Skip to main content

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത്
അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌
നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത്
അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത്
നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌
അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു
നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത്
അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത്
നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത്
അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

Comments

  1. മരണവും മാങ്ങയും
    മോരും മുതിരയും

    ഭഗവാനേ...ന്റെ ബുദ്ധിയ്ക്കിതെന്ത് പറ്റി? ഒന്നമങ്ങട് വിളങ്ങണില്യാലോ!!

    ReplyDelete
    Replies
    1. എല്ലാം ശരിയാകും എല്ലാം നല്ലതിന്
      അജിത്ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  2. ചില കവിതകൾ വന്നൊന്ന് 'ഹായ്' പറഞ്ഞങ്ങു പോകും.
    ചിലത് അതും പറയാതെ മുഖവും തിരിച്ചങ്ങു പോകും.
    ചിലതു വന്ന് സുഖമാണോയെന്നു തിരക്കും.പിന്നെക്കാണാമെന്നു പറയും.
    ചിലത് ചോദിക്കും,''എവിടെയോ കണ്ടിട്ടുണ്ടല്ലോ..''?
    ചിലത് വഴക്കിടാൻ വരും.ഒരു കാര്യവും കാണില്ലെന്നേ... ഹ..ഹ..
    ചിലത് ഭായ് പറഞ്ഞതു പോലെ മിഴി നനയിക്കും.
    ചിലത് ചിരിപ്പിക്കും.
    ചിലത് കാല്പനിക ലോകത്തേക്കു നയിക്കും.
    ചിലത് ചിലപ്പൊ ഭ്രമിപ്പിക്കും.
    ചിലത് കാടടച്ചു വയ്ക്കുന്ന വെടിയുണ്ടകൾ പോലെ വരും.പോന്ന പോക്കിൽ നമുക്കിട്ടും കിട്ടുമൊന്ന്. ഹ..ഹ.
    ചിലത് നല്ല ചന്തമാ കാണാൻ.പക്ഷേ,പിറകിൽക്കെട്ടിയ കൈയ്ക്കുള്ളിൽ,വളച്ചൊടിക്കപ്പെട്ട സത്യമിരുന്ന് കരയുന്നുണ്ടാവും.!!
    മറ്റു ചിലത് വരും,വാക്കുകളിൽ തേൻ നിറച്ച്,സത്യസന്ധതയുടെ മേൽക്കുപ്പായമണിഞ്ഞ്,ദാർശനിക ഭാവം പൂണ്ട്.. BEWARE THEM..!!!
    ചിലത് വരും,നഗ്നപാദവുമായി!വിഹായസ്സു പോലെ തുറന്ന മനസ്സോടെ!അലിവുള്ള ചിരിയുമായി!ഹൃദയത്തോട് സംവദിക്കാൻ!
    ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ.മുൻപ് വായിച്ച കവിതകളിലെ ചില വരികൾ നമ്മൾ മറക്കാത്തതതു കൊണ്ട് തന്നെ.
    ഇതെല്ലാം വായിക്കുന്നവരുടെ മനോവ്യാപാരത്തിനനുസരിച്ച് ഏറിയും,കുറഞ്ഞുമിരിക്കുമെന്ന് തോന്നുന്നു.

    ഈ കവിതയും ഭായ് ആഗ്രഹിക്കുന്ന പോലെ ഹൃദയങ്ങളുമായി സംവദിക്കട്ടെ.
    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കവിതയുടെ വിവിധ മുഖങ്ങൾ ഭാവങ്ങൾ ഒരു കവിത പോലെ സൌഗന്ധികം വരച്ചിട്ടു സത്യമാണ്. എനിക്ക് എന്റെ പല പോസ്ടുകളും കവിത എന്ന് വിളിക്കുവാൻ അപകർഷതാബോധം തോന്നാറുണ്ട്. ഇതും അത്തരം കുറച്ചു വരികൾ. എഴുത്തിന്റെ ലോകത്ത് നമ്മുടെ അറിവുകളെക്കാൾ നമ്മുടെ ഒരുപാട് അറിവ്കേടുകൾ സ്വയം മനസ്സിലാക്കുവാനും മലയാളം കുറച്ചു കൂടി നന്നായി ഭംഗിയായി ഉപയോഗിക്കുവാനും കഴിയും എന്ന് തന്നെ ആണ് ഒരു ബ്ലോഗ്‌ എഴുതില്കൂടി എനിക്കുള്ള പ്രയോജനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും ബ്ലോഗ്‌ അന്യമാണ് എന്താണെന്നും അറിയില്ല എനിക്ക് പോലും അത്ര ധാരണ ഉണ്ടായിരുന്നില്ല ഒന്നോ രണ്ടോ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് അതും വിവാദം ആയതു കൊണ്ട് മീനാക്ഷി മാധവന്റെ ഒരു ബ്ലോഗ്‌.. ഇപ്പോഴും ഒളിപൊരു എന്ന ചിത്രം ബ്ലോഗിനെ കുറിച്ച് കുറെ കൂടി അവബോധം കൊടുക്കും എന്ന് സന്തോഷിക്കുന്നു ഏതായാലും വിശാലമായ അഭിപ്രായത്തിനു വളരെ അധികം നന്ദി സൌഗന്ധികം

      Delete
  3. ഈയിടയായ് , ചിന്തകള്‍ക്ക് കടിഞ്ഞാണില്ലല്ലൊ ...
    അധരനിറവിലേ മാങ്ങചുന ..
    ഉപമകള്‍ മനസ്സിലെവിടെയോ ..
    മറ്റൊരു ചിത്രം വരക്കുന്നു സഖേ ...
    പിരിയുന്നത് പ്രണയമായാലും , ഓര്‍മകളുടെ മണമായാലും
    കൂട്ടിന് പൊകുവാന്‍ മനസ്സ് കൊതിക്കും ..
    അതാകും പൊകുന്ന വഴികള്‍ വെറുതെ ഒരു പിന്‍ വിളിക്ക്
    പോലും അവകാശമില്ലാതെ നാം കണ്‍പാര്‍ത്തിരിക്കുന്നത്

    ReplyDelete
    Replies
    1. വരികൾക്ക് ചില കടിഞ്ഞാണ്‍ മറവിയിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട് പണ്ടും മനസ്സില് പെട്ടെന്ന് തോന്നുന്ന ചില വരികൾ സമയത്ത് എഴുതി ഇടാൻ കഴിയാത്തത് കൊണ്ട് മറന്നു പോയിട്ടുണ്ട് പിന്നെ മടി കാരണം ഒരു വരിപോലും എഴുതാൻ കഴിയാതിരുന്ന ദിവസങ്ങൾ. ഇപ്പൊ കാറ്റുപോലെ വരുന്ന വാക്കുകള കുറിച്ചിടുന്നു
      റിനിയുടെ വായനയും ഒരു ആസ്വാദനം പോലെ അഭിപ്രായവും എഴുത്തിനെക്കാൾ റിനിയുടെ വായനയുടെ അനുഭൂതി അനുഭവവേദ്യം ആകാറുണ്ട് ആ സന്തോഷം പങ്കുവക്കുന്നു

      Delete
  4. മരണത്തിന്റെ മാങ്ങാമുഖം.

    ReplyDelete
    Replies
    1. ലയ അഭിപ്രായത്തിന് വായനക്ക് വളരെ നന്ദി

      Delete
  5. എല്ലാം...നീ..നീ..തന്നെ...സുഖം, ദു:ഖം, ആശ, നിരാശ, മരണം, ജീവിതം, മധുരം, ചവര്‍പ്പ്.....

    ReplyDelete
    Replies
    1. അനുരാജ് അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സത്യം തന്നെ അഭിപ്രായം

      Delete
  6. തമാശ രൂപത്തിൽ ഒരു വിലാ‍പം...
    ബോധിച്ചു..അസ്സലായീ.....ഗുരുവേ !!!!

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി സ്വീകരിച്ചു എങ്കിലും വായനക്കാരൻ തന്നെ ആണ് എഴുത്തിന്റെ ലോകത്ത് ഗുരു! അതുകൊണ്ട് ഗുരുവിനു വന്ദനം നന്ദി ദക്ഷിണയായി സ്വീകരിച്ചാലും മഹാഗുരുവേ!

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...