ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം, രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ 2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ അവിഹിതത്തിന് പോകുന്നൂ, എന്ന് സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ എന്ന ക്രമത്തിൽ അപ്പോഴും...
"മറ്റുള്ളവനേ അറിയും മുന്നേ സ്വയമറിയണം ..
ReplyDeleteനാം എന്ത് , എന്നതിന്റെ തേടലാകും -
മറ്റുള്ളവര്‍ നമ്മൊട് എന്ത് എന്നതിന്റെ ഉത്തരവും "
അർത്ഥങ്ങൾ വിശാലമാണ്, ലോകം ഇപ്പോൾ ചെരുതായികൊണ്ടിരിക്കുന്ന ഈ കാലത്ത് മനസ്സ്കൂടി അതിനനുസരിച്ച് വലുതായാൽ ആ ചെറിയ ലോകത്തെ നമുക്ക് മാറ്റിയെടുക്കാം "ജീവിക്കാൻ കുറെ കൂടി സുന്ദരമായ ഭൂമി" ആയി
Deleteതാരതമ്യം
ReplyDeleteബ്ലോഗ്ഗിൽ എങ്കിലും ഒരു പാട് ബ്ലോഗ്ഗർ മാരുടെ മാഷും വഴികാട്ടിയും വായനക്കാരനും വിധി കര്‍ത്താവും അജിത് ഭായ് തന്നെയാണ് നിസ്തുലം തന്നെയാണ് ഈ പ്രവര്‍ത്തി.. ഒരു പാട് ഒരു പാട് ബ്ലോഗ്ഗിനു പിന്നിലെ ഊര്‍ജവും ഈ ചെറു വാക്കിൽ പകരുന്ന വെളിച്ചം തന്നെ യാണ് ഒരു പാട് നന്ദിയും സ്നേഹവും..
Delete