Skip to main content

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

Comments

  1. സൈബര്‍ കവിതയും അതിലെ ബിംബങ്ങളും ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ട് എവിടെ സമ്മാനം?

      നന്ദി അനുരാജ് ഈ ഇഷ്ടത്തിന് ഈ നല്ല വാക്കിനെക്കാൾ വല്യ സമ്മാനം ഇല്ലാട്ടോ

      Delete
  2. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ സ്നേഹത്തിന്റെ ആഴം
    നന്നെ കുറവാണെന്നൊരു പക്ഷമുണ്ട് ..
    അതില്‍ ചിലത് ശരിയെന്നും , ചിലത് തെറ്റെന്നും
    പറയേണ്ടി വരും ..
    ഹൃദയം ഹാക്ക് ചെയ്തു മുന്നേറുമ്പൊഴും
    ഇടക്കെപ്പൊഴെങ്കിലും ചെറു വീഴ്ചകളില്‍ പിന്‍ തിരിയുന്നുണ്ട് ..
    അതിപ്പൊള്‍ ഓണ്‍ലൈന് അല്ലാത്തതില്‍ അതെ ഗതി തന്നെ ..
    അറ്റ് പൊയ പലതിനെയും കൂട്ടി ചേര്‍ക്കുന്നതൊ ?
    അതൊ പുതിയ തലങ്ങളിലേക്കുള്ള യാത്രയോ ..?
    രണ്ടും ഇ - ലോകത്തില്‍ പൊടുന്നനേ ഉണ്ടാകുന്നത് തന്നെ ..
    " മുഖം നോക്കി ചെയ്യാനാണല്ലൊ നമ്മുക്കെ പണ്ടേ വിമ്മിഷ്ടം :)

    ReplyDelete
    Replies
    1. ടെക്നോളജി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ വെള്ളം കാണുന്ന കുട്ടിയെ പോലെ നാം എടുത്തു ചാടാറുണ്ട് അതിന്റെ ആഴമോ പരപ്പോ നീന്താലോ അറിയാതെ പെട്ടെന്നുള്ള ആവേശം, അത് ടെക്നോളജി മാത്രം അല്ല പുതിതായി കിട്ടുന്ന എല്ലാത്തിനോടും ആ ഒരു ആവേശം, അത് ഒരു പ്രണയം ആയികൊട്ടെ, വിവാഹം ആയികൊട്ടെ ഒരു ജോലി ആയികൊട്ടെ
      അതാവും പഴയ അല്കാര് പറഞ്ഞ ഒരു ചൊല്ല്, ഫാസ്റ്റ് ഫുഡ്‌ അങ്ങിനെ കേറി വരുന്നു ഇതിനെല്ലാം പുറകിലെ ദൂഷ്യം ആവേശത്തിൽ പുറം മോടിയിൽ നമ്മൾ കാണുന്നില്ല, ഇന്ന് വരുന്ന പുതിയ കാര് ആയാലും മാൽ ആയാലും പോയി ചിലവാക്കുമ്പോൾ യഥാര്ത്യം നമ്മൾ ചിന്തിക്കുന്നില്ല, മുന്നിലെ കണ്ണ് കൊണ്ട് കണ്ടാൽ മതി എന്ന് ഉടയതമ്പുരാൻ വിചാരിച്ചത് അകക്കണ്ണ് കൊണ്ട് ബാക്കി കാണാൻ ആകുമെന്ന് നമ്മൾ ഓർത്താലും പിറകില കണ്ണില്ലല്ലോ എന്ന് പരിതപിക്കുമ്പോൾ ആശ്വാസം ആയില്ലേ

      റിനി എന്താ ഉവാവനെന്നൊക്കെ കേട്ട് മാറിയോ? ഹോം സിക്ക്നെസ്സ് ആണോ മാറിയോ
      നന്ദി റിനി

      Delete
  3. വൈറസ്‌ ഫോര്‍മാറ്റ് ചെയ്ത്‌ ഒന്ന് അപ്പ് ഗ്രേഡ് ചെയ്‌താല്‍ രക്ഷപെട്ടെക്കും. :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ വൈറസും ആന്റി വൈറസ്‌ ഒരു ഗർഭപാത്രത്തിൽ വളരുന്ന സമയം അല്ലെ

      നന്ദി നിധീഷ് ഒരു തുറന്ന വായനക്കും നല്ല അഭിപ്രായത്തിനും

      Delete
  4. എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
    നമ്മൾ എന്തെ പരസ്പരം മനസ്സിലാക്കിയില്ല?
    പുതിയ പാസ്‌ വേർഡ്‌ ആരെങ്കിലും ഹാക്ക് ചെയ്യാതെ നോക്കണേ.. ഹ ഹ
    നല്ല രചന

    ReplyDelete
    Replies
    1. നന്ദി അക്ക, ഇത് പിന്നെ universal പാസ്സ്‌വേർഡ്‌ അല്ലെ?

      എല്ലാ പാസ്സ്‌വേർഡ്‌ പുട്ടുകളും ഈ കള്ള താക്കൊലിട്ടല്ലേ ഒന്ന് തുറക്കാൻ ശ്രമിക്കുക

      വളരെ സന്തോഷം അക്ക ഒരു പാട് നന്ദി

      Delete
  5. അല്പായുസ്സുകളായ ഐ ലവ് യൂകള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് ഒരു പാട് പറയുന്നതല്ലേ ബുദ്ധി അജിത്‌ ഭായ്, കൂടുതൽ അറിയാല്ലോ, സ്നേഹം എവിടുന്നു കിട്ടിയാലും നല്ലതല്ലേ, എന്തായാലും കയ്യും കാലും ഇട്ടടിക്കണം അവസാനം ഇനി ഈ പാപം കൂടി ആയാലും

      നന്ദി അജിത്‌ ഭായ്

      Delete
  6. ഇക്കാലത്ത്, ഈ വാക്കുകൾക്ക് അത്ര സത്യസന്ധത പോര.അത് ആ വാക്കുകളുടെ കുഴപ്പമല്ല തന്നെ.ഉപയോഗിക്കുന്നവരുടെ തന്നെ.

    എങ്കിലും,യാത്രയ്ക്കിടയിൽ കടന്നു വന്ന പ്രിയ സുഹൃത്തേ, ബൈജു ഭായ്, ഞാനും താങ്കളോട് പറയുന്നു,

    ഐ ലവ് യൂ...

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സത്യം പറഞ്ഞോളൂ സൌഗന്ധികത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു വക്കീലാണോ എന്ന്, ചില വക്കീലുമാർക്ക് ഒരു സ്വഭാവം ഉണ്ട് അവരോടു കള്ളം പറയാൻ പാടില്ലെങ്കിലും അവര് കള്ളമേ പറയു. അത് കൊണ്ടാവും ഈ മുൻ‌കൂർ ജാമ്യം ആത്മാര്തത തൊട്ടു കള്ള സത്യം ഇട്ടതു, പിന്നെ എവിടെയോ വായിച്ചിരുന്നു സൌഗന്ധികം പെണ്ണ് കെട്ടിയിട്ടില്ലന്നു അത് കൊണ്ട് സമയം ഉണ്ട് പെണ്ണ് കെട്ടുന്നത് വരെ ആ ഐ ലവ് യു സ്വീകരിച്ചിരിക്കുന്നു ഞാൻ ഐ എടുത്തിട്ട് തിരിച്ചു തന്നേക്കാം

      പക്ഷെ ഒരു കാര്യം സത്യം ഇംഗ്ലീഷ് ഭാഷയിലെ ഗായത്രി തന്നെ ആണ് ഈ ഐ ലവ് യു, ശരിക്കും ശക്തമായ മാജിക്‌ പവർ ഉള്ള ഒരു വാചകം.

      നന്ദി സൌഗന്ധികം ഈ സുഗന്ധ നിമിഷങ്ങൾക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...