Skip to main content

Posts

Showing posts from February, 2025

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി പരിചയപ്പെടുകയായിരുന്നു  അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട് ഞാനതേറ്റുവാങ്ങി കഴിഞ്ഞ ജന്മത്തെ  പൊന്മാനായിരുന്നു ഞാൻ അത്,  അതിൻ്റെ ജലത്തെ കണ്ടെത്തി ആഴത്തിനും ഉയരത്തിനും  ഇടയിൽ നീലനിറത്തിൽ ഞാൻ തുടർന്നു അവൾ മൈന  തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ എന്ന് പറന്നു മഞ്ഞ അപ്പോഴും എന്നിൽ  നിന്നും അവൾ മറച്ചു എൻ്റെ നാഭി നീല പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന കുറിഞ്ഞി എൻ്റെ ഓർമ്മ കുറിഞ്ഞികൾ പൂക്കുന്ന  പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ അവൾ എൻ്റെ നാഭിയിൽ  ആഴം കലർത്തി പൂക്കൾ കൊത്തുന്നു ഞാൻ വിരിഞ്ഞ് തുടങ്ങുന്നു അരികിലെ തടാകത്തിൽ ഞാൻ കലരും ഓളങ്ങൾ അവൾ അവളിൽ ഞാൻ വിരിയും ഋതു അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം ഞങ്ങൾക്കിടയിൽ നിന്നു ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി അകലങ്ങളുടെ ഇതളുകളുള്ള പനിനീരുകൾ  നമ്മുടെ ഭാവികാലങ്ങളിൽ വന്നു വിടരുന്നു അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു ഒന്നിലും തുടരാത്ത ഒരുവളും  അവിളിൽ ഒളിച്ചു പാർക്ക...

ക്ഷമയുടെ അറ്റം

കസേരക്കാലുകൾ ഉരച്ച് സമയത്തിന് തീ കൊളുത്തി അപ്പോൾ ഉണ്ടായ പ്രകാശത്തിൽ ഇരുന്നു ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ തെരുവിന്നരികിൽ നഗരം  പുകവലിച്ച പുക പോലെ പൂച്ച ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി ഒരു മുറി അത് ഇരിക്കുന്നയാളെ ഉരുമുവാനെടുക്കുന്ന നേരം വീടാകുന്നു ഇരിക്കുവാനെടുക്കുന്നു നിലവാരമുള്ള നിശ്ശബ്ദത, പുലർത്തുകയായിരുന്നു നഗരം പാട്ടില്ല മുദ്രാവാക്യങ്ങളില്ല കാതടപ്പിക്കുന്ന ശബ്ദങ്ങൾ എങ്ങുമില്ല കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത വിധം നിശ്ശബ്ദത മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത വിധം നഗരം കാലത്തിന് മുന്നിൽ  മുട്ടിലിഴയുന്നു നഗരം ചെതുമ്പലുകൾ കളഞ്ഞ് സമയ നിഷ്ഠത വരഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന മീനാകുന്നു വൈകുന്നുണ്ട് എന്നാലും ഏത് നിമിഷവും വെളിച്ചത്തിൽ ഇട്ട്  വറുത്തെടുത്തേക്കാം എന്തും ചവിട്ടിക്കെടുത്താവുന്ന കാലമാവണം ഒരു പാട്ട് മുന്നിൽ  താഴെ ഒരാൾ  അതും സാധാരണക്കാരൻ കേട്ട് തീരാറായ പാട്ടിൻ്റെ ഈണം കാണാവുന്ന വിധം  നിലത്തിട്ട് ചവുട്ടിക്കെടുത്തുന്നു. ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!

ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്

ഉപേക്ഷിക്കപ്പെട്ട ആകാശത്തിലെ ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്  അതായിരുന്നു തുടക്കം ഒരു പക്ഷേ കൃത്യത ആവശ്യമില്ലാത്ത അക്കങ്ങൾ അക്ഷരങ്ങളിലേക്ക്  ഉപേക്ഷിക്കുന്നത് പോലെ തന്നെ നിമജ്ജനത്തിൻ്റെ മറവിൽ ഒരോ പ്രതിമയിലും ഉപേക്ഷിക്കപ്പെടും ദൈവത്തേപ്പോലെ ഓരോ ധ്യാനത്തിലും ഉപേക്ഷിക്കപ്പെടുന്നുണ്ടാവണം ബുദ്ധനും ഒന്നിനുമല്ലാതെ, വെറുതെ ഉപേക്ഷിക്കപ്പെടുന്നതൊക്കെ എടുത്തുവെച്ച് ദൈവമാക്കുന്ന  ഇടമാവുന്നു.