ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച് പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന് ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന് ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക് കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...
നിശ്വാസം
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...