Skip to main content

ഉടമസ്ഥപ്പെടുന്നു

ദൈന്യതയുടെ
തപാൽസ്റ്റാമ്പ് പോലെ
ആ മുഖം

നാളെയുടെ
ഓരോ മേൽവിലാസത്തിലും
അത്
നമ്മളെ തേടി
മറവി എന്ന
കത്തും കൊണ്ടുവരുന്നു

അന്നും
നമ്മൾ
ആഘോഷിച്ചേക്കാവുന്ന
അന്യന്റെ ദുഃഖം
എന്ന വിശേഷം

കാട്
കടൽ
തലോടൽ

അന്നും
നമ്മൾ ഓരോരുത്തരേയും
തേടിവന്നേക്കാവുന്ന
ഒരാരോരുമില്ലായ്മ..

പാട്ടിന്റെ വിധവ,
അത് കഴിഞ്ഞു വരുന്ന
നിശ്ശബ്ദത

പ്രായം ഒരു മുറിഞ്ഞ
തുമ്പിച്ചിറകാകുന്നു

പകൽ ഒരു തുമ്പിയും

തുമ്പിയാകാത്തപ്പോൾ
പകൽ
അതിന്റെ
മുറിഞ്ഞ ചിറകിന്റെ
പഴക്കമാകുന്നു

പ്രായം
പുതിയൊരാകാശവും

സാവകാശം എന്ന വാക്ക്
മെല്ലെ എന്ന നോക്ക്
പുല്ലാങ്കുഴലിനെ
മറികടന്ന കാറ്റ്

കാലം,
കുറച്ച് ദിവസം പഴക്കമുള്ള
പത്രമാകുന്നു,

അതിലെ
തീരെ പുതുമ തോന്നാത്ത
പഴക്കം ചെന്ന
മരണങ്ങൾ,
ചരമകോളങ്ങൾ

പുതുതായി ഒന്നും ചെയ്യാനില്ലാത്ത
അത്രയേറെ പഴകിതുടങ്ങിയ
മരണങ്ങൾ
കൊലപാതകങ്ങളാവുന്നു

ആത്മീയത,
ഓരോ മൗനത്തിലും
പുതുക്കപ്പെടുന്ന
നിശ്ശബ്ദത

രണ്ടാമത് മാത്രം
കാണപ്പെടാവുന്ന വിധത്തിൽ
പുതുക്കപ്പെടുന്ന
ആകാശം

കണ്ടത്
ആകാശമാണെന്ന്
ഉറപ്പുണ്ടെങ്കിൽ,
ആദ്യം കണ്ടമരണത്തിൽ
അവനെ,
ആ മുഖത്തിന്റെ മാത്രം
ഉടമസ്ഥനെ
അവിടെ,
അവന്റേതല്ലാത്ത
മരണത്തിൽ
ഒച്ചവെയ്ക്കാതെ
സാവകാശം
ഇറക്കിവിടുക...

ആ മരണത്തിന്റെ
ഏറ്റവും പഴക്കം ചെന്ന
ഉടമസ്ഥനാകുക.

Comments

  1. മരണത്തിന്റെ
    ഏറ്റവും പഴക്കം ചെന്ന ഉടമസ്ഥൻ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...