Skip to main content

ചോദ്യ? ചിഹ്നം !!!

എനിക്കൊരു ചോദ്യം കളഞ്ഞു കിട്ടി..
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര  വരി തെറ്റി, അത് പിന്നെ  കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ  കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു,  ഒരു രൂപ തിരിച്ചു  തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത്  പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ  ബാക്കിയാക്കി!
എവിടെ  ഇതിന്റെ ചോദ്യചിഹ്നം?

Comments

  1. Replies
    1. നന്ദി നിധേഷ് ഉത്തരത്തിനു നന്ദി!അപ്പോൾ കൊസ്റ്യൻ "മാർക്ക്‌""" ......?
      അത് ആന്സ്വറിനു ഉണ്ട്

      Delete
  2. എവിടെ ഇതിന്റെ ചോദ്യചിഹ്നം?
    കൊള്ളാമല്ലോ കണക്കു ചോദ്യവുമായി ഒരു കവിത.
    ആശംസകൾ

    ReplyDelete
    Replies
    1. നമ്മൾ എല്ലാം ചോദ്യ ചിഹ്നം ആയി ഈശ്വരന്റെ ഉത്തരത്തിനായി കാത്തു നില്കുന്നവരല്ലേ അക്ക, വായനക്കും ഈ പ്രോത്സാഹനത്തിനും ഒരു പാട് നന്ദി

      Delete
  3. സി ബി ഐ അന്വേഷിക്കണം

    ReplyDelete
    Replies
    1. കൂട്ടിലെ തത്തയെ കൊണ്ട് കാർഡ്‌ എടുപ്പിക്കണോ അജിത്‌ ഭായ്

      നന്ദി അജിത്‌ ഭായ്

      Delete
  4. ആത്മഹത്യ ചെയ്യപ്പെടുന്ന കൊലപാതകങ്ങൾക്, വട്ടിപലിശകളുടെ നിലവിളികൾക്കു, വിള പോയ കര്ഷകന്റെ രോദനങ്ങല്ക്, സഹായം നിരസിക്കപെടുന്ന വിദ്യാഭ്യസങ്ങല്ക്, നഷ്ടപെടുന്ന പ്രണയം ജീവിതം മാനം ഇതിനോന്നിനും ജീവൻ ഒരുത്തരം ആയി തോന്നാതിരിക്കാൻ നമുക്ക് തിരയാം ചോദ്യ? ചിഹ്നം! കണ്ണടച്ച് ഈ അന്ധകാരത്തിൽ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ