Skip to main content

വിരലുകൾ ഋതുക്കൾ

എന്റെ കൈയ്യിലെ സൂര്യകാന്തി വിരൽ
പന്ത്രണ്ട് വർഷത്തിലൊരിക്കൾ
പൂക്കുന്ന നിന്റെ കൈയ്യിലെ നീലക്കുറിഞ്ഞി വിരലിനോട്
ഇങ്ങനെ തൊട്ടുതൊട്ട് പറയുന്ന സ്വകാര്യമുണ്ടല്ലോ

മൂളി കേട്ടുകേട്ട്
എങ്ങനെയെന്ന് കാതോർത്ത് കിടക്കും
സ്പർശനങ്ങളുടെ ഇലകൊഴിച്ച
നമ്മുടെ ശിശിരകാല ഉടൽ

തിരയടിയ്ക്കും
കൈപ്പത്തിയിലെ കടലിൽ
അതിന്റെ കരയിലേയ്ക്ക്
വന്നിരിയ്ക്കും
നമ്മുടെ കാൽവിരലുകൾ ഓരോന്നും.

മഴ കടന്ന് വരും കാറ്റ്
ശ്വാസം കൊത്തും ശബ്ദം
ചുറ്റും ചിലയ്ക്കും 
പറന്ന് നടക്കും അടയ്ക്കാ കിളികൾ

നിലാവിലേയ്ക്ക് തിരിഞ്ഞ് കിടക്കും
രണ്ടുപേരുടേയും സായാഹ്നത്തിന്റെ ഉടൽ
ഇറ്റുന്ന കാതിന്റെ അറ്റത്ത്
പ്രണയം ഒരു നനഞ്ഞ കടൽമത്സ്യം.

Comments

  1. പ്രണയം ഒരു നനഞ്ഞ കടൽ മത്സ്യം.. സുന്ദരം. അതിലേറെ പ്രണയഭരിതമെന്ന വിധം....

    ReplyDelete
  2. സൂര്യകാന്തി വിരലുകളും നീലക്കുറിഞ്ഞി
    വിരലുകളും തൊട്ടുരുമ്പുമ്പോഴുള്ള  പ്രണയം.. 

    ReplyDelete
  3. മനോഹരം!
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...