Skip to main content

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ
ക്ഷണിക്കുന്നു
മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത്
ഓരോ മിന്നാംമിനുങ്ങിനും അയാൾ
പ്രത്യേകം തയ്യാറാക്കുന്നു

ശരിയാ, 
ആരും അങ്ങനെ സാധാരണ ചെയ്യാറില്ല
രാപ്പുള്ളിനോട്
അയാൾ  ചേർന്നിരിക്കുന്നു
നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു

വട്ടാണ് അയാൾക്ക് ശരിക്കും വട്ട്
ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു
അത് അയാളോട്  പങ്കുവെക്കുന്നു

അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം
അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള്
രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു

കുറുകലുകളിലേക്ക് ഓരോ പ്രാവുകളും
പറന്നിറങ്ങുമ്പോൾ
കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക്
നഗ്നതകൾ കൊണ്ടുണ്ടാക്കിയ
ക്ഷണക്കത്തുകൾ?

പ്രാവിൻ്റെ കുറുകലുകൾ കൊണ്ട്
ഉണ്ടാക്കിയ
ഓരോ പകലുകൾക്കുണ്ടാവുമോ
ഇനിയും അയക്കാത്ത
ക്ഷണക്കത്തുകൾ

ഒരു മിനുക്കം അല്ല ഏകാന്തത
അന്നത്തെ എല്ലാ മിനുക്കങ്ങളും
കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന്
അന്ന് കിട്ടിയ ക്ഷണക്കത്താവുമോ 
ഇനി അയാൾ

ഓമനമൃഗങ്ങളേ പോലെ
വളർത്തുപൂച്ചയെപ്പോലെ
അയാൾക്കരികിൽ അയാൾ,
ഓമനിച്ച് വളർത്തുന്നുണ്ടാവുമോ
ഇരുട്ടിനേ

പകൽ കഴിയുമ്പോൾ,
ഒരു പാത്രം പാലാകുന്നയാൾ.
ഒഴിച്ച് വെച്ചത് പോലെ, 
അന്ന് പാത്രത്തിൽ ബാക്കി വന്ന 
പകൽ സാക്ഷി

വളർത്തുപൂച്ചയേ പോലെ ഒരാളെ
ഇരുട്ട് നക്കിതോർത്തി തുടങ്ങുന്നു!




Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!