Skip to main content

പ്രണയിനി


എന്റെ ഹൃദയം പേരാലിൻ കൊമ്പിൽ വച്ച് കെട്ടുമ്പോൾ...
കാക്ക കൊത്താതിരിക്കാൻ സ്വന്തം സാരി തലപ്പഴിച്ചു തന്നവൾ..
പ്രണയിനി


എന്റെ  വിവാഹം കഴിഞ്ഞിട്ടും... സദ്യ പിരിഞ്ഞിട്ടും.... വടക്കെപുറത്തു വന്നു, കാക്കയോടും നായോടും കലഹിച്ചു, ഒരു ഇലചോർ ..ചേറിൽ കഴിച്ചു;
ഒരു ഉരുള കണ്ണീരിൽ കുഴച്ചെടുത്തു.. ഒരു ബലി കാക്കയും കൊണ്ട് തിരിച്ചു പോയവൾ ... പ്രണയിനി.


എന്റെ വിവാഹം ഒരു മരണമായിരുന്നെന്നു എന്ന് തിരിച്ചറിഞ്ഞു എനിക്ക് ആദ്യ ബലി ഇട്ടവൾ എന്റെ പ്രണയിനി  

Comments

  1. എങ്കില്‍ ആര്‍ക്കാണ് യഥാര്‍ത്ഥനഷ്ടം?

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചോദ്യം കൃത്യമാണ് ഉത്തരം തെറ്റാണു എന്നാലും പറയാം നഷ്ടം പ്രണയത്തിനു .....നന്ദി അജിത്‌ ഭായ്

      Delete
  2. ഇത്ര ഹൃദയം തൊട്ടിട്ടും
    ഹൃദയത്തിലേറാതെ പൊയതോ അവള്‍ " പ്രണയിനി "
    ഇനിയൊരിക്കലും ഒറ്റക്ക് ഹൃദയമെടുത്ത് പേരാലിന്‍ കൊമ്പില്‍ ചേര്‍ക്കരുത്
    കെട്ടുമ്പൊള്‍ ആ ഹൃദയം കൂടി കൂട്ടി വയ്ക്കണം ..
    അല്ലെങ്കില്‍ ആ പ്രണയത്തെ കാലം കൊണ്ട് പൊകുമായിരുന്നുവോ ?

    ReplyDelete
    Replies
    1. റിനി ശബരി ...ശരിക്കും 18 മാറ്റിന്റെ എന്റെ ചിന്തയെ തങ്ങളുടെ 22 ക്യാരറ്റ് കമന്റ്‌ കൊണ്ട് പൂർണ്ണമാക്കി... അതിന്റെ നന്ദി അടുത്ത ഒരു ചിന്തക്ക് മൂലധനമാക്കി ഞാൻ മാറ്റി വയ്ക്കട്ടെ.

      Delete
  3. word verification ഒന്ന് മാറ്റു കേട്ടൊ ബൈജു

    ReplyDelete
    Replies
    1. മാറ്റിയിട്ടുണ്ട്.. നിര്ദേശം വിലയേറിയത് നന്ദി

      Delete
  4. evideyo oru poral veezhthan kavithayku sadhichittundu...athalle ezhuthukarante vijayam....nannayirikkunnu...

    ReplyDelete
    Replies
    1. പ്രണയം ഒരു അനുഭൂതി അതിനും അപ്പുറത്തേക്ക് പ്രണയം അനുഭവിക്കാൻ കഴിഞ്ഞവർക്ക് ആശംസകൾ അര്പ്പിച്ചു പ്രണയം മടങ്ങിപോകുന്ന കാഴ്ച കണ്ടു കുറിച്ച രണ്ടു വരികളാണ്, കുറച്ചു കടുതോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്! പ്രണയത്തിന്റെ നോവ്‌ സെപ്റ്റിക് അവൻ സാധ്യത ഉള്ളത് വളരെ പേടിച്ചു പേടിച്ചു തന്നെയാണ് പോസ്റ്റ്‌ ചെയ്തതും!

      കൊച്ചു വരികളെ ശ്രദ്ധിച്ചതിനു നന്ദി അറിയിക്കട്ടെ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...