Skip to main content

Posts

Showing posts from September, 2024

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി ഞാൻ ചെയ്ത തെറ്റായതിന് ശേഷം യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും സങ്കൽപ്പങ്ങളുടെ പരോൾ അപ്രീതിക്ഷിതമായി അനുവദിക്കപ്പെടുകയുമായിരുന്നു, അതും കവിതയിൽ ഋതു ഏതോ ഒരു പൂവിൻ്റെ  തടവുകാരനായതിൽ പിന്നെ സൂര്യൻ  വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും അത്തറാകാത്തപ്പോൾ വിഷാദം, സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ എനിക്കായിട്ടുണ്ട് സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ കടം വാങ്ങിക്കുന്നു ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ  അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത് എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു വ്യത്യസ്ഥമായ ആവൃത്തികളിൽ ചന്ദ്രനെ എടുത്തുവെച്ച് ആകാശത്തിൻ്റെ പ്രതികരണങ്ങൾ നിരീക്ഷിച്ചു. ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ കാലുകൾ നടത്തത്തിൽ, ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ കലർന്നു വേനലിൽ നിന്ന് വെയിൽ, തിരികേയെടുത്തു മടങ്ങുകയാവണം സൂര്യൻ വെറുതേയിരിപ്പിൽ നിന്നും ഉടൽ തിരികേയെടുക്കുന്നു ഏലക്കാ മണമുള്ള കാലുകൾ എന്ന് നടത്തം നിരീക്ഷിക്കുന്നു യാഥാർത്ഥ്യത്തിനും സങ്കൽപ്പത്ത...

ഓണബുദ്ധൻ

ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി ഒരു വാക്കാവും മാവേലി മഹാബലിയെ ഉണർത്താതെ വാക്കുകളുടെ കനമെടുക്കാതെ വശങ്ങളിലൂടെ  പൂക്കളുടെ കാലടിപ്പാടുകളുള്ള ഓണം കടന്നുപോകുന്നു ഓരോ നിറങ്ങൾക്ക് മുന്നിലും കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച് പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത് ഇനിയും നൂൽക്കാത്ത നൂലിൻ്റെ ഓണനൂൽ ചർക്കകൾ ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ നെയ്ത്തുകാരനാവും മാവേലി മാവില മണം പൂക്കുല താളങ്ങൾ അന്തിത്തിരി ഉരുകലുകൾ ഇനിയും ഓണം ആഘോഷിക്കാത്ത നാലുമണിപ്പൂക്കളുടെ വിരിയുന്ന തിരക്കിന്നരികിൽ വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ, ഓണമെണ്ണുന്നു മാവേലി, ഒപ്പം അയാളുടെ ഓണക്കല്ലെടുത്തു തഴമ്പിച്ച വാമനൻ തുമ്പിയും കാലുകളുടെ തീർത്ഥം ഓരോ പൂക്കളും നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത് ശംഖ് ആകൃതിയുള്ള കാലത്തെ ശബ്ദം കൊണ്ട് പുതുക്കിപ്പണിത്, ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു അലിയുന്ന കൂടത്തിൻ്റെ തമിര് തീയുടെ ചൂട് തൻ്റെ ശബ്ദത്തിനരികിൽ അനാദികാലങ്ങളുടെ ഓണക്കൊല്ലൻ ഏത് വിഷാദത്തിൻ്റെ അതിഥിയാവും ഇത്തവണയും...

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള അമ്പ് കടം വാങ്ങിയ വേടൻ ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ വയസ്സായ കാലുകൾ വയസ്സായ പീലികൾ ഓരോ നോക്കിലും വയസ്സാവും ധർമ്മവും പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ ഉന്നം വെക്കുന്നു അപ്പോഴും ലക്ഷ്യം  പ്രായം  എന്നിങ്ങനെ സാധൂകരണങ്ങൾ കൃഷ്ണന് മുന്നിൽ  മാനെന്നും വേടനെന്നും  കുലയ്ക്കപ്പെടും അമ്പുകൾ കൃഷ്ണൻ തൽസമയം ഇര  വേട്ടക്കാരൻ എന്ന തരിശ്ശ് 2 പ്രായത്തിൻ്റെ അമ്പുകൾക്ക്  വേടനും കൃഷ്ണനും ഒരേസമയം മൂർച്ചകൂട്ടുന്നു അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ ദാഹത്തിൻ്റെ ഭാഷയിൽ  ചിറകടിക്കും വേഴാമ്പലുകൾ കൃഷ്ണൻ അതിൽ ഇനിയും ഉയരാത്ത ഏതോ വേഴാമ്പലിൻ ചിറക് 3 പഴക്കമുള്ള കാലുകൾകൊണ്ട് കൃഷ്ണൻ, വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു അതിൻ്റെ ചലനങ്ങളിലേക്കും മുദ്രകളിലേക്കും ചാരി, അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു വേടനിൽ നിന്നും വേട്ടക്കാരനിലേക്ക് ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ അകലം വില്ലിൻ്റെ ഞാണൊലി ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ ദൂരം ഒപ്പം ഭാരവും കൃഷ്ണൻ വഹിക്കുന്നു ഇനിയും പുറപ്പെടാ അമ്പിൽ ചാരി വേട്ടക്കാരനും നിൽക്കുന്നു 4 എല്ലാ ചലനങ്ങളും കഴിഞ്ഞ് ലക്ഷ്യവും നിശ്ച...