Skip to main content

അറിയുക മനമേ വളരുക മനമേ


റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന് പഠിച്ച പാശ്ചാത്യൻ  എന്തെ ഇന്ത്യയിൽ സമ മത ഭാരതീയരാവാൻ  പഠിപ്പിക്കാൻ മറന്നേ?

അധിനിവേശങ്ങൾ തിരിച്ചുപോയിട്ടും എന്തെ അടിച്ചു വാരി തൂത്ത്  തെളിക്കാൻ മടിച്ചു നില്പൂ?  നവ അധികാര ഭരണ കേന്ദ്രങ്ങൾ?

പടം പൊഴിച്ച് മാളങ്ങളിൽ ഒളിച്ച അധിനിവേശ സർപ്പങ്ങളുടെ പൊഴിഞ്ഞ പടം പുതച്ചു എന്തെ  പുറത്തിഴയുന്നു അനാഥത്തിൻ കുഞ്ഞുങ്ങൾ?

മാത്രം എന്ന് പലമാത്ര ചിന്തയിൽ ചിന്തുന്നതെന്തേ പല ഹൃദയത്തിൻ ഏകരക്തം?
വികാര രഹിതം അരിഞ്ഞു തള്ളുമ്പോൾ ഉറയുന്നതെന്തേ മൃദു വികാരം?
പിന്നെ പൊടിയും രക്ത തുള്ളിയിൽ വൃണം അയി തുള്ളും അധമ വികാരം!
അമ്മയെയും ജന്മ ഭൂമിയും വിട്ടു എന്തിനാ "മഹാകവി"  ചോദിച്ച സ്വർഗ്ഗ ഭൂമി?

അധിനിവേശങ്ങൾ കണ്ടു അറിഞ്ഞിട്ടും എന്തെ അയിത്താനാചാരങ്ങൾക്കിന്നും സമൂഹത്തിൽ മിന്നും പൊന്നിൻ സവർണ്ണക്കുട ?

Comments

  1. വാക്കുക്കളാണ് സഖേ .. വെറും വാക്കുകള്‍
    അതിനപ്പുറം ഉള്ളില്‍ കാക്കുന്ന പലതുമുണ്ട് മനസ്സുകളില്‍
    അതു ചിലപ്പൊള്‍ മാത്രമാണ് മൂട് പടമഴിച്ച് പുറത്തേക്ക് വരുന്നത് ..
    ചിലപ്പൊള്‍ നാം പൊലും ഞെട്ടി പൊകും ..
    എന്തൊക്കെ പൊയാലും വന്നാലും , നമ്മള്‍ ചിലതിലൂടെ മാത്രമേ നടക്കൂ ..
    ചിലര്‍ക്ക് ചിലത് വിശ്വാസ്സം പൊലെയാണ് , ചിലര്‍ക്കാണേല്‍ എല്ലാം
    അറിയാമായിരുന്നിട്ടും കണ്ണടച്ച് പിടിച്ച് അതിലൂടെ തന്നെ നടപ്പാണ് ..
    പലയിടത്തും വരികള്‍ കുത്തി കേറുന്നുന്റ് , പക്ഷേ അവയൊക്കെ
    വളരെ രഹസ്യമായി വരികള്‍ക്കകത്ത് ഒളിച്ച് വച്ചിരിക്കുന്നു പ്രീയ മിത്രം ..
    മനസ്സ് നന്നായി , നന്മയ എപുല്‍കി വളരട്ടെ .. നല്ലതിലേക്ക് ..
    പ്രതീക്ഷിക്കാം . അതല്ലെ പറ്റു നമ്മുക്ക് ..!

    ReplyDelete
  2. ടിമോക്ലിസ്സ്സിന്റെ വാളുകൾ കലാലയങ്ങളിൽ പഠിച്ച പുസ്തകങ്ങൾ അരിഞ്ഞു ദാ നമ്മുടെ തലക്കും മീതെ! അങ്ങ് എവിടെയോ കേട്ട് മാത്രം പരിചയം ഉണ്ടായിരുന്ന ആ വാൾ നാം പണിഞ്ഞു തലക്കും മീതെ കെട്ടി പടുത് വിജയിച്ചിരിക്കുന്നു, പല വെട്ടും തലയിൽ നിന്നും മുടിനാരിഴക്ക് രക്ഷപെടുമ്പോഴും മനസ്സില് എല്ക്കുന്ന മുറിപാടുകൾ..മൃതസന്ജീവനിക്കും പകരാൻ കഴിയാത്ത സാന്ത്വനമായി ഇത് പോലെ ചില വാക്കുകൾ, ഉറപ്പുണ്ട് നമുക്കഴിച്ചു വലിച്ചെറിയാൻ കഴിയും അതെത് വാളയാലും, പക്ഷെ അത് വാളാണെന്ന് എഴുതി ഒട്ടിക്കാൻ കഴിയുന്നില്ലല്ലോ
    നന്ദി സുഹൃത്തേ കൂടെപിറപ്പിന്റെ സ്നേഹത്തിനു

    ReplyDelete
    Replies
    1. അവിടെയാണ് നമ്മുടെ പരാജയം സഖേ
      നമ്മുക്കത് പറഞ്ഞു കൊടുക്കാനോ , വിവരിച്ച് കൊടുക്കാനോ ആകുന്നില്ല
      നിസ്സഹായവസ്ഥയാകം , അല്ലെങ്കില്‍ കാലം അതിനു നമ്മുക്ക് തലങ്ങള്‍ നല്‍കുന്നില്ല
      അതുമല്ലെങ്കില്‍ , വായലച്ച് കൂകി വിളിച്ചാലും ആരും കേള്‍ക്കാന്‍ തയ്യാറല്ല ..
      എന്തൊരു ഗതിയാണല്ലേ നമ്മുടെ .. മനസ്സ് അന്യൊന്യം പറയാതെ
      നാം വായിക്കുന്നത് കാണുമ്പൊള്‍ ഏറേ സന്തൊഷം പ്രീയ സഹൊദര
      എന്നും കൂട പിറപ്പ് തന്നെ .. സ്നേഹം

      Delete
    2. റിനി ഒരുപാടു നന്ദിയുണ്ട് ഒന്ന് കൂടി സൂചിപ്പിക്കട്ടെ രണ്ടു മൂന്നു ദിവസം മുമ്പ് തന്ന ഒരു വലിയ നിര്ദേശം വല്ലാതെ ഗുണം ചെയ്തു

      Delete
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!

    ReplyDelete
    Replies
    1. ശ്രീ... ചോദ്യം മനസ്സിലായാൽ തന്നെ ഉത്തരം പകുതി കിട്ടി പക്ഷെ ചോദ്യം നമ്മൾ മനസ്സിലക്കാറില്ല, പിന്നെ ചോദിച്ചവർ പോലും അധികാരത്തിന്റെ ശീതള ശ്ചായയിൽ എത്തുമ്പോൾ മറന്നു പോകാറുണ്ട്, പാസ്വാൻ ഒരു കാലത്ത് എന്ത് പ്രതീക്ഷ ഉയര്ത്തിയ നേതാവായിരുന്നു ഈറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ഞാൻ ഓര്ക്കുന്നു, അത് പോലെ AGP യുടെ മോഹന്ത ചെറുപ്രായത്തിൽ മുഖ്യമന്ത്രി ആയ വ്യക്തി പക്ഷെ പ്രതീക്ഷകള എന്തെ പെട്ടെന്ന് അസ്തമിക്കുന്നു അറിയില്ല, അത് പോലെ പ്രതീക്ഷായിരുന്നു അന്നായും കജെരിവാൾ ഇപ്പൊ അതും എന്തോ മങ്ങുന്നോ എന്ന് ഒരു പേടി

      Delete
  4. പലതും പലര്ക്കും ''തത്തമ്മേ, പൂച്ച പൂച്ച'' എന്ന് പറഞ്ഞപോലെയാണ്. പറയുന്നത് മനസ്സിലാവാതെയും, ''ഉള്ളില്തട്ടാതെയും'' പറയുന്നു എന്നതുതന്നെ. അഥവാ, മനസ്സിലായാലും,
    ''അത് നിന്റെ വീട്ടില്, ഇത് എന്റെ വീട്ടില്'' എന്നതുതന്നെ.

    ReplyDelete
  5. ഡോക്ടർ ശരിയാണ് അഭിപ്രായം, നമ്മൾ അവരവരുടെ വീടുകളിൽ സുരക്ഷിതരാണ്‌, പക്ഷെ . നമ്മുടെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ നമ്മുടെ അറയിലെ അന്നവും സുരക്ഷിതം അല്ല എന്ന് നമ്മൾ ഓർക്കാറില്ല, അയൽ വാസിക്ക്‌ പകര്ച്ച പനി വന്നാൽ നമ്മുക്ക് വരും എന്ന് നമ്മൾ ചിന്തിക്കുന്നില്ല, നന്ദി ഡോക്ടർ

    ReplyDelete
  6. സ്വന്തം ശരീരം നോവുമ്പോഴെങ്കിലും പ്രതികരിക്കാന്‍ കഴിയാതായിരിക്കുന്ന ജീവികള്‍ !

    ReplyDelete
    Replies
    1. എനിക്കഭിമാനമേ ഉള്ളൂ, റാംജി ഭായ് താങ്കളുടെ പല വേദനകളും വളരെ കുറഞ്ഞ വായനയിലൂടെ ആയാലും എനിക്കും പിന്നെ ധാരാളം പേർക്കും പകരാൻ കഴിഞ്ഞിട്ടുണ്ട്! ആ വേദന സ്നേഹത്തോടെ പങ്കു വെച്ച് കൊണ്ട് തന്നെ പറയട്ടെ.. നന്ദി..

      Delete
    2. റാംജി ഭായ് അടുത്ത ചില വരികളുടെ ചിന്ത വീണു കിട്ടിയത് റാംജി ഭായ് യുടെ കഥയിലെ മഹത്തായ ഒരു സന്ദേശത്തിൽ നിന്നാണ്, ആ വരികൾ കുറിപ്പായി പകര്ത്തുന്നതിനു മുമ്പ് ഇതിനാൽ ചോദിച്ചോട്ടെ ആ അനുവാദം

      Delete
  7. ഇങ്ങനെ ചോദ്യം ചോദിച്ചാല്‍ അന്തമെന്താവും?

    ReplyDelete
  8. അറിയാത്ത വഴികളിൽ ചോദ്യം ചോദിച്ചവർക്കൊക്കെ പെട്ടെന്ന് അന്ത്യം എത്തിയിട്ടുണ്ട് അതാണ് ചരിത്രം പറയുന്നത്! പക്ഷെ വഴി തെളിയാറുണ്ട് ആ അന്ത്യങ്ങൾക്ക് ശേഷമെങ്കിലും, നമ്മൾ ഓരോരുത്തരും വരും തലമുറയ്ക്ക് വേണ്ടി വഴി കാട്ടികൊടുക്കെണ്ടാവർ തന്നെ അല്ലെ? പക്ഷെ ആ വഴി നമ്മൾ ആയിട്ട് പലപ്പോഴും അടച്ചുകളയുന്നുണ്ടത് അതാണ് സങ്കടം. അത് മതം ആയിട്ടായാലും പാർട്ടി ആയിട്ടയാലും ചില തെറ്റിധാരണ കൊണ്ടോ അല്ലെങ്ങിൽ അന്ധമായ അടിമത്തത്തിന്റെ ആലസ്യത്തിന്റെ സുഖം കൊണ്ടോ
    നന്ദി അജിത്‌ ഭായ് ഈ ചോദ്യത്തിന് ഈ സംവേദനത്തിന്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...