Skip to main content

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം. 

ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്. 

പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള ഒരു ഉറക്കവും കഴിഞ്ഞു ഉണരുമ്പോൾ ഒരു ഉന്മേഷത്തിനു വേണ്ടിയുള്ള നാലു മണിക്കുള്ള ഒരു കാപ്പി പോലെ  ആണ് പ്രണയം എന്ന് അവൾക്കു പലപ്പോഴും ആ സമയത്തുള്ള തിരക്ക് കണ്ടു തോന്നിയിട്ടുണ്ട് .  ഉദ്യാനത്തിലെ ഇണക്കുരുവികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയസ്സൻ ബെഞ്ച്‌ പോലും ഉണർന്നിട്ടില്ല. അവൾ ആലോചിച്ചു ഇന്ന് ആരെ പ്രണയിക്കും ഒരു ചേഞ്ച്‌ വേണ്ടേ? അവൾ തീരുമാനിച്ചു ഇന്ന് മുള്ളിനെ പ്രണയിക്കാം. ഒരു അഭിനയത്തിനും അപ്പുറം മുള്ളിനെ അവൾക്കു ഇഷ്ടമായിരുന്നു എന്ത് പൌരുഷം ആണ് അവനു. അവൻ  ഒരു പ്രണയ തൊഴിലാളി ആണെന്ന് പറയില്ല. കാരണം പനിനീര്പൂവിന്റെ മുള്ളാണവൻ, പ്രണയിച്ചാലും ഇല്ലെങ്കിലും പനിനീര് ഉള്ളടത്തോളം അവനു പേടിക്കണ്ട. 

തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ പോലെ സദാചാര കാറ്റു എന്തോ കാതിൽ കമന്റ്‌ പറഞ്ഞു പോയി ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നെ അടുത്ത പ്രാവശ്യം തിരിച്ചു വന്നപ്പോഴും അതെ കമന്റ്‌ തന്നെ പറഞ്ഞപ്പോൾ വ്യക്തമായി. പറഞ്ഞത് "ഇലയ്ക്കാണ് കേടു"  എന്നാണ്. ഓ വല്യ സദാചാര ക്കരാൻ ആ പാർക്കിലെ എല്ലാ ചെടികൾക്കും പേടിയാണവനെ വഷളൻ സെക്യൂരിറ്റി യെ പോലെ ശൂളം അടിച്ചു നടക്കും വൃത്തികെട്ട കമന്റും പറഞ്ഞു, യഥാര്ത തൊഴിൽ ഉദ്യാനം തൂത്തു അടിച്ചു വൃത്തി ആക്കലാണ്. എന്നാലും പാർക്ക് ഒരിക്കലും വൃത്തി ആണെന്ന് തോന്നിയിട്ടില്ല, അതിനും അവനു ന്യായീകരണം ഉണ്ട് പൂക്കളെ പോലെ തന്നെ ഭംഗി യുണ്ടത്രേ കൊഴിഞ്ഞ ഇലകൾക്ക്, പ്രേമിക്കുന്നവർ മാത്രം അല്ല പ്രണയിച്ചു അത് ഭംഗം വന്നവരും പാർക്കിൽ വരുമത്രേ അവര്ക്ക് പൂവിനേക്കാൾ, ഇലകളേക്കാൾ ഈ കൊഴിഞ്ഞ കരിയിലകളോടാണത്രേ കൂടുതൽ പ്രിയം.

ഇനിയും പിടിച്ചു നില്ക്കാൻ വയ്യ. പ്രണയം ശ്വാസം മുട്ടിക്കുന്നുണ്ട് ഒരു തൊഴിലിനും അപ്പുറം പ്രണയം ഇപ്പൊ ഒരു വികാരമായി മാറിയിട്ടുണ്ട്. എന്നാൽ പിന്നെ പ്രണയിക്കുക തന്നെ..

പിന്നെ എന്താ തടസ്സം? ഇന്നലെ പൊഴിഞ്ഞ  മഞ്ഞു തുള്ളി തന്നെ. ഇന്നലെ മുഴുവൻ മഞ്ഞായിരുന്നു. ഒരു രാത്രി കഴിയാറായിട്ടും മഞ്ഞുതുള്ളി ഇനിയും പോയിട്ടില്ല, എങ്ങിനെ അതിനെ ഒന്ന് ഒഴിവാക്കും ? ആ കാറ്റു തന്നെ വരട്ടെ ഒന്ന് കുലുക്കി വിടാൻ അവനോടു തന്നെ പറയാം. 

ഇലചെടി മുള്ളിനെ ഒന്നെത്തി നോക്കി. അതാ അവൻ ഉണര്ന്നിരിക്കുന്നല്ലോ. എന്തോ അനങ്ങുന്നുണ്ടല്ലൊ അവിടെ.. മുള്ളാണ് അതിലും ഇറ്റു വീഴാറായ  ഒരു മഞ്ഞു തുള്ളി. കൂര്ത്ത മുള്ള് അതിന്റെ നെഞ്ചത്ത് കുത്തി ഇറക്കി മുള്ള് അതിനെ ഒഴിവാക്കുവാൻ നോക്കുകയാണ്. ഇല സൂക്ഷിച്ചു നോക്കി. അതിനൊരു കണ്ണീരിന്റെ മുഖച്ചായ തന്നെ. എന്തോ തന്റെ പ്രണയ പരവശയായ നെഞ്ചിൽ കൂർത്തു കയറി.  ഇലച്ചെടി ശ്വാസം അടക്കി പിടിച്ചു തന്റെ ദേഹത്ത് പൊതിഞ്ഞിരിക്കുന്ന മഞ്ഞു തുള്ളി വീഴാതെ ഇലകളെ പതിയെ കൂമ്പിച്ചു മെല്ലെ  ഉയർത്തി മഞ്ഞുതുള്ളിയെ തന്റെ മാറോടണച്ചു. ഈ പുലരി പുലരാതിരുന്നെങ്കിൽ.. ഒരു ഇലച്ചാർത്ത് പശ്ചാത്താപ തുള്ളി  പോലെ ഇലയിൽ നിന്ന് താഴേക്ക്‌ പതിച്ചു. അത് മഞ്ഞുതുള്ളി ആയിരുന്നില്ല, ഇലയുടെ ഒരിറ്റു ചാരിത്ര്യ കണ്ണീരായിരുന്നു.

Comments

  1. നാലു മണിക്കുള്ള ഒരു കാപ്പി പോലെ ആണ് പ്രണയം

    hahaha!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചിരി ക്ക് പ്രത്യേക സന്തോഷം സ്നേഹം
      വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി ആദരവു നന്ദി

      Delete
  2. പ്രണയത്തെ കുറിച്ചു വ്യത്യസ്തമായ ആശയം. നല്ല രചന.
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം..നല്ല ക്രാഫ്റ്റ്...ആശംസകള്‍

    ReplyDelete
  4. nannaayirikkunnu Baiju..pranayichupoyi njaanum ee kadhaye..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!