എന്നെ കുഴിച്ചിടാൻ പോകുന്ന ഇടം കാട്ടാൻ നിന്റെ കൈയ്യും പിടിച്ചു ഇന്നലെയിൽ നിന്ന് നാളെയിലേയ്ക്ക് നടക്കുന്നു നമ്മൾ നമ്മൾ നടക്കുന്നിടം എല്ലാം വഴി അവിടെയെല്ലാം ഭൂമി നഷ്ടപ്പെട്ട മണ്ണ് പൊടിപടലങ്ങൾ ഒഴുക്ക് മറന്ന പുഴകൾ അവയ്ക്ക് കുറുകെ പാതി കെട്ടി പൂർത്തിയാക്കാൻ മറന്ന അൽഷിമേർഴ്സ് എന്ന ഡാം അതിൽ നീന്തലറിയാത്ത മത്സ്യകുഞ്ഞുങ്ങൾ ഒഴുക്ക് പഠിപ്പിച്ച് മീൻകുഞ്ഞുങ്ങൾക്കു തിരിച്ചു കൊടുക്കാൻ അതിലൊരു പുഴയെ നരയാക്കി തലയിൽ ചൂടുന്ന നീ ചില്ലകൾ ഉണങ്ങിയ മറ്റൊരു മരം അതിനിടയിൽ അതിനെ ഒരിലയിൽ പൊതിഞ്ഞെടുക്കുന്ന നീ നമ്മുടെ കാല്പാടുകൾ കണ്ണീരിൽ കുഴച്ചു കുളമ്പടി യൊച്ചയാക്കുന്ന കാലം നമ്മൾ കുതിര വേഗത്തിൽ എന്നിട്ടും ഇരുട്ടുന്ന നേരം അണഞ്ഞ ദീപം കൊണ്ട് സൂര്യനെ തിരയുന്ന നമ്മൾ അസ്തമിച്ച സൂര്യന്റെ ശീതികരിച്ച വെയിൽ നിലാവിന്റെ നിറം പുരട്ടി പാതി പകൽ എന്ന് പറഞ്ഞു വെയ്ക്കുന്ന ഞാൻ അത് കേട്ട് മിണ്ടാതിരിക്കുന്ന നീ അപ്പോൾ ഒച്ച വെയ്ക്കുന്ന എന്റെ കാതുകൾ വാക്കുകൾ കൊണ്ട് മുറിഞ്ഞ മുറിവുകളെ ചോര കൊണ്ട് പരസ്പരം കെട്ടുന്ന നമ്മൾ വേദന പകുക്കുന്ന നമ്...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...