Skip to main content

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം

കൗതുകം, 
ഇനിയും ഒട്ടിക്കാത്ത 
ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി,
സങ്കൽപ്പിച്ചു നോക്കി

മേൽവിലാസങ്ങളുമായി, 
കലഹിക്കും
ഒരു തപാൽ ഉരുപ്പടിയാകും 
ദുഃഖം.

പതിയേ
പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി

നനഞ്ഞാൽ ഒട്ടാവുന്ന പശ,
ഒരു വശത്ത്
ജലത്തിൻ്റെ പതിവുകൾ 
മറുഭാഗത്ത്

ഒരു മേൽവിലാസമായിരുന്നോ ഭ്രമണം
ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി

പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ
ചുണ്ടോട് ചേർത്ത് 
ഒരു പിൻകഴുത്ത്,
വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം
കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു

കുരുവി അതിൻ്റെ ചുണ്ടിനെ
പൂക്കളോട് ചേർക്കുമ്പോൾ
അരക്കെട്ടിൻ അരികിലേ
വിരിഞ്ഞ ചെമ്പരത്തികൾ
കൗതുകങ്ങളിലേക്ക് ചിതറും
വിധം

അവൾ ടാറ്റുവിൻ്റെ ചകിരിയിൽ
പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ

ചകിരിയും ടാറ്റുവും 
ഓർക്കിഡ് പുഷ്പനിറങ്ങളിൽ
അവളുടെ പിൻകഴുത്തിൽ
വന്ന് വിരിയുന്നു

ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ
ആകാശത്തിൻ്റെ ടാറ്റു ചെയ്ത
അവളുടെ നാഭിക്കരികിലെ കിളി

ഇലകൾ വകഞ്ഞ് 
അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ
ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വം എന്ന വണ്ണം
വാക്കുകളുടെ കലഹമൂട്ടുന്നു
ചില്ലയുലയ്ക്കുന്നു

അടിവയറ്റിൽ അവൾ അത്
ചില്ലകൾ പകുത്ത് കൗതുകം ചേർത്ത്
പച്ചകുത്തുന്നു
ചുണ്ടിൻ്റെ, തൂവലുകളുടെ ടാറ്റു ചെയ്ത
പക്ഷിയാവും സമയം

പൂക്കൾ ചെയ്യും വിധം
അതിൻ്റെ ഇടങ്ങളിൽ ടാറ്റുവാകുന്നുണ്ടാവും തേനും

എനിക്കൊരു ചില്ല
കുരുവിക്കൊരു ചില്ല എന്നവൾ

കൗതുകമേ
ഞാൻ ഒരു കുരുവിയല്ല
എന്നിട്ടും ഞാൻ 
കൗതുകത്തിനായി മാത്രം
തൂവലുകൾ അഴിയും
കുരുവിക്കുപ്പായങ്ങൾക്കരികിൽ
അവൾക്കുമൊപ്പം
കുരുവികൾക്കുമോപ്പരവും
ഞാൻ ചേക്കറലുകൾ പരിശീലിക്കുന്നു

കിളികളുടെ ചേക്കേറൽ മാഫിയ
അവകളിലെ കലപിലകളുടെ ടാറ്റു

തിരുക്കുറൽ കുറുകും ഇടങ്ങളിൽ
വൈകുന്നേരങ്ങൾ വൈകും വിധം
നാല് മണികളുടെ ചിതറൽ

ഉപയോഗിക്കാവുന്ന വിധം
ഭാഷ ലളിതമാകുമ്പോൾ
മിടുപ്പുകളുടെ ലിപികളിൽ
മാറിടം ഭാഷയാകുന്നു
അവൾ മാറിടം ചാരുന്നു
കാത് കൗതുകത്തോട് ചേർക്കുന്നു

നാലുമണികളിൽ നിന്നും 
അന്നും മൈനകൾ വൈകിപ്പുറപ്പെടുന്നു
ചുണ്ട് നനച്ച്
കൗതുകത്തിൻ്റെ കാതിൽ,
നീയും എന്നെഴുതിയാൽ
നീയും മൈനയായി എന്നവൾ

സൂര്യൻ്റെ വേനൽച്ചാറ്
കാൽ നനയാതെ പക്ഷികൾ,
ആകാശം കടക്കും വിധം
പക്ഷിയുടെ ഉയർത്തിപ്പിടിച്ച കാലുകൾ

നീല ഒരു കാലാണെങ്കിൽ
ആകാശം ഒരു പാവാടയാകുന്നു
ശബ്ദവും രോമവും ഇടകലരും
ഇടങ്ങളിൽ,
എവിടെ
ശബ്ദം ഇറ്റിതോർന്ന കൊലുസ്സുകൾ?
എന്നെൻ്റെ കൊറ്റികൾ!

when rain becomes a declaration
'Comfortably wet'
it becomes a choice whether to rain
or wet

ചന്ദ്രൻ്റെ കലപ്പ
ശൂന്യതയിൽ ആകാശം കൃഷി ചെയ്യുന്ന
പക്ഷികൾ
നീലയുടെ ആദ്യ ഇല
അതിൽ തൊടും പക്ഷികൾ
എന്നെൻ്റെ കൗതുകത്തിൻ്റെ കലപ്പകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...