Skip to main content

നട്ടെല്ല് അഴിച്ചെടുക്കുമ്പോൾ

രാജ്യം ഉപേക്ഷിച്ച കർഷകൻ
 
അയാളുടെ വേദനകളെ
അയാളുടെ തലയിൽ
പശുക്കളെ പോലെ
മേയാൻ അഴിച്ചു വിട്ടു
കണ്‍പോളകളെ
ഇരുട്ടിൽ കൊണ്ട് കെട്ടി
അയാൾക്ക് ഉപേക്ഷിക്കാനാവാത്ത
രാജ്യത്തിൻറെ  
നട്ടെല്ലിന്റെ ചോട്ടിൽ
ബുദ്ധനെ പോലെ
വന്നിരിക്കുന്നു
 
ഒരു ദീർഘനിശ്വാസത്തിൽ
അയാളുടെ മുന്നിലൂടെ
വെറുംകരിയില പോലെ
പറന്നു പോകുന്നു;
കരച്ചിൽ എന്ന വരവിനും
ചിരി എന്ന ചെലവിനുമിടയിൽ 
കാലങ്ങളായി
മിച്ചം പിടിച്ചുവെച്ചിരുന്ന 
ചുണ്ടുകൾ

 
വെയിലിലും 
കാറ്റിന്റെ തണൽപച്ച കാട്ടാത്ത 
ഇലകളെ പോലെ
ഒന്നുംമിണ്ടാതെ
ശബ്ദമുണ്ടാക്കുന്നു
ചുറ്റുമുള്ള 
നൂറായിരം ചുണ്ടുകൾ

അങ്ങിനെയിരിക്കുമ്പോൾ
അയാൾക്ക് മാത്രമായി
നേരമിരുട്ടുന്നു!   
 
തന്റെ ഭാരം
കുട്ടയിലെടുത്തുവെച്ചു
തലയിൽചുമന്നു 
ഒരുനിമിഷം കൊണ്ടയാൾ
കർഷകനല്ലാതായി-
മാറുന്നു
 

ഇരുന്ന നട്ടെല്ല്
ആരുടേതാണെന്ന്പോലും
നോക്കാതെ
യാന്ത്രികമായി അയാൾ
കയറുപോഴിച്ചെടുത്തു
തുടങ്ങുന്നു!

Comments

  1. നട്ടെല്ലുണ്ടെങ്കിൽ അഴിച്ചെടുക്കാമായിരുന്നു...

    ReplyDelete
  2. തലയില്‍ ഭാരമേറ്റുവച്ച ജീവിതം ......
    നൊമ്പരമുണര്‍ത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete

  3. തന്റെ ഭാരം
    കുട്ടയിലെടുത്തുവെച്ചു
    തലയിൽചുമന്നു
    ഒരുനിമിഷം കൊണ്ടയാൾ
    കർഷകനല്ലാതായി-
    മാറുന്നു>>>>>
    പിന്നെയൊരു പിണമായി മാറുന്നുണ്ട്

    ReplyDelete
  4. കരച്ചിൽ എന്ന വരവിനും
    ചിരി എന്ന ചെലവിനുമിടയിൽ
    കാലങ്ങളായി
    മിച്ചം പിടിച്ചുവെച്ചിരുന്ന
    ചുണ്ടുകൾ
    അതില്‍ കര്‍ഷകന്റെ ദീനത..

    ReplyDelete
  5. നട്ടെല്ല് എന്നേ പണയത്തിലാണ്....

    ReplyDelete
  6. വ്യക്തമായ ആശയപ്രചരണാംശമുള്ള നല്ല രചന......

    ReplyDelete
  7. നട്ടെല്ലുണ്ടെങ്കിലല്ലെ....!

    ReplyDelete
  8. കവിത കൊള്ളാം.ഭാരം കുട്ടയിൽ എടുത്തു വയ്ക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ഒരു നല്ല ആശയം നന്നായി അവതരിപ്പിച്ചു. കവിതയുടെ അംശം കുറയുന്നു എന്നൊരു ദുഃഖം നില നിൽക്കുന്നു.

    ReplyDelete
  9. സ്നേഹപൂർവ്വം എല്ലാവര്ക്കും നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...