Skip to main content

പ്രണയം നക്ഷത്രം (ജ്യോതിഷ ഫല പ്രവചനം)

നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം
കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം
കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള
വലിയ ആകർഷണം  പ്രണയം
എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ്‌ ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം
വെട്ടിയിട്ട ചക്കയും  താഴെ പതിക്കും വരെ മാത്രം പ്രണയം
മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം
സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം
ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം
ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം
പോക്കറ്റിൽ കിടന്ന പറന്നു  പോയ കാശും പ്രണയം
പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം
മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ-
ഭൂമിയിൽ  പതിക്കുന്നത് വരെയുള്ള അസ്വസ്ഥത  പ്രണയം
ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം
പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം
മഴ നനയുന്ന വിറക്കാത്ത  ആരോഗ്യം  പ്രണയം
ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം
ഉന്മത്തമായ മനസ്സിൽ അസ്ഥായി  ഭാവം പ്രണയം
വെയിൽ കൊണ്ട് തളരുന്ന ദേഹത്തേക്ക് നീളുന്ന തണലാണ്‌ പ്രണയം
പച്ചപ്പുള്ള ഇലയിൽ നിന്ന് കരിയിലയിലേക്കുള്ള നിറമാറ്റമാണ്‌ പ്രണയം
ഉപഭോഗത്തിനും തിരസ്കരണത്തിനും ഇടയിലെ കൈകാര്യം ആണ് പ്രണയം
ഉറപ്പില്ലാതെ തുടങ്ങി കൃത്യമായി അവസാനിക്കുന്ന യാത്ര പ്രണയം
ഇരുമ്പ് കുടിച്ച ജ്യുസും അതേ പ്രണയം
ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം

Comments

  1. പക്ഷേ...സ്വപ്നങ്ങളേപ്പോലെ പ്രണയവും ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീലോകം..

    ReplyDelete
    Replies
    1. പ്രണയം വേണം പണയപ്പെടാതെ പ്രണയം പലപ്പോഴും ദാമ്പത്യത്തിന്റെ സദാചാരത്തിന്റെ കാമത്തിന്റെ പണയ ഉരുപ്പടി ആണ് പ്രണയം
      നന്ദി അനു

      Delete
  2. വിസ്മയം സര്‍വേശ്വരാ നിന്നുടെ വ്യാപാരങ്ങള്‍
    ഭസ്മസാത്കരിപ്പൂ നീ ദുഃഖത്തെ പ്രേമാഗ്നിയാല്‍
    അത്യഗാധമായ് ചുഴിഞ്ഞിറങ്ങും പ്രണയത്താല്‍
    അത്യഗാധവും സമഭൂമിയാമെന്നേ വേണ്ടൂ
    ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
    രോഗാപിഭവം നീക്കി ആരോഗ്യമരുളീടും
    ജീവിതം തൃണമാക്കും,നിമിഷം യുഗമാക്കും
    ഭാവനാശക്തിയേറെ വളര്‍ത്തും നഷ്ടമാക്കും
    ശങ്കയെ നിഷ്കാസിയ്ക്കും, ബന്ധനം വേര്‍പെടുത്തും
    ശൃംഖല പൊട്ടിച്ചിട്ട് സ്വാതന്ത്ര്യഭൂവിലെത്തും
    എന്തുതാനിതില്‍പരം സാദ്ധ്യമല്ലാത്തതോര്‍ത്താല്‍
    അന്ധതാമിത്രത്തെയും സ്വര്‍ഗമായ് മാറ്റും പ്രേമം
    ജ്ഞാനവുമാനന്ദവും അസ്തിത്വമിവ മൂന്നും
    ദീനമാമാത്മാവില്‍ നിന്നഴകായ് ഒഴുകീടും
    ആനന്ദക്കുളിരൊളി വീശുമീ പ്രേമപാനം
    ദൂനാന്തഃകരണത്തിനുള്ളൊരു സിദ്ധൌഷധം

    1932-ല്‍ ഒരു കവി പ്രേമത്തെക്കുറിച്ച് വര്‍ണ്ണിച്ച വരികളാണ്!!!!!

    ReplyDelete
    Replies
    1. ആരാണ് ഈ കവി അജിത്‌ ഭായ് സൂപ്പെർ 1932 അടിപൊളി
      എന്തായാലും ഷെയർ ചെയ്തത് കാര്യം ആയി പ്രണയം ഒരുപാടു അർത്ഥ തലങ്ങളുണ്ട്

      Delete
    2. മഹാകവി കെ.വി സൈമണ്‍

      കവിത: വേദവിഹാരം

      Delete
    3. വളരെ വളരെ നന്ദി അജിത്‌ ഭായ് വളരെ നല്ല അറിവ് തന്നെ പകര്ന്നു തന്നത്

      Delete
  3. ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം!!!

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എപ്പോഴും പ്രണയത്തെ പൊക്കി പറയാൻ പാടില്ല വല്ലപ്പോഴും തൃണം തൃണം ആണേ പ്രണയം ഞങ്ങൾക്ക് തൃണം മാണേ എന്ന് മുദ്ര വാക്യം വിളിക്കണം ചുമ്മാ എന്നിട്ട് പ്രണയ കാവ്യം എഴുതണം പ്രണയിക്കണം ഈ പ്രഥമൻ നാരങ്ങ കൂട്ടി കഴിക്കുംപോലെ
      പ്രണയത്തിന്റെ ഗുരുവിനോട് ഇത് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...