Skip to main content

ഭ്രാന്തിന്റെ ശിൽപ്പം

ഭ്രാന്തെടുക്കുന്നതിൽ
നിന്നും
ഇന്നലെവരെ എന്നെ
ഒരു പരിധിവരെ
തടഞ്ഞിരുന്ന
ഒരാളുണ്ടായിരുന്നു.

അയാളിന്നലെ
മരണം കൃത്യമായി,
അളന്നെടുത്തത് പോലെ
കൂടിയ അളവിൽ
കൊല്ലപ്പെട്ടിരിയ്ക്കുന്നു

അതും ഇരുചെവിയറിയാതെ

അയാളുടെ ശവത്തിന് വരെ
ഇപ്പോൾ ഭ്രാന്ത്

കഴിഞ്ഞ ജന്മത്തിലെ
ഭാഷയായിരുന്നു

കൊല്ലപ്പെടുന്നത് വരെ
ഒരു കവിതയും

ഉടയുക എന്ന തെരുവ്
സ്വയം വെയിൽ കെടുത്തി,
മടങ്ങുന്ന സൂര്യൻ
മടങ്ങുന്ന തൊട്ടാവാടി ഇലകൾ
കടന്നുപോകുന്ന തീവണ്ടികളുടെ ജാലകങ്ങളാവുന്നു

മഴയുടെ മുറ്റത്ത്
അയാളുടെ എഴുത്തുകളുടെ
കൈകുഞ്ഞ്

നോവുകളിൽ
വീടിന്റെ
അഴിഞ്ഞഴിഞ്ഞ് പോകുന്ന വാതിൽ
ഉടുപ്പിന്റെ കുടുക്ക് പോലെ
മടിയിലിട്ട് തുന്നുന്ന
അവൾ

ഇല്ല എന്ന വാക്കിട്ട്
ഒരു കിളിപ്പൊക്കം ഉയരത്തിൽ
കെട്ടിപ്പൊക്കിയ,
അടിസ്ഥാനത്തിന് മുകളിൽ
എല്ലാ കൊത്തുപണികളും
കഴിഞ്ഞ്,
അനാച്ഛാദനം കാത്തുകിടക്കുന്ന
അയാളിപ്പോൾ
ആരുടേയോ
ഭ്രാന്തിന്റെ ശിൽപ്പം.

Comments

  1. അയാളുടെ ശവത്തിന് ,
    ഭ്രാന്ത് കഴിഞ്ഞ ജന്മത്തിലെ ഭാഷയായിരുന്നു
    കൊല്ലപ്പെടുന്നത് വരെ ഒരു കവിതയും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!