Skip to main content

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി

മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി

വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി

നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
         
                                     നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന് 

വേനലിൽ കുളിര് പകർന്ന പുഴ 
ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ
അദ്വാന സ്വേദം അറിഞ്ഞ പുഴ 
മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ 
മുദ്രാവാക്യങ്ങൾ വിളിച്ച പുഴ 
തടസ്സങ്ങൾ പലതും കടന്ന പുഴ
കൃഷിയിടങ്ങൾ നനച്ച പുഴ 
ജനമനസ്സുകളറിഞ്ഞ പുഴ 
നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ
വിഷം കലരാ തെളിനീർ പുഴ 
വിപ്ലവ രക്തം കാത്ത പുഴ  
ധീരമായി ഒഴുകിയ  സഖാവു പുഴ 
സാംസ്കാരിക നായകർ കുളിച്ച പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ 
കമ്മ്യുണിസ്റ്റ്   പച്ചകൾ തളിർത്ത പുഴ 
കൊച്ചണക്കെട്ടുകൾ കടന്നപുഴ
വലിയ ഡാമുകൾ തകർത്ത പുഴ
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട പുഴ 
നദികൾ വിഴുങ്ങിയ കൊച്ചു പുഴ  



Comments

  1. നദി ചരിതം ,..... പുഴ ചരിതം ..

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete
  2. നദിയും
    പുഴയും
    ഒരു കുടുംബം!!

    ReplyDelete
    Replies
    1. അത് പറയുവാൻ നാണമാകുന്നു
      രണ്ടും ആട്ടക്കലാശം

      Delete
  3. നദി പുഴയും, പുഴ അരുവിയും, അരുവി തോടും, തോട് ഓടയുമായി മാറുന്നതാണല്ലോ ഇപ്പോഴത്തെ സ്ഥിതി...

    ReplyDelete
    Replies
    1. വളരെ സത്യമാണ് ആ നീരീക്ഷണം അനു രാജ്

      Delete
  4. ജനജീവിതം ദുസ്സഹമാക്കിയ ദുരിത നദി തന്നെ. സത്യം.!!

    നന്നായി, ഈ കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ ഞാൻ പറഞ്ഞിട്ടേ ഇല്ല

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...