൊഴിച്ച്
മീനുകൾ ചുറ്റിയാറ്റിക്കുടിയ്ക്കുന്നു

ചെരുപ്പുകളിൽ മഴ പെയ്യുന്ന ഒരു രാജ്യമുണ്ടായിരുന്നു
ഊരിയിട്ട വിധം അതണിഞ്ഞിരുന്നവർ
മാഞ്ഞുപോയിട്ടുണ്ടാവണം
മുകളിലേയ്ക്ക്.
അതോ താഴേയ്ക്കോ?

മഴയിടുന്ന വാറുകളുടെ തുള്ളികളുള്ള ചെരുപ്പ്

കാൽനടക്കാർ ഇല്ലാതായ നഗരത്തിൽ,
മുറിയെടുത്ത് ജീവിക്കുകയായിരുന്നു,
മഴയിൽ
തുള്ളിയായി
അതും എന്നോ ഇറ്റാൻമറന്ന്.

തുള്ളികളുടെ മാനസാന്തരത്തിൽ,
തുമ്പിയായി പങ്കെടുക്കുന്നു

മാസം മുലയൂട്ടുന്ന തീയതി
അതിന്റെ ചുണ്ടിലെ രണ്ടാന്തീയതിയുടെ മണം

എല്ലാ മാസവും രണ്ടാന്തി മാത്രം,
ഒഴുകുന്ന ഒരു പുഴയുണ്ടായിരുന്നു
അതിലെ ഒന്നാന്തി മീൻ

കടന്നുപോയി
നാരങ്ങാമണത്തിന്റെ വളകൾ,
മണ്ണിന്നടിയിലണിയും
നാരകത്തിന്റെ വേര്

നഗ്നതയുടെ മോതിരമുള്ള വിരലാവുകയായിരുന്നു പതിയേ
ഉടൽ

ക്ഷമിയ്ക്കണം 
നീണ്ടുപോയി
എഴുതാൻ മറന്നതാണ്, മുകളിലെവിടെയോ
"ഉണ്ടായിരുന്നു എവിടെയോ,
ചെരുപ്പുകൾ മാത്രമുള്ള രാജ്യം"
എന്ന ഒറ്റവരി.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന