Skip to main content

വാർദ്ധക്യം


കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ
കണ്ണിൽ എഴുതാത്ത വെളുപ്പ്‌ പോലെ
കേൾവിയെ നീ അകന്നു പോകുന്നുവോ
വിളിച്ചാൽ കേൾക്കാത്ത പേര് പോലെ
ഓർമയെ നീ വെറുത്തു തുടങ്ങിയോ
ഭാര്യ ഉപേക്ഷിച്ച പാതി പോലെ
സ്നേഹമേ നീ അടുപ്പം മറന്നുവോ
വേവാത്ത കഞ്ഞിതൻ വറ്റ് പോലെ
കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ
വാർദ്ധക്യത്തിലെ സദനം പോലെ
മുടിയിഴകളെ നീ വെള്ള പുതച്ചുവോ
ജീവനില്ലാ ദേഹത്തെ  പട്ടു പോലെ
മേഘമേ നീ എനിക്കേകാതെ പോകയോ
കണ്ണ് കൊതിക്കുന്ന നീര് പോലെ
കാലമേ നീ എന്നെ കൂട്ടാതെ പോകയോ
കാണാൻ ഭയക്കുന്ന ഭൂതം പോലെ
വാർദ്ധക്യമെ നീ ശരിക്കും പലർക്കു-
മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ്‌ തന്നെ

Comments

  1. വാര്‍ദ്ധക്യം ബാല്യമാകണം

    (‘ക്ക‘ എഴുതി വാര്‍ദ്ധക്യത്തെ കടുപ്പിക്കേണ്ട കേട്ടോ ബൈജു!!)

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചൂണ്ടിക്കട്ടിയ തെറ്റ് ക്ഷമ ചോദിച്ചു കൊണ്ട് തന്നെ തിരുത്തിയിട്ടുണ്ട്
      അത് ചൂണ്ടി കാട്ടിയതിലുള്ള നന്ദി കൃതഞ്ഞത ഈ അവസരത്തിൽ പ്രത്യേകം രേഖപ്പെടുത്തട്ടെ

      Delete
  2. അജിത് സർ പറഞ്ഞത് ശരിയാണ്.

    വാര്‍ദ്ധക്യം ബാല്യമാകണം

    ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
    തിരികേച്ചേരും പോലെ..


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം അധിമോഹം ആണ് അധിമോഹം
      ചുമ്മാ അങ്ങിനെ ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
      തിരികേച്ചേരും പോലെ..
      ആവട്ടെ സൌഗന്ധികം അങ്ങിനെ ആവണം വാർദ്ധക്യം

      Delete
  3. വൃദ്ധനേതാക്കള്‍ നാട് ഭരിക്കുന്നിടത്താണ് വൃദ്ധജനങ്ങളോടുളള ഈ അവഗണന എന്നോര്‍ക്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!