Skip to main content

Posts

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

സൂര്യൻ ഒരു wow വ്വാൽ

സൂര്യൻ ഒരു വൗവ്വാൽ പകലിൻ്റെ കിഴുക്കാം തൂക്കുകളിൽ തലകീഴായി  തൂങ്ങിക്കിടന്ന്  ദിവസത്തിന്നേ നോക്കുന്നു രാത്രിയല്ല എന്ന് സ്ഥാപിക്കുവാനുള്ള അതിൻ്റെ ശ്രമങ്ങളിൽ ചില റാത്തൽ ചിറകടികൾ  വിളക്കിച്ചേർക്കുന്നു കറുപ്പ് ചേർത്തും കുറച്ചും ഇരുട്ട്  തൂക്കുന്നു രഹസ്യമായി നാണം കുണുങ്ങുന്ന സൂര്യനിൽ വീജാവരിക്കാലത്തിലേക്ക്  സ്വകാര്യമായി തുറക്കാവുന്ന ജനാല അതിൻ്റെ കൊളുത്ത് ഞാത്തുന്നു പുലരിയുടെ  പുരാതനഭൂപടം വിടർത്തുമ്പോൾ  ഒരു നാവികനാവും സൂര്യൻ. കടൽ കഴിഞ്ഞ് ഒരു ക്രിസ്‌റ്റഫർ കൊളമ്പസ് നാണം എവിടെ വയ്ക്കണം എന്ന് തിടുക്കപ്പെട്ട് പരതുന്നു ഇവിടെ, കാതുകൾ നീന്തുന്ന ജലമാണ് ഉടൽ എന്ന ഒരു അരയന്നത്തിൻ്റെ നിഗമനം ദൈവം മുഖവിലക്കെടുത്തിട്ടുണ്ടെന്ന് തോന്നുന്നു കാണികൾ നടന്ന് കയറുന്ന നാടകം പോലെ അഭിനയത്തിൻ്റെ പടവുകളിൽ തളർന്നിരിക്കും സൂര്യൻ തിരശ്ശീലക്ക് പിന്നിൽ ചമയങ്ങളില്ലാത്ത പകൽ നീന്തുന്ന അരയന്നത്തിൻ്റെ നടത്തം ദൈവം കട്ടെടുത്ത് അരക്കെട്ടിൽ വെക്കുന്നു ചേമ്പിലയിൽ ജലം പോലെ ദൈവത്തിൻ്റെ അരക്കെട്ടിൽ തുളുമ്പും നീന്തൽ ഒപ്പം തുളുമ്പും ഒരിറ്റ് നാണവും കാണികളുടെ നിൽപ്പിൽ നാടകം തുളുമ്പുന്നു നാടകം കഴിയുമ്പോൾ അഭിനയമ...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

കുരുവിമുഖമുള്ള ദുഃഖം

നെടുവിർപ്പിൻ്റെ മ്യൂസിയങ്ങളിൽ ദുഃഖം ഒരു സന്ദർശകനല്ലാതായി ദുഃഖം ഒരു മേൽവിലാസമല്ലാതായി നിങ്ങൾ ആവശ്യപ്പെട്ട ചലചിത്രഗാനം പോലെ ദുഃഖത്തിൻ്റെ കേൾവിക്കാർ അവർക്കിഷ്ടമുള്ള ദുഃഖം മാത്രം ആവശ്യപ്പെട്ട് കേട്ടുതുടങ്ങി പഴയകാല റേഡിയോ പോലെ ചതുരപ്പെട്ടിയിൽ ചടഞ്ഞിരുന്ന് ദൈവം പാട്ട് തുടങ്ങി നെടുവീർപ്പിൻ്റെ യൂണിഫോം ഇട്ട് പഴയകാലങ്ങളിൽ നിന്ന്  ഒരു പോസ്‌റ്റ്മാന്  കൊണ്ടുവരാവുന്ന  തപാൽഉരുപ്പടി പോലെ  ദുഃഖം മാറി ഒരു പോസ്റ്റ്മാൻ വന്ന് പോകുമ്പോൾ  പഴയഗ്രാമങ്ങൾ ഗൃഹാതുരത്തമറിയാതേ മടക്കത്തപ്പാൽ എന്നോണ്ണം  മതിയായ സ്‌റ്റാമ്പൊട്ടിച്ച് ശാന്തമായി കരുതുന്ന ഒരേകാന്തയുണ്ട് കുരുവിമുഖമുള്ള ഏകാന്തതയേ ദുഃഖം അഭിസംബോധന ചെയ്യുകയാവണം പോസ്‌റ്റോഫീസുകൾ എല്ലാം അടച്ചരാത്രി ആ ഏകാന്തതക്കുള്ള കാത്തിരിപ്പ് പോലെ  കുരുവിമുഖമുള്ള ദുഃഖം എൻ്റെ ഗ്രാമം എടുത്തുവെക്കുന്നു.

ഒരു കവിൾ കവിത

ജെൻസിബുദ്ധൻ  വിൻ്റേജ് റഹ്മാനേ കേൾക്കുന്നു തെറ്റൊന്നുമില്ല ധ്യാനമുള്ള ബീറ്റുകൾ പക്ഷേ എങ്ങിനെ കേൾക്കുവാനാകും ചിന്നച്ചിന്ന ആശൈയോ ആശൈ ആശൈകളോ ഒക്കെ ഇടക്ക് പ്ലേലിസ്റ്റിൽ കയറിവരില്ലേ ചിലപ്പോഴെങ്കിലും  ആശങ്കകളുടെ ബീറ്റുകൾ ഉള്ള ബുദ്ധനാണ് ഹൃദയം എന്ന് തോന്നി ഒത്തുതീർപ്പുകളുടെ പ്രതിമയായി ബുദ്ധനേ സങ്കൽപ്പിച്ചുനോക്കി  നല്ല ചേർച്ചയുണ്ട് നിശ്ചലതക്കും മേൽ കാലത്തിനോട് ചേർന്നിരിക്കുവാനുള്ള ബുദ്ധൻ്റെ കഴിവ് അതിശയിപ്പിച്ചിട്ടുണ്ട് കാതുകൾ മുഴുകിയിരിക്കുന്നതിനാൽ ഒന്നും ചോദിക്കുവാനാകുന്നില്ല ഞാനന്ന് ഗംഭീരമായി ചായയിടുന്ന കാലമാണ് ചുണ്ടിലുണ്ട് മൂളിപ്പാട്ടിൻ്റെ  അനക്കങ്ങൾ ഓരോ മൂളിപ്പാട്ടിലും ഒളിച്ചിരിക്കും പൂർണ്ണമായും അഴിയാത്ത ഏതോ പാട്ടിൻ്റെ ഈണത്തോടൊപ്പമുള്ള അതിൻ്റെ ഒളിച്ചോട്ടങ്ങൾ കാതുകളിലേക്കുള്ള ഒളിച്ചോട്ടം ഒരു പാട്ടിന്നിടയിൽ ചുണ്ടുകൾ എടുത്ത് വെക്കും പോലെ എന്ന് തോന്നി കുടിക്കുമ്പോൾ നിശ്ശബ്ദനായിരിക്കണം എന്നാലും ചായയിടുമ്പോൾ  ഇളയരാജയേ കേൾക്കണം അതെനിക്ക് നിർബന്ധമാണ് ഇളയരാജയേ  കേട്ടുകഴിഞ്ഞ കാതിന്  ഏലക്കയും ഗ്രാമ്പുവും ചേർന്ന കട്ടൻകാപ്പിയുടെ മണമാണ്. അഥവാ ഒരു കാലത്തിൻ്റെ  പഴയ അരണ...

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക്  എല്ലാ നഗ്നതയിലും പങ്കെടുക്കുന്നത് പോലെ നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നഗ്നത ഒരു ഇലയാണ് ഇലക്ക് മുമ്പ്  കിളിക്ക് പിമ്പേ  അമ്പിനും  അമ്പിന് മുമ്പിരുന്ന കിളിക്കും  അത് കൊള്ളുന്നതിന് മുമ്പേ  കിളിർത്ത വാക്കിനും  അത് കലയായിരിക്കാം പക്ഷേ ഒരു കലക്കും ഇതുവരെ നിങ്ങളേ മനസ്സിലായിട്ടില്ല എന്നേയും നിങ്ങളേ മനസ്സിലാക്കിയ ഒരാൾ ഞാനാണ്  അതിനാൽ ഞാനെന്ന വാക്കിൽ എന്നെ വെക്കുന്നു ഇനി ഞാനെഴുതട്ടെ എന്ന് സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു ലോകത്തിൻ്റെ കണ്ണിൽ  കല നഗ്നമാവുന്നു എല്ലാ കലകളും കാലത്തിന് ഒപ്പം കാമത്തിനും കാവൽ നിൽക്കുന്നു കാലം നിയതികളുടെ നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ് അതേ, അതും ആരുമറിയാതെ അത് നിങ്ങളേ ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല കാരണം, നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം നിങ്ങൾ പോലുമറിയാതെ ഇനി നിങ്ങളുടെ നഗ്നത ഉദ്ഘനനം ചെയ്തെടുത്ത  സംസ്കൃതിയിൽ ഒരു പക്ഷേ നദീതടം എന്ന വാക്ക് ചേർത്ത് സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും നിങ്ങളുടെ നഗ്നതക്ക്...

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ആകാശമാവും വിധം

ഇറുക്കാതിരുന്നതിൻ്റെ നാലായിരം നോവ് ഇറുക്കാതിരിക്കുവാനാകുമോ ആകാശം അടരുന്നതിൽ കുറച്ച്നേരം തങ്ങിനിന്ന് നോവിന്നും മേലെ  പറക്കും പക്ഷികൾ നിറയേപൂത്ത കുരുക്കുത്തിമുല്ലയായി നിന്നിലേക്ക് തന്നെ എന്നും  ചാഞ്ഞുനിന്നു നിൻ്റെ ഏകാന്തത അടർന്നുവീഴുന്ന ഏകാന്തതയെ നീ പൂവാക്കി ചെടിയിലേക്ക് തന്നെ തിരികേ വെച്ചു നിൻ്റെ ഉടലിൽ തട്ടുമ്പോഴെക്കെ ഏകാന്തതയുടെ പൂക്കൾ കൊഴിഞ്ഞ് നിലത്ത് വീണു എന്നിട്ടും എനിക്ക് പറന്നുവന്നിരിക്കാനുള്ള ഒരു ചില്ല നീ ഞാത്തി ഇട്ടു പക്ഷിയാകാതെ വയ്യെന്നായി എനിക്ക് എന്നെ പക്ഷിയാക്കുന്ന നിൻ്റെ ചില്ല എന്ന അടക്കം പറച്ചിലായി ഋതുക്കൾ കുരുക്കുത്തിമുല്ലയിൽ നഗ്നത സൂക്ഷിക്കും ചെടി എന്ന് നിന്നെ കാലം നമ്മൾ ഒരേകാന്തതയേ പകുത്തുടുക്കുന്നു നമ്മളോട് പിണങ്ങി നമ്മുടെ നഗ്നതകൾ, ഏകാന്തതയാകുവാൻ പോകുന്നു പിണങ്ങിയ നഗ്നതയേ, ഏകാന്തത കാട്ടി നമ്മൾ തിരികേ വിളിക്കുന്നു പ്രണയത്തിൻ്റെ ആറാമത്തെ താളത്തിനോട് പിണക്കമുള്ള നഗ്നതയേ നമ്മുടെ കാതിന് ചുറ്റുമുള്ള ഋതു, അപ്പോഴും ഏകാന്തത എന്ന് പേരിട്ട് വിളിക്കുന്നു.