Skip to main content

നിഴലിന്റെ രഹസ്യം

പകലിനെ മാനഭംഗപ്പെടുത്തിയാണ് ഓരോ രാത്രിയും കടന്നു പോകുന്നത്
എന്നിട്ടും ഒന്നും നഷ്ടപെടാതെ ഒന്നും അറിയാത്ത  പോലെ പകലുകൾ പുലരിയായി ഉറക്കച്ചടവോടെ എഴുന്നേറ്റു കടന്നു വരും.. തീണ്ടാരിയിൽ മാത്രം  മഞ്ഞു കൊണ്ട് ഒരു പുണ്യാഹം വർഷത്തിൽ ചില മഴകളും പകൽ ഇന്നും കന്യക തന്നെ!

 എന്നിട്ടും ഒരു സൂര്യ ഗ്രഹണ നാളിൽ പകൽ വെളിച്ചത്തിൽ നടന്ന ഒരു മാനഭംഗ ശ്രമത്തിനിടയിൽ രാത്രി ആ സത്യം തിരിച്ചറിഞ്ഞു താൻ വെറും ഒരു ഷണ്ഡൻ ആണെന്ന സത്യം എന്നിട്ടും പകൽ രാത്രിയെ വെറുക്കാത്ത രഹസ്യം പുറത്തു വിടാതെ നിലാവ് ഒരു നിഴലായി രാത്രിയുടെ കൂടെ!!

പകൽ എന്നും ഒരു സ്ത്രീ തന്നെ
കമാന്ധരായ ഷണ്ഡൻ മാരുള്ള രാത്രി
ധീരമായി കടന്നു പുലരി കന്യകയായി ഉണര്ന്നു വരേണ്ടവൾ



അണിയറയിൽ വേഷമിട്ടവർ

പുരുഷൻ : സൂര്യൻ
അരങ്ങത്തു : അഥിതി താരങ്ങൾ
നിലാവ്: പ്രണയം
നിഴൽ: രതി
തിരക്ക് കാരണം പങ്കെടുക്കുവാൻ കഴിയാതിരുന്നത്: ചന്ദ്രൻ (നിലാവ് വച്ച് അഡ്ജസ്റ്റ് ചെയ്തു)

Comments

  1. ഇങ്ങനെ ആരും രാത്രിയെ കുറ്റം പറഞ്ഞിട്ടില്ല

    ങ്ഹീ ങീ....

    ReplyDelete
    Replies
    1. ഈ പോസ്റ്റിനു അജിത്‌ ഭായ് യുടെ കമന്റ്‌ കാണാതെ ഞാൻ പുതിയ പോസ്റ്റ്‌ മനപൂര്വം വൈകിപ്പിച്ചിരുന്നു. കുറെ ചിന്തിച്ചു എന്തായിരുക്കും അജിത്‌ ഭായ് ഇതിനു അഭിപ്രായം പറയാതിരുന്നത്, ഇനി ഇതിനോട് യോജിക്കുവാൻ കഴിയഞ്ഞിട്ടാണോ
      അവസാനം എന്താ സ്പാമിൽ പോയി നോക്കിയപ്പോഴല്ലേ ഗുട്ടൻസ് പിടികിട്ടിയത്

      വൈകി കിട്ടിയ ഈ അഭിപ്രായത്തിനു, (ഞാൻ തിരഞ്ഞു പിടിച്ചതിന്റെ ക്രെഡിറ്റ്‌ എനിക്കണേ) ഒത്തിരി സന്തോഷം വളരെ വളരെ സന്തോഷം അജത് ഭായ്

      Delete
  2. കൊള്ളാമല്ലോ നല്ല ഭാവന .

    ReplyDelete
    Replies
    1. ഒരു സുന്ദരി പുഴയായി ഇത് വഴി ഒഴുകിയത്തിൽ സന്തോഷം ഉണ്ട് പ്രവാഹിനി

      Delete
  3. ഏറ്റവും കൂടുതല്‍ മാനഭംഗം നടക്കുന്നത് രാത്രിയില്‍ ആണെന്നായിരുന്നു എന്റെ ധാരണ. കൊള്ളാം നല്ല സൃഷ്ടി.

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ വളരെ നന്ദി

      Delete
  4. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
  5. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
    Replies
    1. നന്ദി ജെ പി
      വളരെ നന്ദി ആദ്യമായി വന്നതിലും രണ്ടു ചെറു വാക്കിലെ വല്യ പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...