Skip to main content

മനസ്സ് ശരീരത്തോട് പറഞ്ഞത് (ഭാവനയിൽ നടന്ന ഒരു സംഭവ കഥ)


ശരീരം : കല്ലും മുള്ളും ഇല്ലാത്ത വഴി കണ്ടിരുന്നെങ്ങിൽ ഒന്ന് നടക്കാൻ പോവാരുന്നു
ഇരുന്നിരുന്നു വല്ലാണ്ട് തടി കൂടി

മനസ്സ്: ഹാ എന്നതാട ഉവ്വേ ഈ പറയുന്നേ കല്ലും മുള്ളും ഇല്ലാത്ത പാതയോ? എന്നാ പിന്നെ പരവതാനി പോരെ?
പരവതാനി ഉണ്ടെങ്കിൽ പിന്നെ എന്നതിനാട ഉവ്വേ നടക്കുന്നെ ആരെയെങ്ങിലും പറഞ്ഞു വിട്ടാൽ പോരെ?

ശരീരം : മരണം വരുന്നു എനിക്ക് വല്ലാതെ പേടി തോന്നുന്നൂ ടെൻഷൻ അടിക്കാൻ വയ്യ അങ്ങ് ആത്മഹത്യാ ചെയ്താലോ

മനസ്സ്: എടാ ഉവ്വേ എന്നതാടാ നിയീ പറേന്നെ മരണം വരുന്നെന്നോ? അതങ്ങ് ലാസ്റ്റ് അല്ല്യൊ? അതിനു മരണം നിന്റെ അടുത്തേക്കാ വരുന്നതെന്ന് നിന്നോടാരാ പറഞ്ഞെ, എടാ മണ്ട.. ഒന്നാലോചിച്ചു നോക്കിക്കേ നീ അല്ലെ മരണത്തിനടുത്തെക്ക്  നടക്കുന്നെ, മരണത്തെ പേടിയാണേൽ നീ കുറച്ചു പതുക്കെ നടക്ക്, വളരെ പതുക്കെ നടന്നോ അല്ല പിന്നെ .. നിന്നെ ആരും പിടിച്ചു തള്ളില്ല... മരണത്തിനടുത്തെക്ക്, തിരിച്ചു നടന്നുകളയല്ലേ പണിയാവും.. മരിക്കും എന്ന് കരുതി ആരെങ്കിലും ജനിക്കാതിരിക്കുവാണോ? ഇതൊരു മാതിരി അക്കര പച്ച പോലെ അല്ല്യോടാ. ഒന്ന് ജനിച്ചു കിട്ടാൻ നീ ഒക്കെ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു കാണുമെന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ? അത് ഓർത്താൽ നീ ഒരിക്കലും ചവൂല്ല അതാ നിനക്ക് ഓർമ തരാത്തെ, ജീവിക്കാൻ നോക്കടാ കൊച്ചനേ ജീവനുള്ളടത്തോളം
അതല്ല്യോട ജീവിതം നിനക്ക് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും പക്ഷെ മരണം നിനക്ക് ഒരു നിമിഷം പോലും നീട്ടാൻ പറ്റൂല്ല.. മനസ്സിലായോ മോനെ?

റോഡ്‌ ആയാൽ വണ്ടി കാണും ജീവിതം ആയാൽ പ്രശ്നങ്ങൾ കാണും അതിന്റെ ഇടയില വേണം നമ്മൾ പൊരുതി വിജയിക്കാൻ.. അല്ല പിന്നെ!

പിന്നെ ഒന്ന് മനസ്സിലാക്കിക്കോ നീ ഈ മരണം എന്ന് പറയുന്ന കാലനുണ്ടല്ലോ അതാണ് നിന്നെ ഒരു മരണത്തിനും കൊണ്ട് പോയി കൊടുക്കാതെ നിന്റെ ആയുസ്സ് കാത്തു സൂക്ഷിക്കുന്നത്, നിന്റെ തലയിലെഴുതിയ സമയത്ത് നിന്നെ തിരിച്ചു കൊണ്ട് പോകാൻ, പിന്നെ തലയിൽ എഴുതാൻ പിടിക്കുമ്പോൾ അന്ന് നിന്റെ ഈ സ്വഭാവം കാരണം തല വെട്ടിചിട്ടുന്ടെങ്ങിൽ പാവം കാലൻ എന്ത് പിഴച്ചു.

ഇനി ഒരു കാര്യം രഹസ്യമായി ചെവിയിൽ പറയാം ദാ ഇങ്ങോട്ട് നീട്ടിക്കെ..

എടാ ഉവ്വേ.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവന് എടുക്കാത്ത ഭാഗ്യകുറിയും അടിക്കുമെന്ന് പ്രതീക്ഷിക്കാല്ലോ.. അത് കൊണ്ട് പ്രതീക്ഷ കൈ വിട്ടു കളിക്കരുത് അതാണ് എല്ലാം എല്ലാം..

അല്ലെങ്ങിൽ എല്ലാം മറക്കാനായിട്ടു ഒരു പുനർജ്ജന്മം എന്ന് കരുതിയാൽ മതി
പുനർജന്മതിനു ആത്മഹത്യ ചെയ്യണമെന്നു നിര്ബന്ധമോന്നും ഇല്ലെട കൊച്ചനെ.. ജീവിച്ചാൽ മാത്രം മതി.. ജീവിക്കാൻ വേണ്ടത് കുറച്ചു മനക്കട്ടിയ അതെന്തു പ്പൂണ്ണാക്ക്ക്കാണേണ്ണൂ ചോദിച്ചാൽ ലളിതമായി പറയാം തൊലിക്കട്ടി
തൊലി കട്ടി നല്ല കാര്യത്തിന് ആയാൽ നീ തന്നെ വിജയീ..ഓവർ ആവല്ലേ നീ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരും
ആത്മഹത്യെ കുറിച്ച് ചിന്തിക്കാതെ പോയി കിടന്നുറങ്ങെടാ.. നാളെ നമുക്ക് പടത്തിനു പോവാം ..

കുറച്ചു ഫ്ലാഷ് ബാക്ക്

മനസ് ആരാ മോൻ അവൻ ആദ്യം പോയി വേലി ചാടും, പിന്നെ  ഒന്നും അറിയാത്ത പോലെ തിരിച്ചു വരും , അവനൊന്നും പറ്റില്ല  അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രാവശ്യം ചാടികഴിയുമ്പോൾ.. അവൻ ശരീരത്തിനെ കൂട്ട്  വിളിക്കും..ഒരു കമ്പനിക്ക്‌ .. ശരീരം കേട്ട പാതി കേൾക്കാത്ത പാതി  എടുത്തു ചാടും, മനസ്സ് പറയുന്നതല്ലേ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ..മനസിനെ പോലെ ശരീരത്തിന് ചാടാൻ പറ്റില്ലല്ലോ അഥവാ ചാടിയാൽ തന്നെ ഒന്നുകിൽ കാലോടിയും ഇല്ലെങ്ങിൽ തിരിച്ചു കേറാൻ അവൻ ഒന്ന് പാട് പെടും. പിന്നെ ആരെങ്കിലും പൊക്കിയാൽ, കുറ്റബോധം,മാനഹാനി,പേരുദോഷം, കടം,  ഇടം, പ്രേമ ഭംഗം, നിരാശ അസുഖം, വേദന ...  ദാ കിടക്കുന്നു... ആത്മഹത്യാ.. തേങ്ങ കൊല..., മനസ്സിന് നല്ല ചുട്ട അടി കൊടുക്കേണ്ട   സമയത്ത് കൊടുത്താൽ പിന്നെ ആത്മഹത്യാ ചെയ്യേണ്ടി വരില്ല (ചുട്ട അടി എന്നാൽ MEDITATION, ദൈവം ധര്മം യാത്ര പാട്ട്  നല്ല കൂട്ടുകെട്ട് നല്ല ചിന്ത ..അങ്ങിനെ സൈഡ് എഫ്ഫെക്ട്സ് കുറവുള്ള  ഒരുപാടു കാര്യങ്ങൾ വേണമെങ്ങിൽ കവിതയും എഴുതാം).. ജീവിച്ചു കൊതി തീര്ക്കം

ഇവിടെ ശരീരത്തിന് വേദനിക്കുമ്പോൾ മനസിനും വേദനിക്കും.. തിരിച്ചും അപ്പോൾ മനസ്സ് ആദ്യം നല്ല പിള്ള ആവും, പാവം ശരീരം അവൻ കുറെ പാട് പെടും ചിലപ്പോൾ മനസ്സ് പറയുന്നത് കൂട്ടാക്കാതെ ശരീരം അവിവേകവും ചെയ്യും പിന്നെ ദുഖിക്കാനും ശരീരം മാത്രം, ആത്മാവിനെ ദഹിപ്പിക്കാൻ ഒരു അഗ്നിക്കും കഴിയില്ല എന്നല്ലേ വേദം, ആത്മാവ് വേഷം മാറി മനസ്സില് കേറി അടുത്ത ശരീരത്തിലേക്ക് ഇതൊരു തുടർക്കഥ.

ആയുഷ്മാൻ ഭവ(വിസർഗം)


Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!