വേനലിന്റെ ഒരു കട്ടയെ കൊത്തിത്തിന്നുന്നു കാക്കകൾ കാക്കകളുടെ ഭാരത്തെ വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും സൂര്യൻ ഇടഞ്ഞ കാക്കയെ മെരുക്കും ആകാശത്തിന്റെ നീല ഇടയുന്ന കാക്കകൾക്കിടയിലൂടെ പുനർജ്ജനി നൂഴും ആകാശം കാക്കകളെ ഇടത്തേയ്ക്ക് സൂര്യനോടിയ്ക്കുന്നു വെയിലിന്റെ ആകൃതി വീണ്ടെടുക്കുന്നു കാക്കയുടെ പഴയകറുപ്പ് കൊത്തിത്തിന്നും പുതിയ കാക്കകൾ പുഴയെ കൊത്തിയെടുത്ത് പറക്കും ഒഴുക്കിന്റെ കാക്കകാലുകൾ കാക്കകൾ കറുപ്പ് തങ്ങളിൽ നിലനിർത്തുന്നു ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന് വേരുകൾ തിരകളാണെന്ന് മരം വിചാരിയ്ക്കുന്നു കടലത് കേൾക്കുന്നു മണ്ണ് ഉടമ മരം വളർത്തുനായ മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു മുട്ടിയുരുമുന്നു നമ്മുടെ ശവശരീരങ്ങൾ നമ്മളുടെ വളർത്തുനായകൾ കോട്ടുവായ്കൾക്കിടയിൽ നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു പുഴ, ഒഴുക്കറുത്ത് തൂക്കും മാംസക്കട മഴ ഒരു റാത്തൽ ഒരു കോട്ടുവായയിൽ റാന്തൽ തൂക്കിയിടുന്നു റോഡ്റോളർ മെറ്റലിൽ ബുൾഡോസർ മഞ്ഞയിൽ നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും സ്വരം അവകാശികളില്ലാത്ത നോവിന്റെ സമാന്തരത ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത് പേറ്റുനോവിന് സമാന്തരമായി പൂക്കുന്നതിന്റെ നോവിനെ എടുത്തുവെയ്ക...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...