Skip to main content

വിരഹിണി

ദു:ഖത്തിൻ ചില്ലിട്ട ജാലകം തുറന്നു നീ.. വളയിട്ട കൈകളാൽ
മായ്ച്ചതെന്തേ?
വിരഹം കുറുകുന്ന പ്രാവിന്റെ മൂളലായ്... പൊങ്ങിയോ? നിൻ
ഹൃദയ സ്പന്ദനങ്ങൾ?
വേനലായ്‌ വിണ്ടു കീറിയോ? ഹൃദയത്തിൽ.. ചിതലരിച്ചു ഉണങ്ങാത്ത
മുറിപ്പാടുകൾ?
ഇരുളിൽ തെളിയും മിന്നാമിന്നി പോൽ... തിളങ്ങിയോ? കണ്ണ് കൈവിട്ട തുള്ളികളും!
കൊഴിഞ്ഞ തൂവലായ് ഉതിർന്നുവീഴുന്നുവോ?? ഞെട്ടറ്റടർന്ന നെടുവീർപ്പുകൾ!
 മറന്നു വച്ചുവോ  കൂട്ടിൽ പക്ഷികൾ? പറക്കമുറ്റാത്ത കുഞ്ഞിതൂവലുകൾ....
മാറാലയായി വെച്ച്മറന്നുവോ? മറവി ഓർമിപ്പിക്കുന്ന  സാന്ത്വന രാവുകൾ..
വൈകുമ്പോൾ വാടുന്ന ചെടിയുടെ ഇലകളായ്!  മാറിയോ?  തളരുന്ന
നിന്നുടലും...
നീ അറിയാതെ പോകുന്നുവോ?  ശ്വാസനിശ്വാസവും, നിന്റെ; പാറി പറക്കുന്ന മുടിയിഴയും?
വെറുമൊരു ചിന്തയായ് തോന്നി;  മറന്നുവോ? ആയുസ്സും;  ജീവിത ആൽമരത്തിൽ?
കാലമാം കൊമ്പിന്റെ ഭാരം താങ്ങുവാൻ.. എന്ന് വരും? കൂട്ടിന്നു സ്നേഹത്തിൻ തായ്‌വേരുകൾ ?

Comments

  1. വിരഹം ദുഖകരമെങ്കിലും..വിരഹത്തിനു ശേഷം ഒരു സമാഗമം ഉണ്ടെങ്കില്‍ അതിന്റെ അനുഭൂതിയൊന്ന് വേറേ തന്നെ....

    ReplyDelete
    Replies
    1. മം അതെ തീര്ച്ചയായും നന്ദി അനുരാജ്

      Delete
  2. viraham /pranayam oru nanayaththinte randu vasam

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട് നിധീഷ്

      Delete
  3. ബൈജു ഭായ്,

    താഴെപ്പറയുന്നത് ഒരു പ്രധാനപ്പെട്ട അംശബന്ധ സമവാക്യമാണ്.


    വിരഹം:പ്രണയം :: കാറ്റ്:തീ.

    ഒന്നു കൂടി.കാറ്റ് ചെറിയ തീയൊക്കെയങ്ങ് കെടുത്തിക്കളയും.എന്നാൽ തീ വലുതെങ്കിൽ കാറ്റതിനെയാളിക്കത്തിക്കുക തന്നെ ചെയ്യും.!! I HOPE YOU GOT ME.

    കവിതയിഷ്ടമായി കേട്ടോ.?



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ പറഞ്ഞതിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് അകന്നു പോയാൽ.. ചിലപ്പോൾ

      നന്ദി സൌഗന്ധികം

      Delete
  4. പുനഃസമാഗമം ഉറപ്പുള്ള വിരഹം നോവുള്ള സുഖം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...