Skip to main content

Posts

കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാവും നമ്മൾ

  കുടിച്ചിട്ട് വെച്ച ഒരു ചായക്കപ്പിൻ്റെ ഓർമ്മയാകും നമ്മൾ കുടിച്ചിട്ട് വെച്ചിട്ടും അതിന് ആ ചായക്കപ്പിന് ചൂടുണ്ടെങ്കിൽ ഒന്നും മിണ്ടാത്ത നമ്മുടെ ചുണ്ടിനും ചൂടുണ്ടാവും എന്ന് കരുതും അത് അടിച്ച ചായയുടെ കലർപ്പുള്ള നമ്മൾ പതിവ് ഗ്ലാസിൽ നിന്നും കപ്പിലേക്ക് ചായ വീശിയടിച്ച നമ്മൾ അതിൻ്റെ സമോവർ തിള  തീയുടെ കപ്പലിന് താഴെ  തിളക്കും പാരിജാതമണമുള്ള മറ്റൊരു തീ പൂക്കളിൽ വന്ന് തിളക്കും ചെമ്പകം കനലിൻ്റെ വാകയിലേക്ക്  മടങ്ങിപ്പോകും മുമ്പ് ചായക്കനം ചായത്തുടം തീ അനക്കം ചായക്കൊപ്പം കലണ്ടറും അതിലെ ചിത്രങ്ങളും തിളക്കും ചുവർ തീയതി കളങ്ങളിൽ ചാരി നിൽക്കും ചാന്ദ്രദുന്ദുഭി ഢമരുവിൻ്റെ കടുന്തുടിയിൽ നിന്നും നൃത്തത്തിലേക്കായും ശിവൻ്റെ ശിൽപ്പത്തിനപ്പുറം നമ്മൾ നമ്മളിലേക്കായും ഒരു നൃത്തത്തിൽ ചാരി നിർത്തും ചായയുടെ മണമുള്ള വേരുകൾ രണ്ട് മനുഷ്യരെ ഇരുന്ന കസേരക്കും നഗരത്തിലെ ഏറ്റവും അടുത്ത മരത്തിനും ഇടയിൽ നിർത്തി നിർത്തി മുത്തി മുത്തി കുടിക്കും വാസനയുള്ള വേനൽ ആവി പൊങ്ങും പൊള്ളും സാവകാശം കുടിക്കുന്നവർക്കുള്ളതല്ല ചായകൾ എന്ന് നഗരത്തിലേ തിരക്കുള്ള ചൂട് അടക്കം പറയും നമ്മൾ ഒരു തിരക്കും ഇല്ലാത്ത തുമ്പിയേ ഉണ്ടാക്കി നമ്മു...

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

  രണ്ടരഅണ എന്നത്   നിലവിലില്ലാത്ത ഗ്രാമത്തിലെ എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ രണ്ട് കാലുള്ള നടത്തത്തിൽ  വന്ന ദൂരം കോരി വെച്ച്  മഴ തോരുന്നത് നോക്കി  എടുത്ത് കൊണ്ട് പോകാവുന്ന വാരിക്കീഴുകളിലേ  കയറിനിൽക്കലുകൾ മഴയൊന്നും പെയ്യുന്നില്ലെങ്കിലും തോരാൻ കാത്തുനിൽക്കുമ്പോലെ കയറി നിൽക്കാറില്ലേ ചില വരികളിൽ വാരിക്കീഴുകൾ പോലെ കൈത്തറി പോലെ കൈകൾ കൊണ്ട് തിരയിട്ട് കാലുകൾ കൊണ്ട് ചവിട്ടി നിർമ്മിക്കാവുന്നവയാവണം ചില കയറിനിർത്തങ്ങൾ എങ്കിലും ചവിട്ടിപോലെ  കയർ കൊണ്ട് നിലത്ത് കിടക്കും നനവ്  അതും സിമൻ്റിട്ടത് അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും നനഞ്ഞ വരിയലുകൾ ഉള്ള  ഉടൽപ്പാടുകൾ തൊണ്ടിൽ നിന്നും വേർപെട്ട വിധം നാരുകൾ പിരിക്കും ഉടൽ തിരിയൻ റാട്ടുകൾ തോരലുകൾ ഓർത്ത് കിടക്കും തിരിയും ജനാലത്താഴത്തേ മഴത്തുള്ളികൾ വാരിക്കെട്ടിവെക്കും അഴിയും കൊറുങ്കച്ചുരുൾമുടി  അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ  ആദ്യം ഉണരും പറക്കും പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ നനയും നക്ഷത്രക്കണ്ണുകൾ വന്ന് വീഴുന്നത് മിന്നും കഴുകി വിരിച്ചിട്ട തോ...

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം  കലാകാരന്മാരുടെ   കലാകാരികളുടെ പരാതിപ്പെട്ടിയായി മാറി എന്ന്  നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി ഒരു പുകയിലേക്ക് പകർത്തി കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു ദൈവം ഒരു കലാകാരനാൽ കൊല്ലപ്പെടും എന്ന് അയാൾ  ഉറച്ച് വിശ്വസിച്ചു അതിനാൽ അയാൾ കലാകാരനായില്ല എന്ന് ഞാനും വിശ്വസിച്ചു എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ എരിയുന്ന വേഷം ഇതിനോടകം തന്നെ ദൈവം കൊല്ലപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല കാണിയും വിരിയുവാൻ പോയ ഒരു പൂവിനെ ചവിട്ടിക്കെടുത്തിയ കാൽ ദൈവം കൊണ്ട് നടക്കുന്നു എന്ന് അയാൾ കരുതുന്നു ഞാനും ദൈവവും  ആ കരുതലിനൊപ്പം നടക്കുന്നു നടക്കുവാനും കെടുത്തുവാനും ഒരേ കാലുകൾ ഉപയോഗിക്കുന്ന മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു അതേ കാൽ  അതേ കെടുത്തുകാലിൻ്റെ പകർപ്പ് ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച് നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു വെറുതെ അപ്പോൾ അയാൾ  ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം കൂടെ പടരും ദൈവവും കാലുകൾ പക്ഷികളാകുന്നില്ലെങ്കി...

വീഴ്ച്ചകൾ ദൈവങ്ങൾ

വീഴ്ച്ചകളുടെ ദൈവത്തോട് പൂർണ്ണതയുള്ള ഒരു വഴുക്കൽ ആവശ്യപ്പെടുന്നവരുടെ ദൈവം എന്നമട്ടിൽ ഗൗരവങ്ങളിൽ  തുടരും ദൈവം  വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും വഴുക്കലുകളും ദൈവം, നീക്കി നീക്കി വെക്കുന്നു എന്നാൽ ഗൗരവം നീക്കുന്നുണ്ടോ? അതൊട്ടില്ലതാനും! വീഴ്ച്ചകളുടെ കരുക്കളുള്ള ചതുരംഗത്തിൽ, കാലാളുകൾ മാത്രമുള്ള ദൈവം എന്ന ഉപസംഗ്രഹം കളിക്കാരൻ്റെ ഗഹനതകളിൽ എല്ലാ ഇലകളും വഴുക്കിയ മരം എന്നായി വഴുക്കൻ വേരുകൾ വഴുക്കും മരം ഒഴുക്കൻ മട്ടിൽ വഴുക്കലുകളുടെ ഇലയിൽ ഉത്തരം വിളമ്പി ഇരിക്കുന്നു ജനലുകൾ എല്ലാം ഒഴുകിപ്പോയ വീട് അഴികളിൽ   ഭൂതകാലങ്ങളിൽ നിന്നും അറുത്ത് മാറ്റാനാവാത്തവിധം അതിൻ്റെ പിടിച്ചുനിൽപ്പ് ഇന്നലെകളിൽ വഴുക്കൻ തിര ഒഴുക്കൻ കടൽ എന്ന വണ്ണം കടൽത്തീരത്തിനോടടുത്ത തീയറ്ററിൽ മാറ്റിനി കണ്ടിറങ്ങും ദൈവം ഒരു തപ്പിത്തടയൽ പുറത്തേക്കിറങ്ങാൻ നേരം  അരണ്ടവെളിച്ചത്തിൽ ദൈവം കാത്തുവെക്കും ഉറപ്പ് മൺമറഞ്ഞവരുടെ ചിരിയിൽ തങ്ങിനിന്നിട്ടുണ്ടാവണം വെയിൽ ചിതലെടുത്ത വെയിൽ എന്ന വിധം അരണ്ടവെളിച്ചം ചിതലെടുക്കുമ്പോൾ നൃത്തം വെക്കും ചിതൽ ഇപ്പോൾ ചിതലെവിടെ എന്ന് ചിരിക്കും ദൈവം ദൈവത്തിൻ്റെ ചിരിയിൽ നൃത്തം ചിതൽ എന്നിങ്ങനെ ചിതറും ഗൗരവ്വത്ത...

സാഹചര്യത്തിൻ്റെ പാവ

അക്രമികൾക്കും അഴിമതിക്കാർക്കും നിയമം കൈയ്യിലെടുക്കുന്നവർക്കും രാജ്യദ്രോഹം എന്ന കലക്കും നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി നാണംകുണുങ്ങികളുടെ ഭരണഘടന ഭരണഘടനയിൽ നിന്നും  കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ സമാന്തര താളുകൾ സാധാരണക്കാരൻ്റെ നിർവ്വചനം മേഘങ്ങളുടെ ഭരണഘടന ഘടനകൾ നഷ്ടപ്പെടുന്ന മേഘം സാധാരണക്കാരൻ്റെ നാണത്തിൽ മേഘങ്ങൾ ഇടപെടും വിധം തൊടാനാവില്ല ഭരണമേഘങ്ങളുടെ ഘടനയാവണം കുട്ടിയുടെ കൈയ്യിൽ പാവ പോലെ മേഘത്തിൻ്റെ കൈയ്യിൽ ആകാശത്തിൻ്റെ പാവ കുട്ടി പാവ മേഘം എന്നിവ  ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും  പാവയേ  ഒരു പക്ഷേ വിട്ടുതരണം എന്നില്ല സാഹചര്യങ്ങളുടെ  പാവയാവാം അവിടെ  ഒരു പക്ഷേ ആകാശത്തിൻ്റെ കുട്ടിക്കാലം അതിൻ്റെ മുട്ടിലിഴച്ചിൽ അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല പങ്കെടുക്കുന്ന സാധാരണക്കാരാ എന്നൊരു അഭിസംബോധന അതാണ് ആകെയുള്ള ആശ്വാസം പിതാവെന്ന കല ഉടൽ എന്ന ഉപന്യാസം ധാരണ എന്ന സന്യാസി ചലനങ്ങളുടെ പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം റദ്ദ് ചെയ്...

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന്  ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ  ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന്  ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക്  കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ  തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ ചില്ലകളിൽ തൂക്കി കിളികൾ തുറന്നിടുന്ന വീടുകൾ ഒരു പുലരി അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ  മുന്നിലെ പുലരി കിളിക്കും കിളിയിരിക്കും ചില്ലക്കും പിന്നിലാണ് കശുമാങ്ങാ ആകൃതിയുള്ള പുലരിയേ പകലിൽ തൂക്കിയിടുന്നു കൊത്തുകളുടെ തൂക്കം നോക്കി കിളികളേ അയക്കുന്നു കിളികൊത്തലുകൾ കശുമാങ്ങകൾ അകത്തെടുത്ത് വെക്കുമോ അതോ പുറത്തേക്ക് കളയുമോ നോക്കിയിരിക്കുന്നു കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള ഞായറാഴ്ച്ച തുറക്കുന്ന പോസ്റ്റ്ഓഫീസ് എന്ന് കള്ളത്തരങ്ങൾ മാത്രം  കൊണ്ട് കൊടുക്കും അവളുടെ അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ വിശേഷങ്ങൾ കുറച്ച് വിശദമായ കത്തുകൾ എന്ന് കാതിൽ കിളികൊത്തലുകൾ

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു  കുട്ടി സ്കൂളിലേക്ക് വരുമ്പോഴും അതേ കുട്ടി സ്‌കൂളിലുണ്ട് ഒരു പക്ഷേ മറ്റൊരു പേരിൽ മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്, കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും കുട്ടികൾ പേരിൽ കയറിനിൽക്കുന്നു കുട്ടിയും പേരുകളും നനയുന്നു നനഞ്ഞിട്ടില്ല എന്ന കള്ളം,  കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ? നനയുന്നുണ്ടാവുമോ പ്രായം എത്തിനോക്കുന്നുണ്ടോവുമോ ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും രക്ഷിതാക്കളും  അസ്തമയത്തിൻ്റെ താറാവുകൾ സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു ജലനുണകൾ മണക്കും മഴ നാരങ്ങാമണമുള്ള ഒരു നുണക്കുഴി മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു എല്ലാ മഴകളും ജലത്തിൻ്റെ നുണ  എല്ലാ നുണകളും കഴിഞ്ഞ്, ഒരു കുട്ടി മാത്രം മഴക്ക്, കാത് ചാരുവാൻ കൊടുക്കുന്നു ചാരിവെച്ച കുടക്ക് താഴെ  തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക് നുണക്കുഴിയുള്ള മഴത്തുള്ളിയ...