Skip to main content

Posts

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്

  ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ ഡീസൽ മണം രാവി ഒരു വണ്ടിക്കിടുന്നു ഉടലിൻ്റെ ചരിപ്പാണ് ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ ഒരു ഉപ്പൻ്റെ നടത്തം അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ കട്ടെടുക്കുന്നു ഒരു നീലപ്പൊന്മാൻ നീല ഓളങ്ങളിൽ ബാക്കിയാവുന്നു എൻ്റെ പക്ഷിക്കിടുവാൻ ഞാൻ പക്ഷിയെ ചരിക്കുന്നു അതിൻ്റെ ആകാശത്തേ ചരിക്കുന്നു അതിൻ്റെ നീലയേ പിന്നാലെ അതിൻ്റെ ശൂന്യതയെ പിന്നെ അവളെ അവൾ പക്ഷിയുടെ ഉടമസ്ഥ അതിൻ്റെ നടത്തം പറക്കൽ എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു  നടത്തം മാത്രം ചരിക്കുന്നു അതിൻ്റെ പരുക്ക് മാത്രം അവൾ മാറ്റിയിടുന്നു എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു പ്രകോപനമല്ല പ്രലോഭിപ്പിക്കുക എന്നതാണ്  കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം തിരുത്തുവാൻ ശ്രമിക്കുന്നു ഇന്നലെകൾ  പിന്നിലേക്ക് പിന്നിലേക്ക്  നിലാവിനേ തിരുത്തുന്നു നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ ഋതുക്കൾക്ക് നടുവിൽ ഒപ്പനവെച്ചിട്ടു പോയവരുടെ കാൽപ്പാടുകൾക്കരികിൽ ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു മെല്ലെ എന്ന വാക...

ഏകാന്തതയുടെ കറ

ഒരോർമ്മയേ ഘടികാരമാക്കും ചുവർ ഭിത്തി ടാപ്പുചെയ്യുന്നു ചിത്രങ്ങളുടെ കറ ചിരട്ടയിൽ ശേഖരിക്കുന്നു ഏകാന്തതയുടെ ചുറ്റിവരലാവണം ഊറി വരും കറ ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ ചിരട്ടകൾ ഒരു ഭാഷ അടച്ച്  ഒരു വാക്കിൻ്റെ പരതൽ നിഘണ്ടു എടുത്ത് വെക്കുമ്പോലെ തേടിയതൊന്നും പൂർണ്ണമല്ല എന്ന വിരലിൻ്റെ തോന്നൽ വാക്ക് നീക്കുന്നു നിഘണ്ടു ടാപ്പ് ചെയ്യുന്നു വാക്കിൻ്റെ ചോട്ടിൽ ചിരട്ടകൾ താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം ഒരു സാക്ഷ പോലെ നീക്കാമെന്ന് തോന്നുന്നു വാതിൽ കഴിഞ്ഞ് വാക്കാവും ഉടൽ ഒരു ഇല കുറുകേ ചാടുമ്പോൾ സഡൻ ബ്രേക്കിടും മരം അതിൻ്റെ നിർത്തലുകൾ തോന്നലുകൾ നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം വേരാകുവാൻ പോകും മണ്ണ് അന്തരീക്ഷത്തിൽ  അധികം വന്ന ആകാശം  എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു ഭംഗി കൊണ്ട് വിഹ്വലതകളെ കട്ടെടുക്കുന്ന വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു കാത്തിരിപ്പുകളുടെ കൃഷ്ണവിരൽ പരതൽ അത്രയും ശാന്തമായി  ദീർഘമായി നീലിക്കുന്നു ആകാശം നീലനിറങ്ങളുടെ നിഘണ്ടു ഓരോ വിരലിലും അതിൻ്റെ പരതൽ ഓരോ വാക്കും പരതും വിധം പരതലില അനുയോജ്യമായ കാറ്...

ഒരു നാട് അതിൻ്റെ ഒരു ഓർമ്മ പെയ്ത്ത് ഭാഷയെ അനുവദിക്കുന്ന വിധം

1 അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി എൻ്റെ മീനുകളുടെ മൺകുടം അവയുടെ കാത്തിരിപ്പുകളുടെ നീന്തികടപ്പ് കടവിലെ പടവുകൾ  അവൾ നടന്നുകയറുമ്പോൾ അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും  മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ അവൾ അത് നടന്ന് തെറ്റിക്കും വിധം നീന്തലുകൾ മീനുകൾ ഇട്ടുവെക്കും ജലത്തിൽ നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ അവളുടെ നടത്തം ജലത്തിൽ തൊട്ടുവരും വിധം അത് പാലിക്കാത്ത മീനുകൾ നീന്തലുകൾ ഉടലിൽ കലർത്തും വിധം മൺസൂൺതണലിൽ കയറി നിൽക്കും മേഘം ഉടലിൻ്റെ വാഴപ്പോളയിൽ ഇട്ട് കെട്ടിവെക്കും ജീവൻ എന്ന വാക്ക് ഇടവപ്പാതിക്കാടിൽ അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം പതിയേ മഴയാകുന്നതാവണം പകൽ നുറുങ്ങുകൾ പെയ്ത്തനുകൂലികളുടെ പ്രകടനം, മഴയും കടന്ന് പോകുന്നു പെയ്ത്തുടലിനേ,  അതിൻ്റെ അച്ചടക്കത്തേ വീടിനോട് ചേർന്ന് മുറ്റവും വാരിയും  നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും മഴ നക്കിത്തുടയ്ക്കുന്നു പാക്കുവെട്ടികൾ  അടക്കനുറുക്കുന്നത് പോലെ  പിന്നെ ഒരു കഷ്ണം മഴ അതിൻ്റെ ഛന്നം പിന്നം അതിൻ്റെ പെയ്ത്ത് നുറുക്ക് ഒരു കഷ്‌ണം ചരിത്രം എന്നിവ  അതിൻ്റെ അരികിൽ മുറിച്ച് വെയ്ക്കുന്നു നടക്കുന്തോറും തിടമ്പ് പെയ്യും കൊമ്പൻ കത്തിച്ച് ...

എഴുത്ത് തീരത്തെ കടൽ

എഴുത്ത് തീരത്തെ കടൽ എഴുതാനിരിക്കുമ്പോൾ ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ പിന്നെ അത് എന്നോ ഏതോ  ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക്  ഇരമ്പം മറന്നുവെച്ച്  അതിൻ്റെ മടങ്ങിപോക്ക് എഴുതാനിരിക്കുന്നവരുടെ കടൽ മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു കാതോരത്തെ കടലും പകലും ചുണ്ടിന്നോരത്തെ പുഞ്ചിരി രാത്രി, നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും രണ്ട് പകലുകൾക്കിടയിലെ കടൽ എന്ന് നടക്കുന്നു പിന്നെ എപ്പോഴോ കിടക്കുന്നു മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച്  പതിവായി ആകാശത്ത് ഉറങ്ങാൻ പോകുന്നവരായിരുന്നു ഉണരുമ്പോൾ പാതിനനച്ച ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ കാണുന്നു അഭിസംബോധനകളുടെ വസന്തമേ എന്ന് അവളേ ഓരോ പൂക്കളും. അവളുടെ ഋതുവിരൽ പരതലിൽ മാഞ്ഞുപോകും പകൽ! 2 ദ്വാരകേ, പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല കടലെടുത്ത് നി...

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി  തുമ്പിയിരിക്കുന്നതിന്നടിയിലെ  നിമിഷം മോഷ്ടിക്കുന്നു അതും തുമ്പിയേക്കാൾ ശാന്തമായി സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ മോഷ്ടിച്ചത് മുതൽ  തുമ്പിക്ക് ചോട്ടിലിരുന്നും  എൻ്റെ കൈവെള്ളയിലിരുന്നും  നിമിഷം തുളുമ്പുന്നു അഥവാ നിമിഷങ്ങളുടെ നിഘണ്ടു തുളുമ്പുന്നു എന്ന വാക്ക്  എത്തിനോക്കും വിധം തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം ഓരോ നിമിഷവും ഞാൻ ചുമക്കുന്നു അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന എനിക്കരികിൽ  അതിൽ അതിലും ശാന്തമായി. ഇപ്പോൾ തുമ്പിയിരിക്കുന്നു 2 ദൈവം കൽപ്രതിമളുടെ നിഘണ്ടു നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ  അതേ അനന്തതയുടെ ചിറകുള്ളത് അന്തർമുഖത്വമുള്ളവരുടെ നോമിനീ എന്നൊരു കുത്തുവാക്ക്  തുമ്പിശീലങ്ങൾ മറികടക്കുന്നു അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും തുമ്പി അതവഗണിക്കുന്നു ധ്യാനവ്യാകരണങ്ങളിൽ ബുദ്ധനും ഭാഷയും തുമ്പിശാന്തതകളിൽ  ജലവും നിമിഷങ്ങളും നിമിഷത്തിലിരിക്കുന്ന തുമ്പി എന്ന്  ബുദ്ധൻ നിരന്തരം, ധ്യാനത്തിലേക്ക് തുളുമ്പുന്നു എനിക്...

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം ഇന്നലെത്തേ തേയ്മാനം വന്ന ചന്ദ്രനിൽ അവസാനിച്ചു ക്ഷമിക്കണം  പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം പുതുക്കം എന്നത് ചന്ദ്രനിൽ കാഴ്ച്ചക്കപ്പുറം കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ നിലവിലില്ല മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ ചിലവാക്കിയ സമയം സന്ദർഭം വിഭവങ്ങൾ കണക്കാക്കിയാൽ ചന്ദ്രനോളം വരില  ക്ഷമിക്കണം ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല ചാന്ദ്രപരിഭ്രമങ്ങൾ തൂക്കുവിളക്കുകൾ പോലെ ഇന്നലെകളിൽ തൂക്കിയിടുന്നു അതും പിന്നിൽ നിന്ന്  കൂടുതൽ പിന്നിലേക്ക് എനിക്ക് പിന്നിലെ ഇന്നലെ അതിലെ വേനലുകൾ ആലിംഗനങ്ങൾ  ഇലപോലെ  അതിൽ അനങ്ങും വെയിൽ കഴിഞ്ഞ,  തൊട്ടുമുമ്പ് കഴിഞ്ഞ  ജീവിച്ചിരുന്ന നിമിഷം തേയ്മാനം വന്ന വർത്തമാനം  എന്നാണ് കരുതിയിരുന്നത് പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക് ഇറങ്ങുവാനുള്ള കടവ് ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു അതും പടവുകൾ ഞൊറിഞ്ഞുടുത്ത് ഓരോ ഉലച്ചിലിലും  കാൽ തട്ടും അവൾ തിരിഞ്ഞ് നോക്കുമ്പോൾ ആ നിമിഷത്തിലേക്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...