ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു
അതിലേക്കു ഹൃദയം എന്നോ
ദൂരെ ഏതോ മരക്കൊമ്പിൽ
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ ചിറകിൽ
പറന്നു വരുന്നു
ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു
അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന
നാളെയെന്നൊരു
ഭാഗ്യക്കുറിയും വാങ്ങി
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു
കണ്ണ് കാണാതെ
പിടി വിട്ട്
താഴേക്ക് വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ
പകൽ നോമ്പ് നോക്കുന്നതായും
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും
ആരോ സംശയിക്കുന്നു,
ആ സംശയം പിന്നെ
വിളിക്കാത്ത
ഒരു വിവാഹത്തിലേയ്ക്ക്
സമ്മാനങ്ങൾ
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു
മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി
കടന്നു വരുന്നു
ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്
ഇതൾ എണ്ണി
അളവെടുത്തു
പൂവുണ്ടാക്കി
കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു
ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു
നിശാ ശലഭങ്ങൾ
ശവമെടുക്കുവാൻ
കറുപ്പുടുത്തു
പറന്നു വരുന്നു
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട്
കിളി വരുംവരായ്കകളിലെയ്ക്ക്
ഹൃദയം ഇല്ലാതെ
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു
മുഷിഞ്ഞ മുളംതണ്ട്
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു
അതിലേക്കു ഹൃദയം എന്നോ
ദൂരെ ഏതോ മരക്കൊമ്പിൽ
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ ചിറകിൽ
പറന്നു വരുന്നു
ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു
അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന
നാളെയെന്നൊരു
ഭാഗ്യക്കുറിയും വാങ്ങി
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു
കണ്ണ് കാണാതെ
പിടി വിട്ട്
താഴേക്ക് വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ
പകൽ നോമ്പ് നോക്കുന്നതായും
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും
ആരോ സംശയിക്കുന്നു,
ആ സംശയം പിന്നെ
വിളിക്കാത്ത
ഒരു വിവാഹത്തിലേയ്ക്ക്
സമ്മാനങ്ങൾ
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു
മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി
കടന്നു വരുന്നു
ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്
ഇതൾ എണ്ണി
അളവെടുത്തു
പൂവുണ്ടാക്കി
കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു
ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു
നിശാ ശലഭങ്ങൾ
ശവമെടുക്കുവാൻ
കറുപ്പുടുത്തു
പറന്നു വരുന്നു
ഓടകുഴൽ അന്നത്തെ
കളി മതിയാക്കി
പാട്ടിന്റെ കൂട്ടിലേയ്ക്ക് കളി മതിയാക്കി
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട്
കിളി വരുംവരായ്കകളിലെയ്ക്ക്
ഹൃദയം ഇല്ലാതെ
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു
Gabriel García Márquez ................
ReplyDeleteയാഥാർത്ഥ്യത്തിന്റെ ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അതിന് തീക്ഷണതകൂടും .
ReplyDeleteവാങ്മയങ്ങളിൽ കാഴ്ചവെക്കുന്ന ഇന്ദ്രജാലമാണ് ബൈജുവിന്റെ കവിതകളുടെ പ്രധാന ആകർഷണം ......
ബിംബകൽപ്പനകളുടെ പ്രയോഗക്ഷമത അത്ഭുതപ്പെടുത്തുന്നത്
നല്ല കവിത ......
വായിച്ചു തുടങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതം ആയിരുന്നു... പാട്ടിന്‍റെ കൂട്ടിലേയ്ക് വിശന്നു ചേക്കേറുന്ന ഓടക്കുഴലും മുട്ടയുടെ ആകൃതിയില്‍ പാട്ട് പാടുന്ന അനിശ്ചിതത്വവും !!! > അവിടെ ഞാന്‍ ഓര്‍ത്തു -ശെടാ, ഇതെന്തൊരു മായിക ബിംബങ്ങള്‍ എന്ന്!!! ആദ്യ കമെന്റില്‍ എന്നെ ചിരിപ്പിച്ചു - അതന്നെ - അതെ അതന്നെ.... magical realism !!! നന്ദി മാഷെ....
ReplyDeleteആകാശം ഇപ്പൊതാഴെ വീഴും എന്ന്
ReplyDeleteനിമിഷങ്ങൾഎണ്ണി സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ കെട്ടി വെച്ച് ഏതോ ചെടിയ്ക്ക്
ഇതൾ എ ണ്ണി അളവെടുത്തു പൂവുണ്ടാക്കി കണ്ണിനു
കാണാത്ത നിറം കൊടുത്തുകളിക്കുന്നു
Nalla bhaavana, bimbaathmakam.
ReplyDeleteബൈജു ഭായ്,
ReplyDeleteനിങ്ങൾ ആസ്വാദക ഹൃദയത്തിൽ ആശ്ചര്യചിഹ്നം ചേർത്തൊരു കാവ്യചിത്രമാണ് തീർത്തത്.! വളരെ മനോഹരമായി എഴുതി. ഭാവനയുടെ മാസ്മരികതയുണ്ട് വരികളിൽ.! ഇഷ്ടം..
ശുഭാശംസകൾ....
നാലു തവണ വായിച്ചു.
ReplyDeleteമാജിക് കുറെ തിരിഞ്ഞത് അപ്പോഴാണ്.
ഉഷാറായിരിക്കുന്നു ഭാവന
ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു
എന്നെ നിറഞ്ഞിരിക്കുന്നു, കവേ
ReplyDelete
ReplyDeleteസ്വപ്നത്തിൽ പോലും വിരുന്നുവരാത്ത കാഴ്ച്ചകളുമായൊരു വിരുന്ന് ..
അതാണ് താങ്കളുടെ എഴുത്തുകൾ !
ആശംസകൾ !!
വലിയ കവിത. ഇരുത്തി വായിക്കണം.
ReplyDeleteകവിത എനിക്ക് കത്തിയില്ല. ഇനിയുമൊരുപാട് വായനകൾ വേണ്ടി വരും എന്ന് തോന്നുന്നു.
ReplyDeleteഭാവന അതിമനോഹരം. ആശംസകള്‍
ReplyDeleteഈ മനോഹരമായ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ അശക്തനാണു.....എങ്കിലും ആശ്ചര്യത്തോടെ കവിത മൂന്ന് തവണയെങ്കിലും വായിച്ചു എന്നറിയിക്കട്ടെ...
ReplyDeleteവായിച്ചു പോവുന്നു.
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
Pretty,pretty,pretty....full of fancy ,imaginations and beautiful. Imagery . Namiykyunnu eee kavyaprathibhaykyu munnil
ReplyDelete