Skip to main content

കാവലിനെക്കുറിച്ച് ചില പുന:വിചാരങ്ങൾ


ഒരു നനഞ്ഞ പട്ടാളക്കാരൻ
സ്വന്തം മണ്ണിലിട്ട്
അയൽരാജ്യത്തെ മഴയെ
ബലാൽസംഘം ചെയ്യുന്നത്
കണ്ടു നിൽക്കുകയാണ്
പോലെ എന്ന വാക്ക് ...

ഉപമയ്ക്ക് കണ്ണു നിറയുന്നു

പതിവ് പോലെ
മണ്ണ് നനയുന്ന മഴ

പട്ടാളക്കാരൻ വീണ്ടും
രാജ്യത്തിന് കാവൽ നിൽക്കുന്നു

അതിർത്തി ഒരു ഞരമ്പായി
ഓരോരുത്തരുടേയും
ഉടലിലൂടെ കടന്നുപോകുന്നു

അതിൽ കാക്കി നിറത്തിൽ
ഒഴുകുന്ന ചോര

ഇന്നലെ വെടികൊണ്ട് മരിച്ച
യുവാവിന്റെ നെഞ്ചത്ത്
പൂവായ് വിരിയാൻ പോയിരിക്കുകയാണ്
ചോരയിലെ ചുവപ്പ്

അയൽ രാജ്യത്ത്
ഉദിച്ച സൂര്യനെ വെടിവെച്ച്
വീഴ്ത്തിയ ഇരുട്ട്
ബങ്കറിനുളളിൽ ഉറക്കമാണ്

സ്വന്തം രാജ്യത്ത് ഉത്ഭവിച്ച നദി
അയൽ രാജ്യത്തിലേയ്ക്ക്
ഒഴുകിപ്പോകുന്നുണ്ട്

രാജാവിന്
ഭരിയ്ക്കാൻ ഒരു രാജ്യം
വേണം,
അതിന് അതിരുകൾ
ചുമന്നുകൊണ്ട് നടക്കാൻ
ജനങ്ങൾ വേണം,
അതിര് സംരക്ഷിക്കുവാൻ
ജനങ്ങളുടേയും
സൈനികരുടേയും
ജീവൻ വേണം

നോക്കൂ
കാക്കുന്ന രാജ്യം തെറ്റിപ്പോയ സൈനികർ
കണ്ണു തെറ്റിയപ്പോൾ,
മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സ്ത്രീകളാണ്
അവർ ചുമന്ന് കൊണ്ട് നടക്കുന്ന
തോക്കുകൾ

കൊലപ്പെടുത്തുന്നതിന് മുമ്പ്
അവർ കവർന്നെടുത്ത
മാനമാവും
അവരിപ്പോൾ കാക്കുന്ന
അതിരുകൾ

കഴിഞ്ഞിട്ടില്ല
രണ്ട് രാജ്യങ്ങളുടെയും
പതാക പുതപ്പിച്ച
ഒറ്റ സൈനികന്റെ
മൃതദേഹമാവണം


ഇപ്പോൾ
രണ്ടുരാജ്യങ്ങളിലേയും
ജനങ്ങൾ ....

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...