Skip to main content

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ
കൊത്തിത്തിന്നുന്നു
കാക്കകൾ

കാക്കകളുടെ ഭാരത്തെ
വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും
സൂര്യൻ

ഇടഞ്ഞ കാക്കയെ മെരുക്കും
ആകാശത്തിന്റെ നീല

ഇടയുന്ന കാക്കകൾക്കിടയിലൂടെ
പുനർജ്ജനി നൂഴും ആകാശം

കാക്കകളെ ഇടത്തേയ്ക്ക്
സൂര്യനോടിയ്ക്കുന്നു 
വെയിലിന്റെ ആകൃതി
വീണ്ടെടുക്കുന്നു

കാക്കയുടെ പഴയകറുപ്പ്
കൊത്തിത്തിന്നും
പുതിയ കാക്കകൾ

പുഴയെ കൊത്തിയെടുത്ത്
പറക്കും
ഒഴുക്കിന്റെ കാക്കകാലുകൾ

കാക്കകൾ കറുപ്പ് 
തങ്ങളിൽ നിലനിർത്തുന്നു

ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന്
വേരുകൾ തിരകളാണെന്ന്
മരം വിചാരിയ്ക്കുന്നു
കടലത് കേൾക്കുന്നു

മണ്ണ് ഉടമ
മരം വളർത്തുനായ
മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു
മുട്ടിയുരുമുന്നു

നമ്മുടെ ശവശരീരങ്ങൾ
നമ്മളുടെ വളർത്തുനായകൾ

കോട്ടുവായ്കൾക്കിടയിൽ
നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു

പുഴ, ഒഴുക്കറുത്ത് തൂക്കും
മാംസക്കട

മഴ ഒരു റാത്തൽ
ഒരു കോട്ടുവായയിൽ റാന്തൽ
തൂക്കിയിടുന്നു

റോഡ്റോളർ മെറ്റലിൽ  
ബുൾഡോസർ മഞ്ഞയിൽ
നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും
സ്വരം

അവകാശികളില്ലാത്ത 
നോവിന്റെ സമാന്തരത
ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത്

പേറ്റുനോവിന് സമാന്തരമായി
പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ

അസ്തമയവും അതിന്റെ പറ്റുവരവും
കുറിച്ചിടുന്ന
നോവിന്റെ പുസ്തകം
അത് സൂര്യനാവുന്നു

ഒരു കല്ലിൽ,
കാളവണ്ടികയറിയിറങ്ങും സ്വരം, 
വാങ്ങിമടങ്ങും
ഒരു കൂട്ടം മനുഷ്യർ
അവരെ ഞാൻ അനുഗമിയ്ക്കുന്നു
നിശ്ശബ്ദത അവരുടെ ഉടൽ

അഴിച്ചുവിട്ടാൽ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുണ്ടായിരുന്നു
എനിയ്ക്ക്

ഞാനിപ്പോൾ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുടെ തൊഴുത്ത്.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!