Skip to main content

എന്തേ വരുവാൻ എന്നയിടത്ത് താമസിയ്ക്കുന്ന ഒരാൾ

ശലഭത്തിന്റെ
നാലാമത്തെ നിലയിൽ
താമസിയ്ക്കുകയായിരുന്നു
ഞാൻ

മൂന്ന് നിലകളും
ഒഴിച്ചിട്ടിരിയ്ക്കുന്ന
ശലഭത്തിന്റെ
രണ്ടും മൂന്നും നിലകളിൽ
മുറി പങ്കിട്ട് താമസിച്ചിരുന്നു
ഒരു കാല് വയ്യാത്ത ഇന്നലെയും
പണ്ടെന്ന കാലവും

വൈകിവരുന്ന ശലഭത്തിന്റെ
ഒന്നാമത്തെ നിലയിലായിരുന്നു
ആകാശം താമസിച്ചിരുന്നത്.

ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം

എനിയ്ക്ക് താമസിക്കുവാൻ
അധികം സ്ഥലമൊന്നും വേണ്ട
മിന്നാമിന്നിയുടെ വെളിച്ചത്തിൽ
വല്ലപ്പോഴും ചീവീടിന്റെ ഒച്ച തിളപ്പിച്ചുകഴിച്ച്
താമസിച്ചിരുന്ന ഞാനായിരുന്നു
നീയാകുന്നതിന് മുമ്പ്

ഇപ്പോൾ
പുൽച്ചാടികൾ കാലുകൾ കഴിഞ്ഞ്
മാത്രം
ചാട്ടത്തിനിടയ്ക്ക്
കാട് ആവിഷ്ക്കരിയ്ക്കുന്ന
ഇടത്താണ്

എന്റെ നൃത്തത്തിനും
കൂടി മുറിയില്ല

മുറിയിൽ പൂക്കൾ
അതും വാടകകൊടുക്കാത്തതിന്
മണത്തോട് വഴക്കിടുന്ന
പൂക്കൾ

ഒഴിഞ്ഞുകൊടുത്തിട്ടില്ല
ഇറക്കിവിടാനാവാത്ത വിധം
എന്റെ ശവശരീരത്തിൽ
എപ്പോഴോ
ഒരു മുറിയെടുത്തിരിയ്ക്കുന്നു
അതേ ശലഭം..

Comments

  1. രണ്ടും മൂന്നും നിലകളിൽ
    മുറി പങ്കിട്ട് താമസിച്ചിരുന്നു
    ഒരു കാല് വയ്യാത്ത ഇന്നലെയും
    പണ്ടെന്ന കാലവും

    വൈകിവരുന്ന ശലഭത്തിന്റെ
    ഒന്നാമത്തെ നിലയിലായിരുന്നു
    ആകാശം താമസിച്ചിരുന്നത്.

    ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
    എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ