Skip to main content

ആകാശത്തിന്റെ സാരി

സൂര്യദേവൻ വിവാഹിതനാണത്രേ 
ധാരാളം കുഞ്ഞുങ്ങൾ വീട്ടിലുണ്ടെന്നത്രേ
ഭാര്യയോ ആകാശം വീട്ടമ്മയാണത്രേ
സൂര്യനോ ജോലിത്തിരക്കിലുമാണത്രേ 

നക്ഷത്ര കുഞ്ഞുങ്ങൾക്ക്‌ പരാതിയുമാണത്രേ  
അച്ഛനെ ഒരു നോക്ക് കണ്ടിട്ടുമില്ലത്രേ
അമ്മക്ക് അച്ഛൻ പുതുസാരി കൊടുത്തത്രേ 
അമ്മക്ക് എന്നും പുതുസാരി തന്നത്രേ

നക്ഷത്രക്കുഞ്ഞുങ്ങൾ കുശുമ്പ് കുത്താറുണ്ടത്രേ  
സാരി നമുക്കങ്ങ് കീറിയാലെന്തത്രേ 
രാത്രി അമ്മ ഉടുത്തിട്ടിറങ്ങുമ്പോൾ
സാരിയിൽ നക്ഷത്ര കീറലുമുണ്ടത്രേ 

സൂര്യ ദേവൻ സമാധാനിപ്പിക്കാറുണ്ടത്രേ 
മിന്നൽ നല്ലൊരു തയ്യല്കാരനാണത്രേ 
സാരീ രാത്രിയിൽ  തയ്ച്ചു  തരുമത്രേ
ഇടി വെട്ടി കുഞ്ഞിനെ വിരട്ടിനിര്തും അത്രേ 
നക്ഷത്ര കീറൽ അന്ന് കാണത്തേ ഇല്ലത്രെ 

പിറ്റേന്ന് സൂര്യൻ വൈകി ഉണർന്നത്രേ
ആകാശക്കാതിൽ അടക്കം പറഞ്ഞത്രേ 
നിനക്ക് ചേർച്ച ഇളം നീലയാണത്രേ
പഴയ കല്യാണ സാരിയുമാണത്രേ

അത് നീ പകൽമാത്രം ഉടുത്താൽ മതിയത്രേ
നക്ഷത്ര കുഞ്ഞുങ്ങൾ കാണേണ്ട അതുമത്രേ 
നീ എന്നും സുന്ദരി നീലയിൽ തന്നത്രേ 
മേഘത്തിൻ   പുള്ളികൾ ചേർച്ചയുമില്ലത്രേ

ആകാശത്തിനത് കേട്ട് സങ്കടമായത്രേ
കണ്ണ് നീരിറ്റി മഴ തുള്ളികളായത്രേ
അന്ന് മുഴുവൻ മുഖം വീർപ്പിച്ചുരുന്നത്രേ
സൂര്യനെ വെളിയിലോ കണ്ടതുമില്ലത്രേ
പിന്നെ എപ്പോഴോ പോയി മറഞ്ഞത്രേ

രാത്രിയിൽ എപ്പോഴോ  ചന്ദ്രിക വന്നത്രെ
നിലാവ് പോൽ സാരീ കൊടുത്തു ചിരിച്ചത്രേ 
സൂര്യൻ അകലേന്നു  കൊടുത്തങ്ങ് വിട്ടത്രേ 
ആകാശത്തിനു അത് കണ്ടു സന്തോഷം ആയത്രേ 
എങ്കിൽ ശരി എന്ന് പറഞ്ഞിട്ട് പോയത്രേ 
ആകാശം സാരിയിൽ പിണക്കം മറന്നത്രേ


Comments

  1. ഭാവന പറപറന്ന് സൂര്യനോളം എത്തിയപ്പോള്‍ വായിയ്ക്കാന്‍ നല്ല രസം

    ReplyDelete
  2. ഭായ്, അതിന്റെ മുന്താണി പിടിച്ചൊന്നു നേരേയിട്ടേ. ശ്..ശ്.. സൂര്യൻ കാണണ്ട.. ഹ..ഹ..ഹ..

    ഒത്തിരി ഇഷ്ടമായി കേട്ടോ.? അജിത് സർ പറഞ്ഞ പോലെ,ഭായിയുടെ ഭാവന കയറിപ്പോകുന്ന തലങ്ങൾ ഹൃദ്യം തന്നെ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത് ശരിയല്ല സൌഗന്ധികം ഞാൻ ഇത്ര സാരീ ഉടുപ്പിച്ചിട്ടും ഞാൻ അങ്ങോട്ടൊന്നും നോക്കിയില്ല സൌഗന്ധികം മ്മം കണ്ണ് കോഴിക്കൂട്
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...