കലണ്ടറിൽ വന്ന് ഒന്നാന്തി കൊത്തിത്തിന്നുന്ന ഒരു പക്ഷിയുണ്ടായിരുന്നു തീയതികളുടെ കൈ നോക്കാനിരിയ്ക്കും കലണ്ടർ അരക്കെട്ടൊരു മൂളിപ്പാട്ടാണെന്ന് തീയതികൾ കണ്ടെത്തുന്നു വീട്ടിനകത്ത് ഒഴുകികൊണ്ടിരുന്ന പുഴയേ വീട്ടിനകത്ത് കയറി അഴിച്ചുകൊണ്ട് പോകുന്നു വീടിന് പുറത്ത് കയറുകൾ, ഒഴുക്ക് അഴിച്ചുപണിയുന്നു മീനുകൾക്ക് ഒഴുക്ക് വിതറുന്നു അരക്കെട്ടിലെ കടവൊഴിച്ച് മീനുകൾ ചുറ്റിയാറ്റിക്കുടിയ്ക്കുന്നു ചെരുപ്പുകളിൽ മഴ പെയ്യുന്ന ഒരു രാജ്യമുണ്ടായിരുന്നു ഊരിയിട്ട വിധം അതണിഞ്ഞിരുന്നവർ മാഞ്ഞുപോയിട്ടുണ്ടാവണം മുകളിലേയ്ക്ക്. അതോ താഴേയ്ക്കോ? മഴയിടുന്ന വാറുകളുടെ തുള്ളികളുള്ള ചെരുപ്പ് കാൽനടക്കാർ ഇല്ലാതായ നഗരത്തിൽ, മുറിയെടുത്ത് ജീവിക്കുകയായിരുന്നു, മഴയിൽ തുള്ളിയായി അതും എന്നോ ഇറ്റാൻമറന്ന്. തുള്ളികളുടെ മാനസാന്തരത്തിൽ, തുമ്പിയായി പങ്കെടുക്കുന്നു മാസം മുലയൂട്ടുന്ന തീയതി അതിന്റെ ചുണ്ടിലെ രണ്ടാന്തീയതിയുടെ മണം എല്ലാ മാസവും രണ്ടാന്തി മാത്രം, ഒഴുകുന്ന ഒരു പുഴയുണ്ടായിരുന്നു അതിലെ ഒന്നാന്തി മീൻ കടന്നുപോയി നാരങ്ങാമണത്തിന്റെ വളകൾ, മണ്ണിന്നടിയിലണിയും നാരകത്തിന്റെ വേര് നഗ്നതയുടെ മോതിരമുള്ള വിരലാവുകയായിരുന്നു പതിയേ ഉടൽ ക്ഷമിയ്ക്കണം ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...