Skip to main content

Posts

Showing posts from February, 2022

കവിതകൾ നിർത്തുന്ന വിധം

മിന്നാംമിനുങ്ങുകൾക്ക്  പെറ്റുകിടക്കുവാൻ ഞാനെന്റെ സൂര്യനെ വിട്ടുകൊടുക്കുകയായിരുന്നു പകൽ കൊണ്ട് മറച്ച മുറികൾ പൂച്ചയേപ്പോലെ വെളിച്ചം അതിന്റെ നാവുകൊണ്ട് നക്കി പൊള്ളലേറ്റ സൂര്യൻ അതിലൊരു മിന്നാമിന്നിയുടെ പേറ്റുനോവിന് പകലുകൾ കൊണ്ട് മറച്ച മുറിയിൽ വയറ്റാട്ടിയെ പോലെ  കൂട്ടിരിയ്ക്കും നിന്റെ കാത് കണ്ണുകൾ പ്രസവമെടുക്കുന്നു ഓർമ്മയുടെ വയറ്റാട്ടി മടക്കിവെച്ച കാലുകളിൽ ആടുന്ന തുടയിൽ  വെളിച്ചം ഓർമ്മയുടെ കുഞ്ഞ് നമ്മൾ ആകാശത്തിന്റെ പ്രസവമെടുത്തു തളർന്ന രണ്ടപ്പൂപ്പന്താടികൾ നിന്റെ മൂക്കൂത്തിയിലെ വെളിച്ചത്തിന്റെ കടത്തുകാരൻ കല്ല് ഞാൻ ഒഴുക്ക് ഒളിച്ചുകടത്തും പുഴ നിന്റെ മൂക്കൂത്തിയിലെ സുഷിരം ഒരു മൃഗമാണ് അത് വെള്ളം കുടിക്കുവാൻ വരും അരുവിയായി നിന്റെ മൂക്കൂത്തിക്കല്ലിൽ ഞാൻ തെളിഞ്ഞുകിടക്കുന്നു പ്രതിഫലനങ്ങൾ വെള്ളാരങ്കല്ലുകൾ മീനുകൾ അവ ചുറ്റിപ്പോകുന്നു ആകാശത്തിന്റെ നാഭിക്കുഴികളിൽ ആകാശം ശേഖരിയ്ക്കുന്ന ഒരു നക്ഷത്രമുണ്ടായിരുന്നു എനിയ്ക്ക്  എന്നൊരു കളവ് പറഞ്ഞു കവിത നിർത്തുവാൻ തുടങ്ങുകയായിരുന്നു ഞാൻ കടുംനീലകൾക്ക് പാലൂട്ടും മുലഞെട്ടുകളിലെ ഞാവൽ ശലഭം കയറുമ്പോൾ ഹൈറേഞ്ചിലൊക്കെ ആകാശം എഴുന്നേറ്റ്  സീറ്റൊഴിഞ്ഞു കൊടുക്കുമായിരുന്നു എന്

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം  ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ ബുദ്ധജമന്തി വെയിലിന്റെ പശ  കൊണ്ടൊട്ടിച്ച സൂര്യൻ അന്തിമയങ്ങും മുമ്പ് ജമന്തി ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു അധികം വരുന്ന ജമന്തിനിറം ഒരു ബുദ്ധഭിക്ഷു  വസ്ത്രത്തിൽ പുരട്ടുന്നത് പോലെ അധികം വരുന്ന ധ്യാനം തലയിൽ തേച്ച് ഗ്രാമത്തിലേയ്ക്ക് പോസ്റ്റ്മാനേപ്പോലെ  സ്ഥലംമാറി വരുന്നൊരാൾ ബുദ്ധനാണെന്നിരിക്കട്ടെ ഒന്നോർത്താൽ എന്നും ഒരു സന്ധ്യ അധികം വരുന്നയിടം ഗ്രാമമാകുന്നുണ്ട് ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ ജമന്തിപ്പാടത്തിലെത്തുമ്പോൾ ജമന്തിപ്പൂവായി തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത് ഒരുപക്ഷേ തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന ഒരു ബസ്സ് പോലെ എന്റെ കവിത പാലിക്കേണ്ടതുണ്ട് അങ്ങിനെ നിർത്തിയാൽ എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ് നീട്ടിത്തുപ്പ് ഒഴിവാക്കി ബന്ദിചേർത്ത മുറുക്കാൻ മുറുക്കിയിരിക്കും നിറങ്ങൾ ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി അതിലൂടെയാണ് ഇനി നടത്തം അതും ജമന്തിപ്പൂക്കൾ പുരണ്ടത് കടന്നുപോകണം പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് ചെ