തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ കയ്പ്പമണമുള്ള പാവൽവള്ളികളിൽ മഞ്ഞപ്പൂക്കൾ പിടിക്കുവാൻ തിരക്ക് കൂട്ടുന്ന നേരത്ത് അനൗൺസ്മെൻറുകളുടെ വള്ളികൾ കഴിഞ്ഞ് തിരക്കുകളുടെ പാകമായ കായകൾ വകഞ്ഞ് തീവണ്ടികൾ വള്ളികളിൽ വന്നുനിൽക്കുന്നു പാളങ്ങൾ തീവണ്ടിവളളികൾ കാഴ്ച്ചയുടെ സ്റ്റേഷനിൽ ശബ്ദങ്ങളെ ഇറക്കുന്നു തിരക്കുകളെ ചരിക്കുന്നു പുറത്ത് ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ അവ നിരത്തിൽ കടുക്കങ്ങളിൽ തൂക്കിയിടുന്നു നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് ചാലു കീറുന്നു ഞാൻ മഴവെള്ളം അഴിക്കുന്നു നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ ഉടലിൽ തൂക്കുന്നു നടക്കുന്നു നമ്മൾ പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു ഓട്ടോറിക്ഷകൾ വാഹനങ്ങളിലെ മൈനകൾ അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ കടന്നുപോകുന്നു കൂടുകുടു ശബ്ദത്തിന്റെ അറ്റത്ത് നിന്ന് നീ ഒരു ഓട്ടോറിക്ഷ കൈനീട്ടി ഇറുക്കുന്നു സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത് നാഭിയിൽ താമര പോലെ മീറ്ററിന്റെതുഞ്ചത്ത് ചെന്ന് വിരിയും ഓട്ടോറിക്ഷകൾ തിരിഞ്ഞുനോക്കുമ്പോൾ ഓട്ടോറിക്ഷകൾ അവയുടെ ആകൃത...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...