Skip to main content

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Comments

  1. മോചനം എന്നത് , നമ്മുക്ക് അസഹ്യമായതില്‍ നിന്നുള്ള വിടുതല്‍ ആണ്
    ഇതിപ്പൊ ഒന്നു തട്ടിയാലും മുട്ടിയാലും വിടുതല്‍ ആണ് മുഖ്യം ..
    അത് ആണിനും പെണ്ണിനും ഒരുപൊലെ തന്നെ ..
    ലോകം അത്രമേല്‍ വളര്‍ന്നുവെങ്കിലും , മനസ്സ് മാത്രം വിശാലമായിട്ടില്ല
    ചിലപ്പൊള്‍ പെണ്ണ് പ്രതികരിച്ച് തുടങ്ങിയതൊ ..
    ആണ് മടുപ്പ് പുറത്ത് കാട്ടി തുടങ്ങിയതൊ ...?
    ഇതിലേതെങ്കിലും ഒന്നൊ , അതൊ രണ്ടും കൂടിയോ ആവാം
    ഇന്നിന്റെ ഈ ആധിക്യത്തിന്റെ കാരണങ്ങള്‍ ...
    പ്രണയം , മരിക്കുകയും , പുതുമ തേടുകയും ചെയ്യുമ്പൊള്‍
    ഉള്ളത് മടുപ്പിന്റെ തേരിലേറും .....

    { ഒരൊറ്റ അഭിപ്രായം കൂടി മാനിക്കണേ പ്രീയ കൂട്ടുകാര :
    ഒരുവിധം നന്നായി എഴുതുന്നുണ്ട് മിത്രം , ഒരിക്കലും
    എല്ലാം കൂടി ഒന്നിച്ച് പൊസ്റ്റരുത് , പതിയെ സമയമെടുത്ത്
    എഴുതുകയും സമയമെടുത്ത് അതു അനുവാചകരില്‍
    എത്തിക്കുകയും കൂടി ചെയ്യുക , ഈ എളിയവന്റെ നിര്‍ദേശമാണേട്ടൊ
    സ്വീകരിക്കാം തള്ളാം/ നല്ല വരികള്‍ കാണാതെ പൊകുന്നത് തടയുവാന്‍ അതിനാകും }

    ReplyDelete
    Replies
    1. സത്യസന്ദമായ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് അഭിപ്രായങ്ങൾ സുന്ദരങ്ങൾ ആകുന്നതു, തികച്ചു സത്യമാണ് തങ്ങള് പറഞ്ഞ രണ്ടാമത്തെ അഭിപ്രായം.. പല ആശയങ്ങളും വളരെ ദൃതിയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടു പോയിട്ടുണ്ട് ശരിയാണ്. തുടക്കക്കാരന്റെ ഒരു ആവേശമായി ഞാൻ അവഗനിച്ചപ്പോഴും സുഹൃത്ത്‌ ചൂണ്ടി കാണിച്ചത്‌ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. തീച്ചയായും ഒരു പാട് സന്തോഷം.. ഒരു നല്ല അഭിപ്രായം കിട്ടിയാൽ ഞാൻ ഇപ്പോഴും മിട്ടായി കിട്ടിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു സന്തോഷം മറച്ചു വക്കുന്നില്ല..

      പിന്നെ വരികളെ കുറിച്ച് പലപ്പോഴും അറിയാവുന്ന സത്യം നമ്മൾ മരന്നുപോകുന്നതിന്റെ വേദന അതാണ് ഞാൻ പങ്കു വക്കാൻ ശ്രമിച്ചത്
      നമ്മൾ ഉദ്ദേശിച്ച അർഥം വരികൾ പകരുമോ എന്നാ ആശങ്ക ഉണ്ടായിരുന്നു. താങ്കളുടെ അഭിപ്രായം എന്റെ ആശങ്ക അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ചു ഒരു പാട് സന്തോഷത്തോടെ
      ചൊവ്വയിൽ പൊറുക്കാൻ പോകുന്നതിനു മുമ്പ് നമുക്ക് ഈ ജനിച്ചു വളര്ന്ന മണ്ണിനെ ഒരു നിമിഷം ഒര്ക്കാൻ നമ്മുടെ ഈ സംവേദനങ്ങൾക്ക് കഴിയട്ടെ, നാളെ നമ്മളെ ചൊവ്വയിൽ അടക്കില്ലെന്നാര് കണ്ടു?

      Delete
  2. ഭാര്യ അത്ര പോരാന്ന് ദേ ഒരു സിനിമക്കാരന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ബ്ലോഗിനെ കടത്തി വെട്ടിയ കമന്റിനു ആദ്യമേ നന്ദി അറിയിക്കട്ടെ,
      പിന്നെ സിനിമാക്കര്ക്കും സീരിയല കാര്ക്കും അതൊക്കെ പറയാം പക്ഷെ നമ്മൾ പ്രേക്ഷകർ അഭിനേതാക്കൾ ആണെങ്കിലും അനുവാചകർ കൂടി ആണല്ലോ! ഭാര്യ അത്ര പോര എന്ന് പറയുമ്പോഴും അതിനെക്കാൾ മുമ്പിറങ്ങിയ സിനിമാക്കാരന്റെ "ഭാര്യ സ്വന്തം സുഹൃത്ത്‌" എന്നാ സിനിമ ഓർത്തിരിക്കാനാ എനിക്കിഷ്ടം!

      ഭാര്യ എന്ന് വച്ചാൽ കണ്ണിന്റെ കാഴ്ച പോലാ അജിത്‌ ഭായ് സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തില പറയുന്നേ എനിക്കിപ്പോഴും കാഴ്ച ഉണ്ടെന്നാണ് എന്റെ വിശ്വാസം സിനെമാക്കരെന്തു പറഞ്ഞാലും! കൊച്ചു കള്ളാ

      അജിത്‌ ഭായ്.. അജിത്‌ ഭായിയുടെ കമന്റ്‌ വായിച്ചു ഞാൻ ഒത്തിരി ചിരിച്ചു എന്നുകൂടി സത്യമായിട്ടു പറഞ്ഞുകൊള്ളട്ടെ

      Delete
  3. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു പ്രാകൃത നടപടിയാണ്
    വിവാഹ മോചനം എന്ന് പറയുമ്പോഴും...
    കടിച്ച പാമ്പും ഇരയും മരിക്കണോ? അതോ പാമ്പിനെ വെറുതെ വിടണോ?
    എന്നൊരു ചോദ്യം മോചനങ്ങളിൽ മുഴുങ്ങുന്നില്ലേ?
    വിഷയം ലഘു ആണെങ്കിലും അനുഭവം ഗുരു ആയതുകൊണ്ട് നോ കമന്റ്സ് !!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...