Skip to main content

Posts

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം

യുദ്ധം ചെയ്യുന്നവരെ  കഥകൾക്കോ കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല യുദ്ധം എന്ന വാക്ക്  ഒരു ഭാഷയിലും എഴുതി മായ്ക്കുവാനാകില്ല മുറിവുകളും മരണവും  ചിതറലുകളും ഇല്ലാതെ യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന സൈനികാ സത്യത്തിന് മുകളിലാണ്  ഇപ്പോൾ നിൻ്റെ രക്തം അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല ശരീരമില്ലാത്ത സൈനികാ എന്നാവണം ശരീരമുള്ള സൈനികർ പരസ്പരം അഭിസംബോധന ചെയ്യുക തൂവലുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നില്ല പക്ഷികൾ ക്ഷമിക്കണം തെറ്റിപ്പോയി തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു സാധാരണക്കാരൻ എന്നതാണ് ശരി അതാണ് ഉദ്ദേശിച്ചതും ഒരിടത്തും ഒരഭിസംബോധനയല്ല സാധാരണക്കാരൻ തീവ്രവാദത്തിന് മതമില്ലാത്തത് പോലെ മതത്തിന് രാജ്യവുമില്ല സാധാരണക്കാരന് സമയവും അലിഖിത നിയമങ്ങളാണ് എങ്ങും സമാധാനം എന്ന  നുണകൾക്കൊപ്പം ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ് അതും പരമ്പരാഗതമായി. വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു. അവിചാരിതം എന്ന വാക്ക് പോലും  ഇവിടെ ഒരു നുണയാണ് നുണകൾ നീണ്ടുനിൽക്കുമ്പോഴും താൽക്കാലികമാണ് എന്നെന്നും ശരി ഗൃഹാതുരത്ത...

ചന്ദ്രക്കലകളുടെ ഡിസ്പെൻസറി

ശിവന്നരികിൽ കലപോലെ ഭാഷക്കരികിൽ നിൽക്കുകയായിരുന്നു കുഞ്ഞ് കുഞ്ഞ് ചന്ദ്രക്കലകളേ തോളിലെടുത്ത ആകാശം പനിയുള്ള ചന്ദ്രക്കലകൾ ഒരേ സമയം  രോഗവും മരുന്നുമാകും ശൂന്യത പരിചരണങ്ങളുടെ കലയാവണം പൂർത്തിയാകാത്ത എന്തോ ഒന്ന് ചന്ദ്രക്കലകൾ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു കലകളുടെ ഞൊറി എൻ്റെ ഭാഷ, അപ്പോഴും നിലത്തിരുന്ന്  ഓരോ മാനത്തും പിടിച്ചിടുന്നു ഓരോ തോന്നലുകളും  ചന്ദ്രക്കലയിൽ എടുക്കുന്നു തുടർച്ചകളുടേതാവണം കല ശമിക്കുന്ന താളം ചന്ദ്രക്കലകളിൽ ഓരോ മാനവും അപ്പോഴും താളത്തിൽ പിടിച്ചിടുന്നു ഭാഷയേ കൈവിടുന്നു പതിയേ ചന്ദ്രക്കലകളുടെ ഡിസ്പെൻസറിയാകുന്നു

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...

തലോടൽ

വിരലിൻ്റെ വിത്തുകൾ സൂര്യകാന്തികൾക്ക് സമീപത്തായി കുഴിച്ചിടുന്നു വിത്തിന് മണ്ണ് നിഷേധിക്കുന്നതിനേക്കാൾ ഭംഗിയായി വിരലിന് സമീപത്തായി  കിളിർത്തുവരുന്ന എന്തിന്നേയും തലോടിയിരിക്കുന്നു വെയിലിൻ്റ രോമമുള്ള വേനലിന്നെ അതിൻ്റ നാവിനെ നാവിൻ്റെ നനവിനെ സമയത്തെ തലോടുന്നു മേഘത്തെ തലോടുന്നു മാനത്തേ അതിൻ്റെ നീലയേ മേഘങ്ങളുടെ അച്ചടക്കത്തെ തലോടാൻ ഒന്നുമില്ലായ്മയേ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ  മെല്ലെ എന്ന വാക്ക്  വിളിച്ചുണർത്തുന്നു ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ കൈക്കുടന്നയിൽ നിറയും ജലം പോലെ അരികിൽ നീ എന്നായി അവൾ വെയിലെന്ന് എടുത്തുവെക്കുമ്പോഴും മുഖത്ത് വീഴുമ്പോൾ ജലമാകും പുലരി ഒരുമിച്ച് നിൽക്കാത്തവർ നൃത്തം ചെയ്യുന്നു ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു എന്നായി ഞങ്ങൾ ഉടലിന്നരികിലൂടെയും ഉടലിന്ന് മുകളിലൂടെയും ഉയിരിൽ തട്ടിയും  ഉടലിൽ തട്ടാതെയും സ്വയം നടക്കാൻ പാദങ്ങളുടെ പള്ളിക്കൂടങ്ങൾ ഒഴുകുന്നവർക്കിടയിലൂടെ ഞങ്ങളേ പഠിപ്പിക്കുന്നു കൊലുസ്സുകൾ അണച്ച്  കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത് പഠിക്കും വിധം അതണിയുവാൻ കാലുകൾ മെരുക്കും  വിധം കാലുകളിൽ കൊലുസ്സുകൾ ഗൂഡാലോചന നടത്തുന്നുണ്ട് ഞങ്ങൾ അത് കേൾക്കുന്നുണ്ട് ഒരു പക്ഷേ കണ്ണുകൾ അടച്ച് അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു ഞങ്ങൾ നടക്കുവാൻ  പഠിക്കുവാൻ വേണ്ടി മാത്രം  പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ കുറച...