Skip to main content

വിരഹിണി

ദു:ഖത്തിൻ ചില്ലിട്ട ജാലകം തുറന്നു നീ.. വളയിട്ട കൈകളാൽ
മായ്ച്ചതെന്തേ?
വിരഹം കുറുകുന്ന പ്രാവിന്റെ മൂളലായ്... പൊങ്ങിയോ? നിൻ
ഹൃദയ സ്പന്ദനങ്ങൾ?
വേനലായ്‌ വിണ്ടു കീറിയോ? ഹൃദയത്തിൽ.. ചിതലരിച്ചു ഉണങ്ങാത്ത
മുറിപ്പാടുകൾ?
ഇരുളിൽ തെളിയും മിന്നാമിന്നി പോൽ... തിളങ്ങിയോ? കണ്ണ് കൈവിട്ട തുള്ളികളും!
കൊഴിഞ്ഞ തൂവലായ് ഉതിർന്നുവീഴുന്നുവോ?? ഞെട്ടറ്റടർന്ന നെടുവീർപ്പുകൾ!
 മറന്നു വച്ചുവോ  കൂട്ടിൽ പക്ഷികൾ? പറക്കമുറ്റാത്ത കുഞ്ഞിതൂവലുകൾ....
മാറാലയായി വെച്ച്മറന്നുവോ? മറവി ഓർമിപ്പിക്കുന്ന  സാന്ത്വന രാവുകൾ..
വൈകുമ്പോൾ വാടുന്ന ചെടിയുടെ ഇലകളായ്!  മാറിയോ?  തളരുന്ന
നിന്നുടലും...
നീ അറിയാതെ പോകുന്നുവോ?  ശ്വാസനിശ്വാസവും, നിന്റെ; പാറി പറക്കുന്ന മുടിയിഴയും?
വെറുമൊരു ചിന്തയായ് തോന്നി;  മറന്നുവോ? ആയുസ്സും;  ജീവിത ആൽമരത്തിൽ?
കാലമാം കൊമ്പിന്റെ ഭാരം താങ്ങുവാൻ.. എന്ന് വരും? കൂട്ടിന്നു സ്നേഹത്തിൻ തായ്‌വേരുകൾ ?

Comments

  1. വിരഹം ദുഖകരമെങ്കിലും..വിരഹത്തിനു ശേഷം ഒരു സമാഗമം ഉണ്ടെങ്കില്‍ അതിന്റെ അനുഭൂതിയൊന്ന് വേറേ തന്നെ....

    ReplyDelete
    Replies
    1. മം അതെ തീര്ച്ചയായും നന്ദി അനുരാജ്

      Delete
  2. viraham /pranayam oru nanayaththinte randu vasam

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട് നിധീഷ്

      Delete
  3. ബൈജു ഭായ്,

    താഴെപ്പറയുന്നത് ഒരു പ്രധാനപ്പെട്ട അംശബന്ധ സമവാക്യമാണ്.


    വിരഹം:പ്രണയം :: കാറ്റ്:തീ.

    ഒന്നു കൂടി.കാറ്റ് ചെറിയ തീയൊക്കെയങ്ങ് കെടുത്തിക്കളയും.എന്നാൽ തീ വലുതെങ്കിൽ കാറ്റതിനെയാളിക്കത്തിക്കുക തന്നെ ചെയ്യും.!! I HOPE YOU GOT ME.

    കവിതയിഷ്ടമായി കേട്ടോ.?



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ പറഞ്ഞതിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് അകന്നു പോയാൽ.. ചിലപ്പോൾ

      നന്ദി സൌഗന്ധികം

      Delete
  4. പുനഃസമാഗമം ഉറപ്പുള്ള വിരഹം നോവുള്ള സുഖം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...