Skip to main content

കഥകൾ കടുക് വറുത്തത്‌

മനസ്സ് ഒരു അസൗകര്യം 
മനസ്സ് ഓരോ വസന്തത്തിലും പൂക്കാറുണ്ടായിരുന്നു.  അപ്പൂപ്പന്താടി പോലെ പറന്നു പൊങ്ങുന്ന ഒരായിരം പൂക്കളുണ്ടായിരുന്നു. ഓരോ സൗന്ദര്യത്തിലും അത് നിഷ്കളങ്കമായ് ചെന്ന് പറ്റിപ്പിടിക്കാറുണ്ടായിരുന്നു. അവസാനം നിന്റെ പൂക്കൾ കാറ്റിന് പോലും ഭാരമാണെന്ന്  സൗന്ദര്യം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് സ്ലൊട്ടർ വെട്ടാൻ വിട്ടു കൊടുത്തത്.

 ഗജരാജയോഗം
60 വയസ്സ് കഴിഞ്ഞു ആന ചവിട്ടി കൊല്ലാനുള്ള യോഗം ഉണ്ടെന്നു ജ്യോത്സ്യർ പറഞ്ഞപ്പോഴാണ് ചെവിയും തുമ്പിക്കൈയും ആട്ടി ഐശ്വര്യം ആയി തറവാട്ടു മുറ്റത്തു നിറഞ്ഞു നിന്ന ആനയെ വിൽക്കാൻ തീരുമാനിച്ചത്.. പാപ്പാൻ‌ ഒരു ആനവാൽ മുറിച്ചു കൊടുക്കാതിരുന്ന തെറ്റാണു.. കാരണവരുടെ ഗജരാജയോഗത്തെ കീഴ്മേൽ മറിച്ചതെന്ന്  അറിയാതെ..പുതു തലമുറ ആനയായ മണ്ണ് മാന്തി വാങ്ങി മുറ്റത്തിട്ടത്‌. അതിനെന്താ ഒരു ദിവസം കണി കാണാൻ എണീറ്റ്‌ വന്നപ്പോൾ ഒരു ശവക്കുഴി മാന്തി ഇട്ടു മഞ്ഞ മണ്ണുമാന്തി ബാങ്ക് കാരു ജപ്തി ചെയ്തു കൊണ്ട് പോയത്. ആനയ്ക്കില്ലാത്ത   ഒരു CC മണ്ണ് മാന്തിക്കു ഉണ്ടായിരുന്നു അത് മണ്ണ് മാന്തിയുടെ പാപ്പാൻ പറഞ്ഞതും ഇല്ല.

സദാചാര ബോധം
ആരുടെയോ ബഹളം കേട്ടാണ് വീട്ടമ്മ ഓടി ചെന്നത്.. ഓടി ചെന്നപ്പോൾ എന്താ തന്റെ ഭർത്താവിനെ ആരൊക്കെയോ ചേർന്ന് പിടിച്ചു നിരത്തി ക്രോസ് വിസ്താരം ചെയ്യുകയാ?
എന്താ കാര്യം? ഒന്ന് രണ്ടു ദിവസമായി ഞങ്ങൾ ശ്രദ്ദിക്കുന്നു ഇയാൾ ഇവിടെ  വന്നു പോകുന്നു. ശരിയാണ് താമസം ആയിട്ടു മൂന്നു നാലു മാസം ആയെങ്കിലും..കഷ്ടകാലത്തിനു രണ്ടു മൂന്നു ദിവസം മുമ്പാണ് കാലത്ത് ഒന്ന് നടക്കാൻ പോകാം എന്ന് തോന്നിയത് .. മൂന്നു മാസം ആയിട്ടു ഭാര്യയും ഭർത്താവും അവിടെ ആണ് താമസം എങ്കിലും. ഭാര്യയെ മാത്രമേ ഇത് വരെ സദാചാര പോലീസിന്റെ കണ്ണിൽ പെട്ടുള്ളൂ. അത്രയ്ക്കുണ്ട് അവരുടെ കണ്ണിന്റെ സദാചാരം.

 അറബി കടലിന്റെ വിസ
അറബികടൽ വല്യ സന്തോഷത്തിലായിരുന്നു.. എന്താ കാര്യം? അങ്ങിനെ അവസാനം കടലിനക്കരെ പോകാൻ കാത്തുകാത്തിരുന്ന വിസ  ശരിയായി.. ആരാ വിസ ശരിയാക്കി കൊടുത്തതെന്നല്ലേ? മണലാണ്‌ അവരു ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നത്രെ 

കറിവേപ്പില
കറിവേപ്പിൽ പിടിക്കാതെ പോയ ഇലയായിരുന്നു ആത്മാർത്ഥത 

Comments

  1. കഥകള്‍ കടുകു വറുത്തു!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്കും അതിലുപരി അഭിപ്രായത്തിനും വളരെ നന്ദി

      Delete
  2. വി കെ, വരവിനും വായനക്കും കുറിപ്പിനും നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!