Skip to main content

Posts

ആസ്വദിക്കുവാൻ ആകും വിധം ദൈവീകത

 വന്ന് വന്ന് ലോകം  കലാകാരന്മാരുടെ   കലാകാരികളുടെ പരാതിപ്പെട്ടിയായി മാറി എന്ന്  നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി ഒരു പുകയിലേക്ക് പകർത്തി കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു ദൈവം ഒരു കലാകാരനാൽ കൊല്ലപ്പെടും എന്ന് അയാൾ  ഉറച്ച് വിശ്വസിച്ചു അതിനാൽ അയാൾ കലാകാരനായില്ല എന്ന് ഞാനും വിശ്വസിച്ചു എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ എരിയുന്ന വേഷം ഇതിനോടകം തന്നെ ദൈവം കൊല്ലപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല കാണിയും വിരിയുവാൻ പോയ ഒരു പൂവിനെ ചവിട്ടിക്കെടുത്തിയ കാൽ ദൈവം കൊണ്ട് നടക്കുന്നു എന്ന് അയാൾ കരുതുന്നു ഞാനും ദൈവവും  ആ കരുതലിനൊപ്പം നടക്കുന്നു നടക്കുവാനും കെടുത്തുവാനും ഒരേ കാലുകൾ ഉപയോഗിക്കുന്ന മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു അതേ കാൽ  അതേ കെടുത്തുകാലിൻ്റെ പകർപ്പ് ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച് നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു വെറുതെ അപ്പോൾ അയാൾ  ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം കൂടെ പടരും ദൈവവും കാലുകൾ പക്ഷികളാകുന്നില്ലെങ്കി...

വീഴ്ച്ചകൾ ദൈവങ്ങൾ

വീഴ്ച്ചകളുടെ ദൈവത്തോട് പൂർണ്ണതയുള്ള ഒരു വഴുക്കൽ ആവശ്യപ്പെടുന്നവരുടെ ദൈവം എന്നമട്ടിൽ ഗൗരവങ്ങളിൽ  തുടരും ദൈവം  വീഴ്ച്ചകളും വിട്ടുവീഴ്ച്ചകളും വഴുക്കലുകളും ദൈവം, നീക്കി നീക്കി വെക്കുന്നു എന്നാൽ ഗൗരവം നീക്കുന്നുണ്ടോ? അതൊട്ടില്ലതാനും! വീഴ്ച്ചകളുടെ കരുക്കളുള്ള ചതുരംഗത്തിൽ, കാലാളുകൾ മാത്രമുള്ള ദൈവം എന്ന ഉപസംഗ്രഹം കളിക്കാരൻ്റെ ഗഹനതകളിൽ എല്ലാ ഇലകളും വഴുക്കിയ മരം എന്നായി വഴുക്കൻ വേരുകൾ വഴുക്കും മരം ഒഴുക്കൻ മട്ടിൽ വഴുക്കലുകളുടെ ഇലയിൽ ഉത്തരം വിളമ്പി ഇരിക്കുന്നു ജനലുകൾ എല്ലാം ഒഴുകിപ്പോയ വീട് അഴികളിൽ   ഭൂതകാലങ്ങളിൽ നിന്നും അറുത്ത് മാറ്റാനാവാത്തവിധം അതിൻ്റെ പിടിച്ചുനിൽപ്പ് ഇന്നലെകളിൽ വഴുക്കൻ തിര ഒഴുക്കൻ കടൽ എന്ന വണ്ണം കടൽത്തീരത്തിനോടടുത്ത തീയറ്ററിൽ മാറ്റിനി കണ്ടിറങ്ങും ദൈവം ഒരു തപ്പിത്തടയൽ പുറത്തേക്കിറങ്ങാൻ നേരം  അരണ്ടവെളിച്ചത്തിൽ ദൈവം കാത്തുവെക്കും ഉറപ്പ് മൺമറഞ്ഞവരുടെ ചിരിയിൽ തങ്ങിനിന്നിട്ടുണ്ടാവണം വെയിൽ ചിതലെടുത്ത വെയിൽ എന്ന വിധം അരണ്ടവെളിച്ചം ചിതലെടുക്കുമ്പോൾ നൃത്തം വെക്കും ചിതൽ ഇപ്പോൾ ചിതലെവിടെ എന്ന് ചിരിക്കും ദൈവം ദൈവത്തിൻ്റെ ചിരിയിൽ നൃത്തം ചിതൽ എന്നിങ്ങനെ ചിതറും ഗൗരവ്വത്ത...

സാഹചര്യത്തിൻ്റെ പാവ

അക്രമികൾക്കും അഴിമതിക്കാർക്കും നിയമം കൈയ്യിലെടുക്കുന്നവർക്കും രാജ്യദ്രോഹം എന്ന കലക്കും നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി നാണംകുണുങ്ങികളുടെ ഭരണഘടന ഭരണഘടനയിൽ നിന്നും  കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ സമാന്തര താളുകൾ സാധാരണക്കാരൻ്റെ നിർവ്വചനം മേഘങ്ങളുടെ ഭരണഘടന ഘടനകൾ നഷ്ടപ്പെടുന്ന മേഘം സാധാരണക്കാരൻ്റെ നാണത്തിൽ മേഘങ്ങൾ ഇടപെടും വിധം തൊടാനാവില്ല ഭരണമേഘങ്ങളുടെ ഘടനയാവണം കുട്ടിയുടെ കൈയ്യിൽ പാവ പോലെ മേഘത്തിൻ്റെ കൈയ്യിൽ ആകാശത്തിൻ്റെ പാവ കുട്ടി പാവ മേഘം എന്നിവ  ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും  പാവയേ  ഒരു പക്ഷേ വിട്ടുതരണം എന്നില്ല സാഹചര്യങ്ങളുടെ  പാവയാവാം അവിടെ  ഒരു പക്ഷേ ആകാശത്തിൻ്റെ കുട്ടിക്കാലം അതിൻ്റെ മുട്ടിലിഴച്ചിൽ അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല പങ്കെടുക്കുന്ന സാധാരണക്കാരാ എന്നൊരു അഭിസംബോധന അതാണ് ആകെയുള്ള ആശ്വാസം പിതാവെന്ന കല ഉടൽ എന്ന ഉപന്യാസം ധാരണ എന്ന സന്യാസി ചലനങ്ങളുടെ പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം റദ്ദ് ചെയ്...

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന്  ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ  ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന്  ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക്  കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ  തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ ചില്ലകളിൽ തൂക്കി കിളികൾ തുറന്നിടുന്ന വീടുകൾ ഒരു പുലരി അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ  മുന്നിലെ പുലരി കിളിക്കും കിളിയിരിക്കും ചില്ലക്കും പിന്നിലാണ് കശുമാങ്ങാ ആകൃതിയുള്ള പുലരിയേ പകലിൽ തൂക്കിയിടുന്നു കൊത്തുകളുടെ തൂക്കം നോക്കി കിളികളേ അയക്കുന്നു കിളികൊത്തലുകൾ കശുമാങ്ങകൾ അകത്തെടുത്ത് വെക്കുമോ അതോ പുറത്തേക്ക് കളയുമോ നോക്കിയിരിക്കുന്നു കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള ഞായറാഴ്ച്ച തുറക്കുന്ന പോസ്റ്റ്ഓഫീസ് എന്ന് കള്ളത്തരങ്ങൾ മാത്രം  കൊണ്ട് കൊടുക്കും അവളുടെ അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ വിശേഷങ്ങൾ കുറച്ച് വിശദമായ കത്തുകൾ എന്ന് കാതിൽ കിളികൊത്തലുകൾ

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു  കുട്ടി സ്കൂളിലേക്ക് വരുമ്പോഴും അതേ കുട്ടി സ്‌കൂളിലുണ്ട് ഒരു പക്ഷേ മറ്റൊരു പേരിൽ മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്, കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും കുട്ടികൾ പേരിൽ കയറിനിൽക്കുന്നു കുട്ടിയും പേരുകളും നനയുന്നു നനഞ്ഞിട്ടില്ല എന്ന കള്ളം,  കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ? നനയുന്നുണ്ടാവുമോ പ്രായം എത്തിനോക്കുന്നുണ്ടോവുമോ ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും രക്ഷിതാക്കളും  അസ്തമയത്തിൻ്റെ താറാവുകൾ സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു ജലനുണകൾ മണക്കും മഴ നാരങ്ങാമണമുള്ള ഒരു നുണക്കുഴി മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു എല്ലാ മഴകളും ജലത്തിൻ്റെ നുണ  എല്ലാ നുണകളും കഴിഞ്ഞ്, ഒരു കുട്ടി മാത്രം മഴക്ക്, കാത് ചാരുവാൻ കൊടുക്കുന്നു ചാരിവെച്ച കുടക്ക് താഴെ  തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക് നുണക്കുഴിയുള്ള മഴത്തുള്ളിയ...

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്

  ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ ഡീസൽ മണം രാവി ഒരു വണ്ടിക്കിടുന്നു ഉടലിൻ്റെ ചരിപ്പാണ് ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ ഒരു ഉപ്പൻ്റെ നടത്തം അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ കട്ടെടുക്കുന്നു ഒരു നീലപ്പൊന്മാൻ നീല ഓളങ്ങളിൽ ബാക്കിയാവുന്നു എൻ്റെ പക്ഷിക്കിടുവാൻ ഞാൻ പക്ഷിയെ ചരിക്കുന്നു അതിൻ്റെ ആകാശത്തേ ചരിക്കുന്നു അതിൻ്റെ നീലയേ പിന്നാലെ അതിൻ്റെ ശൂന്യതയെ പിന്നെ അവളെ അവൾ പക്ഷിയുടെ ഉടമസ്ഥ അതിൻ്റെ നടത്തം പറക്കൽ എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു  നടത്തം മാത്രം ചരിക്കുന്നു അതിൻ്റെ പരുക്ക് മാത്രം അവൾ മാറ്റിയിടുന്നു എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു പ്രകോപനമല്ല പ്രലോഭിപ്പിക്കുക എന്നതാണ്  കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം തിരുത്തുവാൻ ശ്രമിക്കുന്നു ഇന്നലെകൾ  പിന്നിലേക്ക് പിന്നിലേക്ക്  നിലാവിനേ തിരുത്തുന്നു നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ ഋതുക്കൾക്ക് നടുവിൽ ഒപ്പനവെച്ചിട്ടു പോയവരുടെ കാൽപ്പാടുകൾക്കരികിൽ ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു മെല്ലെ എന്ന വാക...

ഏകാന്തതയുടെ കറ

ഒരോർമ്മയേ ഘടികാരമാക്കും ചുവർ ഭിത്തി ടാപ്പുചെയ്യുന്നു ചിത്രങ്ങളുടെ കറ ചിരട്ടയിൽ ശേഖരിക്കുന്നു ഏകാന്തതയുടെ ചുറ്റിവരലാവണം ഊറി വരും കറ ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ ചിരട്ടകൾ ഒരു ഭാഷ അടച്ച്  ഒരു വാക്കിൻ്റെ പരതൽ നിഘണ്ടു എടുത്ത് വെക്കുമ്പോലെ തേടിയതൊന്നും പൂർണ്ണമല്ല എന്ന വിരലിൻ്റെ തോന്നൽ വാക്ക് നീക്കുന്നു നിഘണ്ടു ടാപ്പ് ചെയ്യുന്നു വാക്കിൻ്റെ ചോട്ടിൽ ചിരട്ടകൾ താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം ഒരു സാക്ഷ പോലെ നീക്കാമെന്ന് തോന്നുന്നു വാതിൽ കഴിഞ്ഞ് വാക്കാവും ഉടൽ ഒരു ഇല കുറുകേ ചാടുമ്പോൾ സഡൻ ബ്രേക്കിടും മരം അതിൻ്റെ നിർത്തലുകൾ തോന്നലുകൾ നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം വേരാകുവാൻ പോകും മണ്ണ് അന്തരീക്ഷത്തിൽ  അധികം വന്ന ആകാശം  എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു ഭംഗി കൊണ്ട് വിഹ്വലതകളെ കട്ടെടുക്കുന്ന വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു കാത്തിരിപ്പുകളുടെ കൃഷ്ണവിരൽ പരതൽ അത്രയും ശാന്തമായി  ദീർഘമായി നീലിക്കുന്നു ആകാശം നീലനിറങ്ങളുടെ നിഘണ്ടു ഓരോ വിരലിലും അതിൻ്റെ പരതൽ ഓരോ വാക്കും പരതും വിധം പരതലില അനുയോജ്യമായ കാറ്...