Skip to main content

എന്തേ വരുവാൻ എന്നയിടത്ത് താമസിയ്ക്കുന്ന ഒരാൾ

ശലഭത്തിന്റെ
നാലാമത്തെ നിലയിൽ
താമസിയ്ക്കുകയായിരുന്നു
ഞാൻ

മൂന്ന് നിലകളും
ഒഴിച്ചിട്ടിരിയ്ക്കുന്ന
ശലഭത്തിന്റെ
രണ്ടും മൂന്നും നിലകളിൽ
മുറി പങ്കിട്ട് താമസിച്ചിരുന്നു
ഒരു കാല് വയ്യാത്ത ഇന്നലെയും
പണ്ടെന്ന കാലവും

വൈകിവരുന്ന ശലഭത്തിന്റെ
ഒന്നാമത്തെ നിലയിലായിരുന്നു
ആകാശം താമസിച്ചിരുന്നത്.

ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം

എനിയ്ക്ക് താമസിക്കുവാൻ
അധികം സ്ഥലമൊന്നും വേണ്ട
മിന്നാമിന്നിയുടെ വെളിച്ചത്തിൽ
വല്ലപ്പോഴും ചീവീടിന്റെ ഒച്ച തിളപ്പിച്ചുകഴിച്ച്
താമസിച്ചിരുന്ന ഞാനായിരുന്നു
നീയാകുന്നതിന് മുമ്പ്

ഇപ്പോൾ
പുൽച്ചാടികൾ കാലുകൾ കഴിഞ്ഞ്
മാത്രം
ചാട്ടത്തിനിടയ്ക്ക്
കാട് ആവിഷ്ക്കരിയ്ക്കുന്ന
ഇടത്താണ്

എന്റെ നൃത്തത്തിനും
കൂടി മുറിയില്ല

മുറിയിൽ പൂക്കൾ
അതും വാടകകൊടുക്കാത്തതിന്
മണത്തോട് വഴക്കിടുന്ന
പൂക്കൾ

ഒഴിഞ്ഞുകൊടുത്തിട്ടില്ല
ഇറക്കിവിടാനാവാത്ത വിധം
എന്റെ ശവശരീരത്തിൽ
എപ്പോഴോ
ഒരു മുറിയെടുത്തിരിയ്ക്കുന്നു
അതേ ശലഭം..

Comments

  1. രണ്ടും മൂന്നും നിലകളിൽ
    മുറി പങ്കിട്ട് താമസിച്ചിരുന്നു
    ഒരു കാല് വയ്യാത്ത ഇന്നലെയും
    പണ്ടെന്ന കാലവും

    വൈകിവരുന്ന ശലഭത്തിന്റെ
    ഒന്നാമത്തെ നിലയിലായിരുന്നു
    ആകാശം താമസിച്ചിരുന്നത്.

    ചിലപ്പോൾ എന്ന വാക്ക് ചേർത്ത്
    എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...