Skip to main content

പുഴയിൽ നിന്നും

പൂർണ്ണമായ് മുങ്ങിപ്പോകും മുമ്പ്
ഉയർത്തിയ കൈ കൊണ്ട്
തുമ്പ് ചുറ്റിയെടുത്തതാണ് 
ഉപരിതലത്തിൽ നിന്നും

ഇറുക്കത്തിനും പാകത്തിനും 
ഇടയിൽ
ഒരു മോതിരത്തിന്
പുഴയിലെ ചുഴി

കല്ല് വെച്ചിട്ടില്ല ഭാരത്തിന് പോലും
കലങ്ങിയ സ്വർണ്ണമാണെന്നെ കരുതിയുള്ളു
പോയിട്ടില്ല ആഴത്തിലേയ്ക്ക് 

ഇപ്പോൾ ഇട്ടവിരലിന്
സ്വർണ്ണത്തിനോളം പഴക്കമുള്ള
കല്ലിനോളം തിളക്കമുള്ള
വെളളത്തോളം തണുപ്പുള്ള 
ഒരു കറക്കം.

കലങ്ങിയിട്ടുണ്ട്
മണ്ണിനേക്കാൾ
മണൽത്തരികൾ 
ഒഴുക്കിനെതിരേ നീന്തി
പുഴയുടെ കരയെ ഒന്നു തൊടുന്നു
വിരലറിയാതെ.

Comments

  1. വായിച്ച് വാക്കുകളുടെ ചുഴിയുടെ ആഴങ്ങളിൽ എത്താൻ കഴിയുന്നില്ലെങ്കിലും സത്യം പറയട്ടെ വളരെ ഹൃദം..

    ReplyDelete
  2. മണ്ണറിയാതെ കലങ്ങുന്ന പുഴകൾ ...

    ReplyDelete
  3. കലങ്ങിയിട്ടുണ്ട്
    മണ്ണിനേക്കാൾ
    മണൽത്തരികൾ
    ഒഴുക്കിനെതിരേ നീന്തി
    പുഴയുടെ കരയെ ഒന്നു തൊടുന്നു
    വിരലറിയാതെ.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി