Skip to main content

Posts

സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു

പറക്കുന്ന പക്ഷികൾക്ക്  ചില്ലറക്ക് മുറിച്ച് വാങ്ങാവുന്ന സാഷേകളുണ്ടാവുമോ  ആകാശത്തിന് ? കുറവാണ് ചുറ്റുപാടുകളിലേക്കുള്ള അലിയൽ നടത്തത്തിൽ കൊരുത്തിട്ടിട്ടുണ്ട് എന്നേയുള്ളു തിളയെന്നും കുമിളയെന്നുമാണ് വേർതിരിവുകൾ ഉടലുകൾ സമീപനങ്ങൾ എന്നാവുകിൽ ഞാൻ തന്നെയാവണം  എൻ്റെ പഴക്കത്തിൻ്റെ സാഷേ നടത്തവും നൃത്തവും  എന്നാണ് തിള. വെച്ചിട്ടില്ലാത്ത നൃത്തങ്ങളിൽ, ചുവടുകൾ കുമിളകൾ ശേഖരങ്ങളുടേതാണ്  നിലയും വിലയും നൃത്തത്തിൻ്റെ സാഷേ നടത്തം വകഞ്ഞ്  ചുവടുകളിലേക്കും മുദ്രകളിലേക്കുമുള്ള അതിൻ്റെ കലരൽ എൻ്റേതോ നിൻ്റേതോ എന്നൊന്നുന്നില്ല ചുവടുകൾ ആരുടേതുമല്ലാത്തതുമാകാം എന്നാലും വെച്ചിട്ടുണ്ടോ എന്നാവും ഉടലുകൾ എത്തിനോക്കുക ഒരു പക്ഷേ കുറച്ച് നേരം, ചൂട് തങ്ങിനിൽക്കുമിടം ഉടലാവുന്നതുമങ്ങിനാവാം ചിറക് നൂൽക്കുന്ന പക്ഷി ആകാശം കൊണ്ട് ഒരു, പഴഞ്ചൻ ചർക്കയാണെന്ന അതിൻ്റെ തോന്നൽ ചുറ്റും ഉടയുന്ന ഗാന്ധിജിയേ ഉടുത്തുനിൽക്കും പ്രതിമകൾ അതിൻ്റെ കണ്ണടയിൽ കെട്ടിക്കിടക്കും ഇനിയും ഉടയാത്ത നാളെയുടെ നിശ്ചലത നാളെയുടെ സാഷേകളാണ് കലണ്ടർ നിറയേ ഇന്നലെയിലേക്കുള്ള അതിൻ്റെ അലിയൽ ഇനിയും പൂർണ്ണമായും ചേർത്തിട്ടില്ല ഒരു ഉടലിലേക്കും തീയതികളിലേ...

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു ജയചന്ദ്രൻ്റെ സ്വരത്തിനെ  ദൈവമായി കണ്ട് ആരാധിച്ചിരുന്നു എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ ആത്മഹത്യ ചെയ്യണമെന്ന് വിചാരിച്ചിരുന്നു കഴിയില്ല എന്നറിയാമായിരുന്നിട്ടും വെറുതേ ഒരു ഫാൻറസിയായി കൊണ്ട് നടന്നിരുന്നു  അങ്ങിനെയൊരു മോഹം ജയചന്ദ്രൻ മരിച്ചു ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല എന്നൊന്നും കരുതിയിരുന്നില്ല എന്നിട്ടും ജയചന്ദ്രൻ മരിച്ചു ഒരു ഗായകന്ന് ചേരുന്ന മരണം എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല ജയചന്ദ്രൻ്റെ മരണത്തിന് ശേഷം ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും  വെച്ച് കേട്ടില്ല കാരണം ഒന്നും ഉണ്ടായിട്ടല്ല എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു ഒരു പക്ഷേ അനാവശ്യമായി ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട്  കൂടുതൽ തോന്നി പലവട്ടം കുലുക്കി എന്നിട്ടും എന്ന വാക്ക്  ആര് പാടുന്നു എന്ന് നോക്കാതെ കൂടുതൽ പാട്ടുകൾ കേട്ടു മരണത്തിനേക്കാൾ ആത്മഹത്യയോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ നിൻ്റെ ജീവിതത്തേക്കാൾ എൻ്റെ ജീവ...

നമുക്ക് നടത്തം കുരുവികൾ

എനിക്ക് ഹാ എന്ന വാക്ക് തൂക്കി എനിക്കില്ലാത്ത ജനൽ തുറന്നിടാൻ തോന്നുന്നു. എനിക്കില്ലാത്ത എന്ന വാക്കാണ് ആ ജനൽപ്പാളിയുടെ കണ്ണാടിയായി എന്നേ കൂടുതൽ സുതാര്യമാക്കുന്നത് കടന്ന് വരുന്ന വെളിച്ചത്തിൽ  കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ അതിലേതാണ് എൻ്റെ വീട് എന്ന തിരച്ചിൽ എന്നിൽ  കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു നമ്മൾ കുരുവികളാവും സന്ദേഹങ്ങളിൽ ഇരിക്കുന്നു ഏറ്റവും പുതിയ കുരുവികൾ എന്ന് പകലുകൾ 2 തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു ഏറ്റവും പുതിയ പകലുകളിൽ ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ ഏറ്റവും പഴക്കമുള്ള പ്രകാശം അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല നമ്മൾ പഴകിയ പകലുകളാകും വരും കാലങ്ങളിൽ തുറന്നിടാൻ  ഇന്നിലേക്ക് വീണുകിടക്കും  അന്നിൻ്റെ ഒരു നിഴൽ കരുതുന്നു ബുദ്ധനിലെ ഏറ്റവും പഴയ മൃദുവായ പ്രതിമ മാത്രം മുറിയിൽ ബുദ്ധപ്രതിമകളുടെ നിഴലുകൾ ധ്യാനിക്കുന്നില്ല ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും ഒരേ സമയം മടുത്തിരിക്കുന്നു ബുദ്ധനിടുന്ന കോട്ടുവായകൾ പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ തങ്ങിനിൽക്കുന്നു കോട്ടുവായിടുന്ന ബുദ്ധൻ ...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

പെയ്ത്തുബുദ്ധൻ

യാത്രയേ വാക്ക്  ഒരു മേഘത്തിൽ എടുത്ത് വെക്കുമ്പോലെ കൂടെ വരുന്ന മേഘം എന്ന്  ചെയ്ത യാത്രയേ ലഘൂകരിക്കുന്നു അമ്പിളിക്കല ഇട്ടുവെക്കും മാനത്തിൻ്റെ ജാർ ഇടക്ക് അകലം ഇട്ട് കൂടേ നക്ഷത്രങ്ങൾ  അടുപ്പം  ജലസ്പർശനം വിരൽത്തുമ്പ് കൊരുക്കുന്നു മുല്ലകൾക്ക് മാത്രമായി വെളുക്കുന്ന നേരം യാത്രയുടെ ഒരു തണുത്ത ഐസ് ക്യൂബ് യാത്രയേക്കാൾ തണുത്ത ജലത്തിൽ ചലനത്തിനേക്കാൾ നേർപ്പിച്ച് യാത്രയിലേക്ക് യാത്രക്കാരൻ അലിഞ്ഞുചേരുന്നു യാത്രയുടെ ഐസ് ക്യൂബുകൾ, അലിയുന്ന രണ്ട് പേരിലേക്ക് ബുദ്ധൻ ശ്വസിച്ചുവെച്ച നിശ്വാസങ്ങളിൽ, ഏറ്റവും ധ്യാനാത്മകമായ ഒന്ന് തിരഞ്ഞെടുക്കുന്നു ശ്വാസത്തിൽ നിന്നിറുക്കാതെ ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ ഷോക്കേസിൽ സൂക്ഷിക്കുന്നു എന്നെങ്കിലും ബുദ്ധൻ ഒരു നൃത്തം വെച്ചിട്ടുണ്ടെങ്കിൽ  അതിലേ അത്യന്തം ഐശ്ചികമായ മുദ്ര പിന്നീട് എന്നെങ്കിലും അത്രയും വിശദമായി പ്രതിപാദിക്കപ്പെട്ട  രണ്ട് ചുവടുകൾ എന്ന വണ്ണം ഉടൽ, ചെയ്ത യാത്രയുടെ ഐസ്ക്യൂബുകൾ പൂർവ്വമാതൃകകൾ ഉള്ളതിനാൽ വേനൽക്കാലങ്ങൾ പൂർവ്വസൂര്യനെ തിരഞ്ഞ് അന്നന്നത്തെ സൂര്യനും ഒരു മേഘം ബുദ്ധനിൽ ചെന്ന് തട്ടി തിരിച്ചു പോകും മാനം അത് പെയ്യാതെ എടുത്തുവെക്കും ക...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!