Skip to main content

മുമ്പ്

വർഷങ്ങൾക്കു മുമ്പ് ഒരു മഴക്കാലത്ത്‌ ഒരു രാജകുമാരൻ രാജ്യ ഭരണം ഉപേക്ഷിച്ചു സന്ന്യാസം  സ്വീകരിച്ചു പിന്നെ മതങ്ങൾ ഋതുക്കൾ പോലെ കടന്നു വന്നു. രാജ്യം അനാഥമായി ജനങ്ങൾ സന്യാസത്തിന്റെ പാതയിലായി. ഭരണം മതങ്ങൾക്ക് വിട്ടുകൊടുത്തു ജനം ബുദ്ധരായി. മതം പ്രബുദ്ധരായി. 

മതേതരത്വ  മുഖം മൂടി വച്ച്  വര്ഗീയത ഭരിച്ചു മുടിച്ചു. മതങ്ങൾ ജനങ്ങളെ അന്വേഷിച്ചു തെരുവിലിറങ്ങി. കൈയ്യിൽ കിട്ടിയവരെ ആരാധനലയങ്ങളിലേക്ക് പിടിച്ചു കേറ്റി. ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു അത് ജനങ്ങളെ ഉൾക്കൊള്ളുവാൻ ആകാതെ പല ജാതിയായ് പൊട്ടി തകർന്നു. ജനം മരിച്ചു വീണു. ഉദക ക്രീയനടത്താൻ പണം ഇല്ലാതെ മതം; വര്ഗീയതക്ക് പഠിക്കുവാൻ ശവങ്ങൾ  വിട്ടു കൊടുത്തു. ശവം തിന്നു വര്ഗീയത ജീവിക്കുന്നു..

 വൈദ്യുതി കണ്ടു പിടിക്കുന്നതിനു മുമ്പ് ഇരുളിൽ മനസ്സിന് വെളിച്ചമായി കത്തിച്ച മതം വൈദ്യുതി വന്നതിനു ശേഷം ഊതി കെടുത്തുവാൻ മടിച്ചതാണ് ഇന്നത്തെ ഊര്ജ പ്രതിസന്ധിക്ക് കാരണം. മനസ്സിന്റെ ശ്രീ കോവിലുകൾ വൈദ്യുതീകരിക്കുവാൻ ഈശ്വരന്റെ മുമ്പിൽ പകൽ പ്രകൃതിയിലെ സൂര്യ പ്രകാശവും... രാത്രി വൈദ്യുതി വിളക്കും കൊളുത്താൻ മടിച്ചു ഉറങ്ങിയ ഒരു ജനത.  

Comments

  1. "ബുദ്ധന്‍ മാതൃകയായിരുന്നു "
    ഇന്നത്തേ ഭരണവര്‍ഗ്ഗത്തിനൊരു മാതൃക ...
    മതം മനസ്സിന് ഉള്‍കാഴ്ച നല്‍കി -
    പുലരുവാന്‍ മനുഷ്യനാല്‍ രൂപികൃതമായത് .
    ഇന്ന് മനുഷ്യന് മേല്‍ മതം വളര്‍ന്നൂ
    ആളേ കൂട്ടുവാന്‍ പരക്കം പായുന്നു ..
    ദൈവമെന്ന വിശ്വാസ്സമല്ല , മതമെന്ന ഭ്രാന്താണ് മനുഷ്യനേ മദിക്കുന്നത് ..
    ഇനിയൊരിക്കലും തിരിച്ച് പിടിക്കുവാന്‍ പറ്റാത്ത ഉയര്‍ത്തില്‍
    അത് വട വൃക്ഷം പൊലെ വളര്‍ന്നൂ ..
    കടക്കല്‍ വച്ച് വെട്ടി കളയുവാന്‍ മനസ്സിനേ ആകൂ ..
    ഭീതിയുടെ , ഭയാകുലതയുടെ തലം നല്‍കി മതത്തേ അകറ്റുന്നുണ്ട്
    സ്നേഹവും , ശാന്തിയുമേകേണ്ട മതങ്ങളും ദൈവങ്ങളും,
    സാറ്റ് കളിക്കുന്നു .. തേടി പിടിക്കുവാന്‍ പാടത്രേ ..

    ReplyDelete
    Replies
    1. ശരിയാണ് റിനി മതം വടവൃക്ഷമായി വളർന്നു കഴിഞ്ഞു. അടിയിൽ ഒരു പാട് അദ്വാനിച്ചു വിയർത്തവർ വിശ്രമിക്കുന്നു. മരത്തിൽ വിയര്ക്കാതെ ഒരു പാട് തടിച്ചു കൊഴുത്ത പുരോഹിതരും. കടപുഴകിയാൽ ഒരു പാട് പേര് അതിൽ പെട്ട് പോകും പക്ഷെ മാറ്റത്തിന്റെ കൊടുങ്കാറ്റിനു മരം വഴി മാറി കൊടുത്തെ പറ്റൂ.. അദ്വാനിക്കുന്നവൻ വിയർക്കുന്നവൻ ഓടി മാറും കഴിയാത്ത അദ്വാനിക്കാത്ത പുരോഹിതര്ക്ക് നമുക്ക് ശാന്തി ചൊല്ലാം
      സന്തോഷം സുഹൃത്തേ വീണ്ടും ഈ കയ്യൊപ്പിനു പൊന്നും വിലയുള്ള അഭിപ്രായങ്ങൾക്ക്

      Delete
  2. വൈദ്യുതി കണ്ടുപിടിയ്ക്കപ്പെടുന്നതിനും മുന്‍പെ വൈദ്യുതി ഉണ്ടായിരുന്നു!

    ReplyDelete
    Replies
    1. ഷോക്ക്‌ അടിപ്പിക്കുന്നത് പോലെ ഒരു സത്യം ആണ് അജിത്ഭായ് കുറിച്ചിട്ടത്‌ വൈദ്യതി അന്നും ഉണ്ടായിരുന്നു നാം ഉപയോഗിച്ചിരുന്നില്ല വളരെ സത്യം ആണ് അജിത്‌ ഭായ് യുടെ അഭിപ്രായം ഒരു കവിത പോലെ നന്നായി കുറിച്ചു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...