Skip to main content

കഥകൾ കടുക് വറുത്തത്‌

മനസ്സ് ഒരു അസൗകര്യം 
മനസ്സ് ഓരോ വസന്തത്തിലും പൂക്കാറുണ്ടായിരുന്നു.  അപ്പൂപ്പന്താടി പോലെ പറന്നു പൊങ്ങുന്ന ഒരായിരം പൂക്കളുണ്ടായിരുന്നു. ഓരോ സൗന്ദര്യത്തിലും അത് നിഷ്കളങ്കമായ് ചെന്ന് പറ്റിപ്പിടിക്കാറുണ്ടായിരുന്നു. അവസാനം നിന്റെ പൂക്കൾ കാറ്റിന് പോലും ഭാരമാണെന്ന്  സൗന്ദര്യം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് സ്ലൊട്ടർ വെട്ടാൻ വിട്ടു കൊടുത്തത്.

 ഗജരാജയോഗം
60 വയസ്സ് കഴിഞ്ഞു ആന ചവിട്ടി കൊല്ലാനുള്ള യോഗം ഉണ്ടെന്നു ജ്യോത്സ്യർ പറഞ്ഞപ്പോഴാണ് ചെവിയും തുമ്പിക്കൈയും ആട്ടി ഐശ്വര്യം ആയി തറവാട്ടു മുറ്റത്തു നിറഞ്ഞു നിന്ന ആനയെ വിൽക്കാൻ തീരുമാനിച്ചത്.. പാപ്പാൻ‌ ഒരു ആനവാൽ മുറിച്ചു കൊടുക്കാതിരുന്ന തെറ്റാണു.. കാരണവരുടെ ഗജരാജയോഗത്തെ കീഴ്മേൽ മറിച്ചതെന്ന്  അറിയാതെ..പുതു തലമുറ ആനയായ മണ്ണ് മാന്തി വാങ്ങി മുറ്റത്തിട്ടത്‌. അതിനെന്താ ഒരു ദിവസം കണി കാണാൻ എണീറ്റ്‌ വന്നപ്പോൾ ഒരു ശവക്കുഴി മാന്തി ഇട്ടു മഞ്ഞ മണ്ണുമാന്തി ബാങ്ക് കാരു ജപ്തി ചെയ്തു കൊണ്ട് പോയത്. ആനയ്ക്കില്ലാത്ത   ഒരു CC മണ്ണ് മാന്തിക്കു ഉണ്ടായിരുന്നു അത് മണ്ണ് മാന്തിയുടെ പാപ്പാൻ പറഞ്ഞതും ഇല്ല.

സദാചാര ബോധം
ആരുടെയോ ബഹളം കേട്ടാണ് വീട്ടമ്മ ഓടി ചെന്നത്.. ഓടി ചെന്നപ്പോൾ എന്താ തന്റെ ഭർത്താവിനെ ആരൊക്കെയോ ചേർന്ന് പിടിച്ചു നിരത്തി ക്രോസ് വിസ്താരം ചെയ്യുകയാ?
എന്താ കാര്യം? ഒന്ന് രണ്ടു ദിവസമായി ഞങ്ങൾ ശ്രദ്ദിക്കുന്നു ഇയാൾ ഇവിടെ  വന്നു പോകുന്നു. ശരിയാണ് താമസം ആയിട്ടു മൂന്നു നാലു മാസം ആയെങ്കിലും..കഷ്ടകാലത്തിനു രണ്ടു മൂന്നു ദിവസം മുമ്പാണ് കാലത്ത് ഒന്ന് നടക്കാൻ പോകാം എന്ന് തോന്നിയത് .. മൂന്നു മാസം ആയിട്ടു ഭാര്യയും ഭർത്താവും അവിടെ ആണ് താമസം എങ്കിലും. ഭാര്യയെ മാത്രമേ ഇത് വരെ സദാചാര പോലീസിന്റെ കണ്ണിൽ പെട്ടുള്ളൂ. അത്രയ്ക്കുണ്ട് അവരുടെ കണ്ണിന്റെ സദാചാരം.

 അറബി കടലിന്റെ വിസ
അറബികടൽ വല്യ സന്തോഷത്തിലായിരുന്നു.. എന്താ കാര്യം? അങ്ങിനെ അവസാനം കടലിനക്കരെ പോകാൻ കാത്തുകാത്തിരുന്ന വിസ  ശരിയായി.. ആരാ വിസ ശരിയാക്കി കൊടുത്തതെന്നല്ലേ? മണലാണ്‌ അവരു ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നത്രെ 

കറിവേപ്പില
കറിവേപ്പിൽ പിടിക്കാതെ പോയ ഇലയായിരുന്നു ആത്മാർത്ഥത 

Comments

  1. കഥകള്‍ കടുകു വറുത്തു!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്കും അതിലുപരി അഭിപ്രായത്തിനും വളരെ നന്ദി

      Delete
  2. വി കെ, വരവിനും വായനക്കും കുറിപ്പിനും നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!