Skip to main content

ഉടമസ്ഥപ്പെടുന്നു

ദൈന്യതയുടെ
തപാൽസ്റ്റാമ്പ് പോലെ
ആ മുഖം

നാളെയുടെ
ഓരോ മേൽവിലാസത്തിലും
അത്
നമ്മളെ തേടി
മറവി എന്ന
കത്തും കൊണ്ടുവരുന്നു

അന്നും
നമ്മൾ
ആഘോഷിച്ചേക്കാവുന്ന
അന്യന്റെ ദുഃഖം
എന്ന വിശേഷം

കാട്
കടൽ
തലോടൽ

അന്നും
നമ്മൾ ഓരോരുത്തരേയും
തേടിവന്നേക്കാവുന്ന
ഒരാരോരുമില്ലായ്മ..

പാട്ടിന്റെ വിധവ,
അത് കഴിഞ്ഞു വരുന്ന
നിശ്ശബ്ദത

പ്രായം ഒരു മുറിഞ്ഞ
തുമ്പിച്ചിറകാകുന്നു

പകൽ ഒരു തുമ്പിയും

തുമ്പിയാകാത്തപ്പോൾ
പകൽ
അതിന്റെ
മുറിഞ്ഞ ചിറകിന്റെ
പഴക്കമാകുന്നു

പ്രായം
പുതിയൊരാകാശവും

സാവകാശം എന്ന വാക്ക്
മെല്ലെ എന്ന നോക്ക്
പുല്ലാങ്കുഴലിനെ
മറികടന്ന കാറ്റ്

കാലം,
കുറച്ച് ദിവസം പഴക്കമുള്ള
പത്രമാകുന്നു,

അതിലെ
തീരെ പുതുമ തോന്നാത്ത
പഴക്കം ചെന്ന
മരണങ്ങൾ,
ചരമകോളങ്ങൾ

പുതുതായി ഒന്നും ചെയ്യാനില്ലാത്ത
അത്രയേറെ പഴകിതുടങ്ങിയ
മരണങ്ങൾ
കൊലപാതകങ്ങളാവുന്നു

ആത്മീയത,
ഓരോ മൗനത്തിലും
പുതുക്കപ്പെടുന്ന
നിശ്ശബ്ദത

രണ്ടാമത് മാത്രം
കാണപ്പെടാവുന്ന വിധത്തിൽ
പുതുക്കപ്പെടുന്ന
ആകാശം

കണ്ടത്
ആകാശമാണെന്ന്
ഉറപ്പുണ്ടെങ്കിൽ,
ആദ്യം കണ്ടമരണത്തിൽ
അവനെ,
ആ മുഖത്തിന്റെ മാത്രം
ഉടമസ്ഥനെ
അവിടെ,
അവന്റേതല്ലാത്ത
മരണത്തിൽ
ഒച്ചവെയ്ക്കാതെ
സാവകാശം
ഇറക്കിവിടുക...

ആ മരണത്തിന്റെ
ഏറ്റവും പഴക്കം ചെന്ന
ഉടമസ്ഥനാകുക.

Comments

  1. മരണത്തിന്റെ
    ഏറ്റവും പഴക്കം ചെന്ന ഉടമസ്ഥൻ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം