Skip to main content

മനസ്സ് ശരീരത്തോട് പറഞ്ഞത് (ഭാവനയിൽ നടന്ന ഒരു സംഭവ കഥ)


ശരീരം : കല്ലും മുള്ളും ഇല്ലാത്ത വഴി കണ്ടിരുന്നെങ്ങിൽ ഒന്ന് നടക്കാൻ പോവാരുന്നു
ഇരുന്നിരുന്നു വല്ലാണ്ട് തടി കൂടി

മനസ്സ്: ഹാ എന്നതാട ഉവ്വേ ഈ പറയുന്നേ കല്ലും മുള്ളും ഇല്ലാത്ത പാതയോ? എന്നാ പിന്നെ പരവതാനി പോരെ?
പരവതാനി ഉണ്ടെങ്കിൽ പിന്നെ എന്നതിനാട ഉവ്വേ നടക്കുന്നെ ആരെയെങ്ങിലും പറഞ്ഞു വിട്ടാൽ പോരെ?

ശരീരം : മരണം വരുന്നു എനിക്ക് വല്ലാതെ പേടി തോന്നുന്നൂ ടെൻഷൻ അടിക്കാൻ വയ്യ അങ്ങ് ആത്മഹത്യാ ചെയ്താലോ

മനസ്സ്: എടാ ഉവ്വേ എന്നതാടാ നിയീ പറേന്നെ മരണം വരുന്നെന്നോ? അതങ്ങ് ലാസ്റ്റ് അല്ല്യൊ? അതിനു മരണം നിന്റെ അടുത്തേക്കാ വരുന്നതെന്ന് നിന്നോടാരാ പറഞ്ഞെ, എടാ മണ്ട.. ഒന്നാലോചിച്ചു നോക്കിക്കേ നീ അല്ലെ മരണത്തിനടുത്തെക്ക്  നടക്കുന്നെ, മരണത്തെ പേടിയാണേൽ നീ കുറച്ചു പതുക്കെ നടക്ക്, വളരെ പതുക്കെ നടന്നോ അല്ല പിന്നെ .. നിന്നെ ആരും പിടിച്ചു തള്ളില്ല... മരണത്തിനടുത്തെക്ക്, തിരിച്ചു നടന്നുകളയല്ലേ പണിയാവും.. മരിക്കും എന്ന് കരുതി ആരെങ്കിലും ജനിക്കാതിരിക്കുവാണോ? ഇതൊരു മാതിരി അക്കര പച്ച പോലെ അല്ല്യോടാ. ഒന്ന് ജനിച്ചു കിട്ടാൻ നീ ഒക്കെ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു കാണുമെന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ? അത് ഓർത്താൽ നീ ഒരിക്കലും ചവൂല്ല അതാ നിനക്ക് ഓർമ തരാത്തെ, ജീവിക്കാൻ നോക്കടാ കൊച്ചനേ ജീവനുള്ളടത്തോളം
അതല്ല്യോട ജീവിതം നിനക്ക് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും പക്ഷെ മരണം നിനക്ക് ഒരു നിമിഷം പോലും നീട്ടാൻ പറ്റൂല്ല.. മനസ്സിലായോ മോനെ?

റോഡ്‌ ആയാൽ വണ്ടി കാണും ജീവിതം ആയാൽ പ്രശ്നങ്ങൾ കാണും അതിന്റെ ഇടയില വേണം നമ്മൾ പൊരുതി വിജയിക്കാൻ.. അല്ല പിന്നെ!

പിന്നെ ഒന്ന് മനസ്സിലാക്കിക്കോ നീ ഈ മരണം എന്ന് പറയുന്ന കാലനുണ്ടല്ലോ അതാണ് നിന്നെ ഒരു മരണത്തിനും കൊണ്ട് പോയി കൊടുക്കാതെ നിന്റെ ആയുസ്സ് കാത്തു സൂക്ഷിക്കുന്നത്, നിന്റെ തലയിലെഴുതിയ സമയത്ത് നിന്നെ തിരിച്ചു കൊണ്ട് പോകാൻ, പിന്നെ തലയിൽ എഴുതാൻ പിടിക്കുമ്പോൾ അന്ന് നിന്റെ ഈ സ്വഭാവം കാരണം തല വെട്ടിചിട്ടുന്ടെങ്ങിൽ പാവം കാലൻ എന്ത് പിഴച്ചു.

ഇനി ഒരു കാര്യം രഹസ്യമായി ചെവിയിൽ പറയാം ദാ ഇങ്ങോട്ട് നീട്ടിക്കെ..

എടാ ഉവ്വേ.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവന് എടുക്കാത്ത ഭാഗ്യകുറിയും അടിക്കുമെന്ന് പ്രതീക്ഷിക്കാല്ലോ.. അത് കൊണ്ട് പ്രതീക്ഷ കൈ വിട്ടു കളിക്കരുത് അതാണ് എല്ലാം എല്ലാം..

അല്ലെങ്ങിൽ എല്ലാം മറക്കാനായിട്ടു ഒരു പുനർജ്ജന്മം എന്ന് കരുതിയാൽ മതി
പുനർജന്മതിനു ആത്മഹത്യ ചെയ്യണമെന്നു നിര്ബന്ധമോന്നും ഇല്ലെട കൊച്ചനെ.. ജീവിച്ചാൽ മാത്രം മതി.. ജീവിക്കാൻ വേണ്ടത് കുറച്ചു മനക്കട്ടിയ അതെന്തു പ്പൂണ്ണാക്ക്ക്കാണേണ്ണൂ ചോദിച്ചാൽ ലളിതമായി പറയാം തൊലിക്കട്ടി
തൊലി കട്ടി നല്ല കാര്യത്തിന് ആയാൽ നീ തന്നെ വിജയീ..ഓവർ ആവല്ലേ നീ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരും
ആത്മഹത്യെ കുറിച്ച് ചിന്തിക്കാതെ പോയി കിടന്നുറങ്ങെടാ.. നാളെ നമുക്ക് പടത്തിനു പോവാം ..

കുറച്ചു ഫ്ലാഷ് ബാക്ക്

മനസ് ആരാ മോൻ അവൻ ആദ്യം പോയി വേലി ചാടും, പിന്നെ  ഒന്നും അറിയാത്ത പോലെ തിരിച്ചു വരും , അവനൊന്നും പറ്റില്ല  അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രാവശ്യം ചാടികഴിയുമ്പോൾ.. അവൻ ശരീരത്തിനെ കൂട്ട്  വിളിക്കും..ഒരു കമ്പനിക്ക്‌ .. ശരീരം കേട്ട പാതി കേൾക്കാത്ത പാതി  എടുത്തു ചാടും, മനസ്സ് പറയുന്നതല്ലേ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ..മനസിനെ പോലെ ശരീരത്തിന് ചാടാൻ പറ്റില്ലല്ലോ അഥവാ ചാടിയാൽ തന്നെ ഒന്നുകിൽ കാലോടിയും ഇല്ലെങ്ങിൽ തിരിച്ചു കേറാൻ അവൻ ഒന്ന് പാട് പെടും. പിന്നെ ആരെങ്കിലും പൊക്കിയാൽ, കുറ്റബോധം,മാനഹാനി,പേരുദോഷം, കടം,  ഇടം, പ്രേമ ഭംഗം, നിരാശ അസുഖം, വേദന ...  ദാ കിടക്കുന്നു... ആത്മഹത്യാ.. തേങ്ങ കൊല..., മനസ്സിന് നല്ല ചുട്ട അടി കൊടുക്കേണ്ട   സമയത്ത് കൊടുത്താൽ പിന്നെ ആത്മഹത്യാ ചെയ്യേണ്ടി വരില്ല (ചുട്ട അടി എന്നാൽ MEDITATION, ദൈവം ധര്മം യാത്ര പാട്ട്  നല്ല കൂട്ടുകെട്ട് നല്ല ചിന്ത ..അങ്ങിനെ സൈഡ് എഫ്ഫെക്ട്സ് കുറവുള്ള  ഒരുപാടു കാര്യങ്ങൾ വേണമെങ്ങിൽ കവിതയും എഴുതാം).. ജീവിച്ചു കൊതി തീര്ക്കം

ഇവിടെ ശരീരത്തിന് വേദനിക്കുമ്പോൾ മനസിനും വേദനിക്കും.. തിരിച്ചും അപ്പോൾ മനസ്സ് ആദ്യം നല്ല പിള്ള ആവും, പാവം ശരീരം അവൻ കുറെ പാട് പെടും ചിലപ്പോൾ മനസ്സ് പറയുന്നത് കൂട്ടാക്കാതെ ശരീരം അവിവേകവും ചെയ്യും പിന്നെ ദുഖിക്കാനും ശരീരം മാത്രം, ആത്മാവിനെ ദഹിപ്പിക്കാൻ ഒരു അഗ്നിക്കും കഴിയില്ല എന്നല്ലേ വേദം, ആത്മാവ് വേഷം മാറി മനസ്സില് കേറി അടുത്ത ശരീരത്തിലേക്ക് ഇതൊരു തുടർക്കഥ.

ആയുഷ്മാൻ ഭവ(വിസർഗം)


Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!