Skip to main content

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

Comments

  1. സൈബര്‍ കവിതയും അതിലെ ബിംബങ്ങളും ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ട് എവിടെ സമ്മാനം?

      നന്ദി അനുരാജ് ഈ ഇഷ്ടത്തിന് ഈ നല്ല വാക്കിനെക്കാൾ വല്യ സമ്മാനം ഇല്ലാട്ടോ

      Delete
  2. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ സ്നേഹത്തിന്റെ ആഴം
    നന്നെ കുറവാണെന്നൊരു പക്ഷമുണ്ട് ..
    അതില്‍ ചിലത് ശരിയെന്നും , ചിലത് തെറ്റെന്നും
    പറയേണ്ടി വരും ..
    ഹൃദയം ഹാക്ക് ചെയ്തു മുന്നേറുമ്പൊഴും
    ഇടക്കെപ്പൊഴെങ്കിലും ചെറു വീഴ്ചകളില്‍ പിന്‍ തിരിയുന്നുണ്ട് ..
    അതിപ്പൊള്‍ ഓണ്‍ലൈന് അല്ലാത്തതില്‍ അതെ ഗതി തന്നെ ..
    അറ്റ് പൊയ പലതിനെയും കൂട്ടി ചേര്‍ക്കുന്നതൊ ?
    അതൊ പുതിയ തലങ്ങളിലേക്കുള്ള യാത്രയോ ..?
    രണ്ടും ഇ - ലോകത്തില്‍ പൊടുന്നനേ ഉണ്ടാകുന്നത് തന്നെ ..
    " മുഖം നോക്കി ചെയ്യാനാണല്ലൊ നമ്മുക്കെ പണ്ടേ വിമ്മിഷ്ടം :)

    ReplyDelete
    Replies
    1. ടെക്നോളജി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ വെള്ളം കാണുന്ന കുട്ടിയെ പോലെ നാം എടുത്തു ചാടാറുണ്ട് അതിന്റെ ആഴമോ പരപ്പോ നീന്താലോ അറിയാതെ പെട്ടെന്നുള്ള ആവേശം, അത് ടെക്നോളജി മാത്രം അല്ല പുതിതായി കിട്ടുന്ന എല്ലാത്തിനോടും ആ ഒരു ആവേശം, അത് ഒരു പ്രണയം ആയികൊട്ടെ, വിവാഹം ആയികൊട്ടെ ഒരു ജോലി ആയികൊട്ടെ
      അതാവും പഴയ അല്കാര് പറഞ്ഞ ഒരു ചൊല്ല്, ഫാസ്റ്റ് ഫുഡ്‌ അങ്ങിനെ കേറി വരുന്നു ഇതിനെല്ലാം പുറകിലെ ദൂഷ്യം ആവേശത്തിൽ പുറം മോടിയിൽ നമ്മൾ കാണുന്നില്ല, ഇന്ന് വരുന്ന പുതിയ കാര് ആയാലും മാൽ ആയാലും പോയി ചിലവാക്കുമ്പോൾ യഥാര്ത്യം നമ്മൾ ചിന്തിക്കുന്നില്ല, മുന്നിലെ കണ്ണ് കൊണ്ട് കണ്ടാൽ മതി എന്ന് ഉടയതമ്പുരാൻ വിചാരിച്ചത് അകക്കണ്ണ് കൊണ്ട് ബാക്കി കാണാൻ ആകുമെന്ന് നമ്മൾ ഓർത്താലും പിറകില കണ്ണില്ലല്ലോ എന്ന് പരിതപിക്കുമ്പോൾ ആശ്വാസം ആയില്ലേ

      റിനി എന്താ ഉവാവനെന്നൊക്കെ കേട്ട് മാറിയോ? ഹോം സിക്ക്നെസ്സ് ആണോ മാറിയോ
      നന്ദി റിനി

      Delete
  3. വൈറസ്‌ ഫോര്‍മാറ്റ് ചെയ്ത്‌ ഒന്ന് അപ്പ് ഗ്രേഡ് ചെയ്‌താല്‍ രക്ഷപെട്ടെക്കും. :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ വൈറസും ആന്റി വൈറസ്‌ ഒരു ഗർഭപാത്രത്തിൽ വളരുന്ന സമയം അല്ലെ

      നന്ദി നിധീഷ് ഒരു തുറന്ന വായനക്കും നല്ല അഭിപ്രായത്തിനും

      Delete
  4. എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
    നമ്മൾ എന്തെ പരസ്പരം മനസ്സിലാക്കിയില്ല?
    പുതിയ പാസ്‌ വേർഡ്‌ ആരെങ്കിലും ഹാക്ക് ചെയ്യാതെ നോക്കണേ.. ഹ ഹ
    നല്ല രചന

    ReplyDelete
    Replies
    1. നന്ദി അക്ക, ഇത് പിന്നെ universal പാസ്സ്‌വേർഡ്‌ അല്ലെ?

      എല്ലാ പാസ്സ്‌വേർഡ്‌ പുട്ടുകളും ഈ കള്ള താക്കൊലിട്ടല്ലേ ഒന്ന് തുറക്കാൻ ശ്രമിക്കുക

      വളരെ സന്തോഷം അക്ക ഒരു പാട് നന്ദി

      Delete
  5. അല്പായുസ്സുകളായ ഐ ലവ് യൂകള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് ഒരു പാട് പറയുന്നതല്ലേ ബുദ്ധി അജിത്‌ ഭായ്, കൂടുതൽ അറിയാല്ലോ, സ്നേഹം എവിടുന്നു കിട്ടിയാലും നല്ലതല്ലേ, എന്തായാലും കയ്യും കാലും ഇട്ടടിക്കണം അവസാനം ഇനി ഈ പാപം കൂടി ആയാലും

      നന്ദി അജിത്‌ ഭായ്

      Delete
  6. ഇക്കാലത്ത്, ഈ വാക്കുകൾക്ക് അത്ര സത്യസന്ധത പോര.അത് ആ വാക്കുകളുടെ കുഴപ്പമല്ല തന്നെ.ഉപയോഗിക്കുന്നവരുടെ തന്നെ.

    എങ്കിലും,യാത്രയ്ക്കിടയിൽ കടന്നു വന്ന പ്രിയ സുഹൃത്തേ, ബൈജു ഭായ്, ഞാനും താങ്കളോട് പറയുന്നു,

    ഐ ലവ് യൂ...

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സത്യം പറഞ്ഞോളൂ സൌഗന്ധികത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു വക്കീലാണോ എന്ന്, ചില വക്കീലുമാർക്ക് ഒരു സ്വഭാവം ഉണ്ട് അവരോടു കള്ളം പറയാൻ പാടില്ലെങ്കിലും അവര് കള്ളമേ പറയു. അത് കൊണ്ടാവും ഈ മുൻ‌കൂർ ജാമ്യം ആത്മാര്തത തൊട്ടു കള്ള സത്യം ഇട്ടതു, പിന്നെ എവിടെയോ വായിച്ചിരുന്നു സൌഗന്ധികം പെണ്ണ് കെട്ടിയിട്ടില്ലന്നു അത് കൊണ്ട് സമയം ഉണ്ട് പെണ്ണ് കെട്ടുന്നത് വരെ ആ ഐ ലവ് യു സ്വീകരിച്ചിരിക്കുന്നു ഞാൻ ഐ എടുത്തിട്ട് തിരിച്ചു തന്നേക്കാം

      പക്ഷെ ഒരു കാര്യം സത്യം ഇംഗ്ലീഷ് ഭാഷയിലെ ഗായത്രി തന്നെ ആണ് ഈ ഐ ലവ് യു, ശരിക്കും ശക്തമായ മാജിക്‌ പവർ ഉള്ള ഒരു വാചകം.

      നന്ദി സൌഗന്ധികം ഈ സുഗന്ധ നിമിഷങ്ങൾക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ