Skip to main content

വെറുതേ ഒരാൾ

എഴുതിയ കവിതയിൽ 
അവസാന വരിയിൽ വീണെരിയുവാൻ അങ്ങോട്ടേയ്ക്ക്
പറക്കുകയായിരുന്നു
കൈയ്യിലെ 
മഴപ്പാറ്റ വിരൽ

നീല കൂട്ടി
പറന്നുപോകുവാൻ കൂട്ടാക്കാതെ
കൈയ്യിൽ
ഉടലിൽ
ചിറക് കൂട്ടി തുടർന്നു
നീലപ്പൊന്മവിരൽ

പറക്കുന്നത് മറക്കുവാനുള്ള ശ്രമത്തിലാവണം
നടക്കുവാൻ
നിലത്ത് കാൽതൊട്ടപ്പോഴൊക്കെ
നിലത്ത് പൊടിഞ്ഞുവീണു
മൺതരികൾ കൊണ്ട് നിർമ്മിക്കപ്പെട്ട
പാദങ്ങൾ

അവളുടെ 
വിരലുകൾ ഒഴുകുന്ന പാദത്തിൽ
ചുംബിച്ചതിന്റെ പാടായി
നടക്കുമ്പോഴും
ചുണ്ടിലെ പാട്ട്

ചെവിച്ചൊരുക്കുള്ള
മാംസത്തിന്റെ കോൺക്രീറ്റ് കട്ടയായി
തുടർന്നു ഉടൽ

അസ്തമയത്തിന്റെ മാംസത്തിനടുത്ത്
വെളിച്ചം കുറച്ച് വെച്ച
സൂര്യൻ

മുന്നിൽ
ചരിച്ച് നിർത്തിയ മഴ
പുറത്തിറങ്ങി 
നടന്നുപോകുന്നതെല്ലാം മഴത്തുള്ളികൾ
തോരുന്നത് കൊള്ളുന്ന
ആഴമുള്ള സഞ്ചിയാവുന്നു
അകത്തും പുറത്തും
തുള്ളികൾ 

മഴ
അരികിൽ കിടക്കുന്ന
മാനത്തുകണ്ണി പെണ്ണ്

മലയിടുക്കിലേയ്ക്ക്
എന്ന പോലെ
മഴയിലേയ്ക്കു തന്നെ നടക്കുന്നു 
ഒഴുക്കിലേയ്ക്ക് മടങ്ങുന്നു

വിൽക്കാത്ത നിറങ്ങളുമായി
പുറത്തിറങ്ങുന്ന
അത്തറുവിൽപ്പനക്കാരനായ ശലഭം

പിന്നെ കൊണ്ടുനിർത്തിയ
നെടുവീർപ്പിൽ കയറി
യാത്രക്കാരനാവുന്നു 
വെറുതെ ഒരാൾ.

Comments

  1. വിൽക്കാത്ത നിറങ്ങളുമായി
    പുറത്തിറങ്ങുന്ന
    അത്തറുവിൽപ്പനക്കാരനായ ശലഭം ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌