Skip to main content

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു
കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു
ഋതുകാലം ഹരിതാഭമാകുംമുമ്പേ
സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ
ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ

മേനി ദിനങ്ങൾ പകുത്തെടുക്കുന്നു
കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി
കൗമാരപൂമണം മാറുംമുമ്പേ
യവ്വനമോഹങ്ങൾ  കുറുകും മുമ്പേ
മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ

ആരൊക്കെയോ ദൈവനാമം ജപിക്കുന്നു
മുഖചിത്രം കരിയിലനിറമായി മാറുന്നു
ആശ്ലേഷപാടുകൾ മായും മുമ്പേ
ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ
വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ

ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ
മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ
കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ
കഥ എന്തെന്നോന്നു അറിയും മുമ്പേ
കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

Comments

  1. കഥകളൊന്നും അറിയുന്നീല
    അതിനും മുന്‍പെ കഥ കാര്യമാവുകയാണ്!

    ReplyDelete
    Replies
    1. അജിത്‌ ഭായ് സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും പകുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
      നന്ദി

      Delete

  2. ജീവിതപുസ്തകം വായിക്കാൻ അവർക്ക് അവസരം കിട്ടുന്നില്ല.അല്ലെങ്കിൽ ചിലർ അതിനനുവദിക്കുന്നില്ല.
    വളരെ നന്നായി എഴുതി.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം സമാധാനം സുഖം എല്ലാവര്ക്കും ഒരുപോലെ കിട്ടാൻ പ്രാർത്ഥിക്കാം സൌഗന്ധികം നന്ദി

      Delete
  3. എല്ലാമനുഷ്യരിലും ഒരു ചെകുത്താനുണ്ടെന്ന് തോന്നിപ്പോകുന്നു.....

    ReplyDelete
    Replies
    1. ചെകുത്താന്റെ കാര്യം വില്ലൻ ആയിട്ടാണെങ്കിലും ചിലപ്പോൾ വഴി തെറ്റിയ ഒരു കുഞ്ഞാടാവും ചെകുത്താനും
      നന്ദി അനുരാജ്

      Delete
  4. മനുഷ്യന്റെ ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട് (ദൈവവും പിശാചും). അവൻ ചിലപ്പോൾ ദൈവത്തെ അനുസരിക്കുന്നു, പലപ്പോഴും പിശാചിനെയും. പൈശാചിക ചിന്തകളും പ്രവര്ത്തികളും കൂടുമ്പോൾ, പാരമ്പര്യമായിത്തന്നെ, അനുഭവിക്കേണ്ടിവരുന്നു. പറയാൻ കാരണങ്ങൾ ഉണ്ടാകാം. ഈ വിധ ചിന്തകളിലെക്കാണ് ഈ വരികൾ എന്നെ എത്തിച്ചത്. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞത് ശരി യാണ് നല്ലതും ചീത്തയും ചേര്ന്നതാണ് ലോകം
      മരണം ചീത്ത എന്ന് പറയാൻ കഴിയുമോ അസമയത്ത് ആണെങ്കിൽ പറയും അല്ല സമയത്ത് ആയാലും മരണം നമ്മൾക്ക് ഇപ്പോഴും മോശം ആയിട്ടല്ലേ കാണാൻ കഴിയാറുള്ളൂ. ആകര്ഷണ വികർഷണത്തിന്റെ ഇടയിലെ ഒരു സന്തുലനം തന്നെ അല്ലെ ഭൂമി പോലും
      നന്ദി ഡോക്ടർ ഡോക്ടറുടെ തത്വ ചിന്ത മനസ്സിന് ആശ്വാസം പകര്ന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി