Skip to main content

ശനി മഴ

മഴ എനിക്കും പേടി തന്നെ! തോരുമോ എന്ന പേടി!!
അത് കൊണ്ട് പെയ്യാതിരുന്നാലോ  വരളുമോ എന്ന പേടി!
വരണ്ടാലും പേടി, പിന്നെ മഴ പെയ്താലോ?
പിന്നെ അത് തോര്ന്നില്ലെങ്കിലോ?

നമുക്ക് പേടി കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കാം!
മഴവെള്ളം പേടി പോലെ ഒലിച്ചു പോട്ടെ!!
വരൾച്ച ധൈര്യം പോലെ കടന്നു വരട്ടെ!
നമുക്ക് മഴ പാഴ് സ്വപ്നം കാണാം
അപ്പോൾ മഴ നനയില്ലല്ലോ!
പിന്നെ പനി ശനി  പേടിക്കണ്ടല്ലോ!
ശനിയിൽ ആരും  ഉണ്ടാവില്ലല്ലോ !!!

Comments

  1. മഴയും വെയിലുമെല്ലാം തക്കകാലത്ത് വരണം
    അങ്ങനെയാണ് മലയാളം കൊതിയ്ക്കുന്നത്

    ReplyDelete
    Replies
    1. നമ്മൾ A / C ഇരുന്നു തണുക്കുമ്പോൾ പുറത്തു മഴ ആയാലും ഒരു വെയിൽ ആകും കൊതിക്കുക, ഇന്ന് വൈകിട്ട് പുറത്തു പോകണോ സിനെമാക്കോ പോകാനാണ് പ്ലാൻ എങ്കിൽ ഇന്ന് വൈകിട്ട് മഴ പെയ്യല്ലേ എന്ന് ക്രിക്കറ്റ്‌ കളിയ്ക്കാൻ കൊതിക്കുന്ന കുട്ടിയെ പോലെ മലയാളി ആഗ്രഹിച്ചു പോകുന്നില്ലേ അജിത്‌ ഭായ്? വരള്ച്ച ആയാലും വെള്ളം ഇല്ലെങ്കിലും, നമ്മുക്ക് നമ്മുടെ കാര്യം കഴിഞ്ഞു മതി മഴ ആയാലും വെള്ളം ആയാലും, കോണ്‍ക്രീറ്റ് ഇടുമ്പോഴും വയൽ നികത്തി എയർപോർട്ട് വരുമ്പോഴും വീട്ടുമുറ്റത്ത്‌ ഒരു എയർപോർട്ട് കുഴിച്ചിടുമ്പോൾ മഴ ഫ്ലൈറ്റ് ഇറങ്ങാൻ തടസ്സം ആണെന്ന് കണ്ടാൽ മഴ നമ്മൾ നിരോധിക്കും അതാണ് നമ്മൾ അപ്പോൾ അത് മലയാളി ആണോ?

      നന്ദി അജിത്‌ ഭായ് എന്റെ കൂടെ മഴ നനഞ്ഞതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!