Skip to main content

കാവലിനെക്കുറിച്ച് ചില പുന:വിചാരങ്ങൾ


ഒരു നനഞ്ഞ പട്ടാളക്കാരൻ
സ്വന്തം മണ്ണിലിട്ട്
അയൽരാജ്യത്തെ മഴയെ
ബലാൽസംഘം ചെയ്യുന്നത്
കണ്ടു നിൽക്കുകയാണ്
പോലെ എന്ന വാക്ക് ...

ഉപമയ്ക്ക് കണ്ണു നിറയുന്നു

പതിവ് പോലെ
മണ്ണ് നനയുന്ന മഴ

പട്ടാളക്കാരൻ വീണ്ടും
രാജ്യത്തിന് കാവൽ നിൽക്കുന്നു

അതിർത്തി ഒരു ഞരമ്പായി
ഓരോരുത്തരുടേയും
ഉടലിലൂടെ കടന്നുപോകുന്നു

അതിൽ കാക്കി നിറത്തിൽ
ഒഴുകുന്ന ചോര

ഇന്നലെ വെടികൊണ്ട് മരിച്ച
യുവാവിന്റെ നെഞ്ചത്ത്
പൂവായ് വിരിയാൻ പോയിരിക്കുകയാണ്
ചോരയിലെ ചുവപ്പ്

അയൽ രാജ്യത്ത്
ഉദിച്ച സൂര്യനെ വെടിവെച്ച്
വീഴ്ത്തിയ ഇരുട്ട്
ബങ്കറിനുളളിൽ ഉറക്കമാണ്

സ്വന്തം രാജ്യത്ത് ഉത്ഭവിച്ച നദി
അയൽ രാജ്യത്തിലേയ്ക്ക്
ഒഴുകിപ്പോകുന്നുണ്ട്

രാജാവിന്
ഭരിയ്ക്കാൻ ഒരു രാജ്യം
വേണം,
അതിന് അതിരുകൾ
ചുമന്നുകൊണ്ട് നടക്കാൻ
ജനങ്ങൾ വേണം,
അതിര് സംരക്ഷിക്കുവാൻ
ജനങ്ങളുടേയും
സൈനികരുടേയും
ജീവൻ വേണം

നോക്കൂ
കാക്കുന്ന രാജ്യം തെറ്റിപ്പോയ സൈനികർ
കണ്ണു തെറ്റിയപ്പോൾ,
മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സ്ത്രീകളാണ്
അവർ ചുമന്ന് കൊണ്ട് നടക്കുന്ന
തോക്കുകൾ

കൊലപ്പെടുത്തുന്നതിന് മുമ്പ്
അവർ കവർന്നെടുത്ത
മാനമാവും
അവരിപ്പോൾ കാക്കുന്ന
അതിരുകൾ

കഴിഞ്ഞിട്ടില്ല
രണ്ട് രാജ്യങ്ങളുടെയും
പതാക പുതപ്പിച്ച
ഒറ്റ സൈനികന്റെ
മൃതദേഹമാവണം


ഇപ്പോൾ
രണ്ടുരാജ്യങ്ങളിലേയും
ജനങ്ങൾ ....

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!