Skip to main content

Posts

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി  തുമ്പിയിരിക്കുന്നതിന്നടിയിലെ  നിമിഷം മോഷ്ടിക്കുന്നു അതും തുമ്പിയേക്കാൾ ശാന്തമായി സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ മോഷ്ടിച്ചത് മുതൽ  തുമ്പിക്ക് ചോട്ടിലിരുന്നും  എൻ്റെ കൈവെള്ളയിലിരുന്നും  നിമിഷം തുളുമ്പുന്നു അഥവാ നിമിഷങ്ങളുടെ നിഘണ്ടു തുളുമ്പുന്നു എന്ന വാക്ക്  എത്തിനോക്കും വിധം തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം ഓരോ നിമിഷവും ഞാൻ ചുമക്കുന്നു അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന എനിക്കരികിൽ  അതിൽ അതിലും ശാന്തമായി. ഇപ്പോൾ തുമ്പിയിരിക്കുന്നു 2 ദൈവം കൽപ്രതിമളുടെ നിഘണ്ടു നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ  അതേ അനന്തതയുടെ ചിറകുള്ളത് അന്തർമുഖത്വമുള്ളവരുടെ നോമിനീ എന്നൊരു കുത്തുവാക്ക്  തുമ്പിശീലങ്ങൾ മറികടക്കുന്നു അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും തുമ്പി അതവഗണിക്കുന്നു ധ്യാനവ്യാകരണങ്ങളിൽ ബുദ്ധനും ഭാഷയും തുമ്പിശാന്തതകളിൽ  ജലവും നിമിഷങ്ങളും നിമിഷത്തിലിരിക്കുന്ന തുമ്പി എന്ന്  ബുദ്ധൻ നിരന്തരം, ധ്യാനത്തിലേക്ക് തുളുമ്പുന്നു എനിക്...

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം ഇന്നലെത്തേ തേയ്മാനം വന്ന ചന്ദ്രനിൽ അവസാനിച്ചു ക്ഷമിക്കണം  പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം പുതുക്കം എന്നത് ചന്ദ്രനിൽ കാഴ്ച്ചക്കപ്പുറം കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ നിലവിലില്ല മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ ചിലവാക്കിയ സമയം സന്ദർഭം വിഭവങ്ങൾ കണക്കാക്കിയാൽ ചന്ദ്രനോളം വരില  ക്ഷമിക്കണം ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല ചാന്ദ്രപരിഭ്രമങ്ങൾ തൂക്കുവിളക്കുകൾ പോലെ ഇന്നലെകളിൽ തൂക്കിയിടുന്നു അതും പിന്നിൽ നിന്ന്  കൂടുതൽ പിന്നിലേക്ക് എനിക്ക് പിന്നിലെ ഇന്നലെ അതിലെ വേനലുകൾ ആലിംഗനങ്ങൾ  ഇലപോലെ  അതിൽ അനങ്ങും വെയിൽ കഴിഞ്ഞ,  തൊട്ടുമുമ്പ് കഴിഞ്ഞ  ജീവിച്ചിരുന്ന നിമിഷം തേയ്മാനം വന്ന വർത്തമാനം  എന്നാണ് കരുതിയിരുന്നത് പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക് ഇറങ്ങുവാനുള്ള കടവ് ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു അതും പടവുകൾ ഞൊറിഞ്ഞുടുത്ത് ഓരോ ഉലച്ചിലിലും  കാൽ തട്ടും അവൾ തിരിഞ്ഞ് നോക്കുമ്പോൾ ആ നിമിഷത്തിലേക്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വിരൽമണമുള്ള കവിതകൾ

പല വാങ്കുകൾ എന്ന്  തിരുത്തുവാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല പള്ളയിൽ പഞ്ഞിയുള്ള ഇലഞ്ഞിമരമേ മാതൃത്വത്തിനും അനാഥതത്തിനു ഇടയിലുള്ള ഭാരമില്ലായ്മ എന്നൊന്നും ഇതിനെ മനസ്സിലേക്ക് ഇറക്കിവെക്കരുതേ എന്ന് മന്ത്രിച്ചിരുന്നു വിരൽ കൊണ്ട് മെടഞ്ഞ ചന്ദ്രക്കല പുക മണമുള്ള ചുണ്ട് പോലെ ഉടലിന്നരികിൽ ചരിച്ച് വെച്ചിരുന്നു എടുത്തിട്ട് തിരിച്ചുവെക്കാത്ത ബുക്ക് ഷെൽഫ് പോലെ മാനത്ത് തരിശ്ശ് കിടക്കും ചന്ദ്രക്കല എടുത്ത ഇടം വിധിയുടെ ബുക്ക് ഷെൽഫേ എന്നൊരു അഭിസംബോധന ഉടലോളം ചെന്ന് മടങ്ങിവന്നു വിരലോളം എന്ന് തിരുത്തി ഇനിയും എഴുതിയിട്ടില്ലാത്ത കവിത മൗനത്തിൽ വീണു ചുണ്ടോളം ഉറഞ്ഞു ഒന്നും മിണ്ടുവാനില്ലാത്ത വണ്ണം ഒന്നും എഴുതുവാനില്ലാത്ത വണ്ണം എൻ്റേതല്ലാത്ത മൗനത്തിന്  ഞാനും കൂട്ടിരിക്കുന്നു ഒരു വാങ്ക് ഇടക്ക് വെച്ച്, മിനാരത്തിലേക്ക് എഴുന്നേറ്റ് പോയ പള്ളി തിരികേ വന്ന്  ചന്ദ്രക്കലക്കരികിലിരിക്കുന്നു!

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...