Skip to main content

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ്
ഒരു നോവിന്റെ സുഖവുമായി
പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ്
പല തെറ്റിന്റെ പശ്ചാത്താപമായ്
ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു
കാലം ഇത്ര കരുത്ത് മനക്കട്ടിയായ്
പകർന്നേകുന്നു വയസ്സായ് ആയുസ്സായ്

ഒരു സങ്കടത്തിന്റെ വിങ്ങലിൽ
അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന്
പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ
എത്ര ആത്മഹത്യകൾക്ക്‌ അത്
ശാപമോക്ഷമായ് മാറിയേനെ

രക്തം ഹൃദയത്തിൽ ധാര കോരിയേനെ
ആത്മാവ് തണുത്ത് ശാന്തമായേനെ
തണുത്ത മണ്ണിന്റെ ശാന്തമാം
ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ
കടന്നു പോയേനെ
ആരുടെയും കണ്ണിൽ പൊടിയായ്
പെടാതെ
ഒരു കുട്ടിയായി തന്നെ അനാഥമായ്
പോയേനെ
വിളിക്കാതെ ചെല്ലുന്ന അഥിതിയായി
വന്നേനെ
കാലത്തിന്റെ വാതിൽ തള്ളി തുറന്നു
അകത്തേക്ക് അകലത്തേക്ക്
ഓടി മറഞ്ഞേനെ
എല്ലാം മറന്നു ചിരിച്ചേനെ
പൊട്ടി ചിരിച്ചേനെ
കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ
മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ
മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ....

മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും
മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല
അത് തന്നെയത്രേ  ജീവിതം!
ജീവിതവസാന ദു:ഖവും ക്ലേശവും

Comments

  1. എപ്പോഴും ദുഖിക്കുന്നവന്റെ ഹൃദയം പെട്ടന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദുഖങ്ങളേയും അതി ജീവിക്കാന്‍ തക്കവണ്ണം അത് കരുത്തു നേടിയിരിക്കും. അതു കൊണ്ടാണ് ജീവിതത്തില്‍ ഒരു പാട് ദുരന്തങ്ങള്‍ നേരിട്ടിട്ടും ഒരുപാട് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്

    ReplyDelete
  2. സുന്ദരജീവിതവും സുന്ദരമരണവുമായിയ്ക്കോട്ടെ...എന്തേ?

    ReplyDelete
    Replies
    1. അതെ പൂര്ണമായും ആർക്കും വിരോധം ഇല്ലെങ്കിൽ

      Delete
  3. മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...