Skip to main content

ഒരു ചയ്ഞ്ഞിനു വല്ലപ്പോഴും


പ്രണയം പ്രണയം സർവത്ര
പ്രണയം മുട്ടിയിട്ടു നടക്കാനും വയ്യ
കവിതയിൽ പ്രണയം, പുരാണത്തിൽ പ്രണയം സീരിയലിൽ പ്രണയം
പാട്ടിലും ബീച്ചിലും ഇടവഴിയിലും താജ്മാഹളിലും പ്രണയം.
ശ്വസിക്കുന്ന വായുവിൽ പോലും പ്രണയം
6 വയസ്സ് തൊട്ടു 90 വരെ പ്രണയം
പിന്നെ ഈ പ്രണയം കഴിഞ്ഞു ഇവരൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാമെന്ന് വച്ചാൽ...

 എല്ലാവരും തിരക്കോട് തിരക്ക്... കുടുംബകോടതിയിൽ തിരക്ക്, ഒരു സിംഗിൾ പേരന്റിന്റെ തിരക്ക്,  കൌണ്സിലരുടെ തിരക്ക്,ഒറ്റത്തടിയുടെ തിരക്ക്, പീഡനത്തിന്റെ തിരക്ക്, വിഷാദ ഗാനം കിട്ടാനില്ല, മെന്റൽ ഹോസ്പിറ്റലിൽ റൂം അഡ്വാൻസ്‌ ബൂകിംഗ്, സെൻട്രൽ ജയിലിൽ തീരെ സ്ഥലമില്ല... ബാക്കി പൂവും കായും.

 കുറ്റം പറയരുതല്ലോ കുറച്ചു പേര്  ഹുസ്ബണ്ടും വൈഫും  ആയീ സെട്ട്ലെ ചെയ്തു... അപ്പോൾ ഹസ് ആണോ പ്രണയിച്ചേ? എന്ന് ചോദിച്ചപ്പോൾ  പ്രണയമോ? ഏതു പ്രണയം? എന്ന് തിരിച്ചു ചോദ്യവും കിട്ടി..


പിന്നെ ഒന്നോ രണ്ടോ പേരെ കണ്ടുപിടിച്ചപ്പോൾ അവർ ഡ്യുപിനെ വച്ച് പ്രണയിച്ചത് കൊണ്ട് ജീവന രക്ഷപെട്ട അഭിനേതാക്കൾ ..അത് കൊണ്ട് പ്രണയിച്ചോളൂ ഒരു ചെയിണ്‍ഞ്ചിനു  വല്ലപ്പോഴും.

Comments

  1. മൊത്തം പ്രണയം ..
    അവിടെയും ഇവിടെയും എവിടെയും പ്രണയം
    പക്ഷേ ഒന്നു തിരഞ്ഞ് നോക്കിയിട്ട് പ്രണയത്തെ കാണുന്നില്ല ..
    ഇതു ഉറപ്പിക്കാം സംഗതി ഫേക്കാണ് ..
    പ്രണയത്തിന്റെ ഫോട്ടൊയും വച്ചിറങ്ങിക്കോളും ...
    പൊട്ടേ സഖേ .. ഫേക്കാണേലും ചിലരാ സുഖമറിയട്ടെ
    ഒരു നേരമ്പൊക്കിന് :)

    ReplyDelete
    Replies
    1. ശരിയാണ് ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും വലിക്കുന്ന സിഗരെട്ടിന്റെ പുകപോലെ അസ്വദിചൊട്ടെ അല്ലെ? ചെയ്യുന്നത് മഹാപാതകം ആണെന്നറിയാം പ്രണയത്തെ സിഗ്രെട്ടിനോട് ഉപമിക്കേണ്ടി വന്ന ഗതികേട് വലിക്കുന്ന ആളിൻറെ കുഴപ്പം ആണെങ്കിലും സിഗരറ്റിൽ ചാരുന്നതല്ലേ ബുദ്ധി...

      വളരെ നന്ദി ശബരി താങ്കളുടെ കമന്റ്‌ കൊണ്ട് എന്റെ ഒരു പ്രണയത്തെ കുറിച്ചുള്ള തെറ്റിധാരണ ധന്യമായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...