Skip to main content

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ,
ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം
കെട്ടിക്കിടപ്പാണ് ചുറ്റിലും 
ഇറക്കുമതി ചെയ്ത
ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ

കുറവ് വന്നേക്കും 
ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ് 
കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു
മേഘങ്ങളോട് മിണ്ടാതിരിക്കുന്നു

പൂക്കൾ കാട്ടി
എല്ലാ ശലഭങ്ങളിൽ നിന്നും 
മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു
പനിക്കിടക്കയിൽ പോലും
ഒരു മുന്നറിയിപ്പായിട്ടില്ല നാഭി

പൂർത്തിയായിട്ടുണ്ട് മതങ്ങൾ
പൂർത്തിയാക്കുവാനിയിട്ടില്ല
ഇനിയും മതേതരത്വം
പൂർത്തിയായ മതങ്ങൾ
അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട്
കൈയ്യും കെട്ടി നോക്കിനിൽക്കുന്നു

മതേതരത്തത്തിന് വേണ്ടി
പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ

അത് അവർ 
ജാതി ചോദിക്കുമ്പോഴും
ചോദിച്ച് വാങ്ങുന്നില്ല 
അവർക്ക് അർഹമായ ബഹുമാനം

തല കുമ്പിടുന്ന ഭംഗി
എന്നാണിപ്പോൾ കുത്ത് വാക്ക്
അതും ഈർക്കിൽ പോലെ
തുളച്ച് കയറുമ്പോഴും

മഴക്കു മുമ്പും കുമ്പിൾ
മഴക്ക് ശേഷവും കുമ്പിൾ
രണ്ടും ഒരു പക്ഷേ കേടാകാതെ

ഇനി കേടാവുമോ മനസ്സ്
അറിയില്ല
മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ്
അതും മതങ്ങൾക്കിടയിൽ

തൂങ്ങിക്കിടക്കാനൊന്നും വയ്യ 
അതും
ഒരു വായനയിലും കടിച്ചുതൂങ്ങി

പാവയ്ക്കക്ക് കുമ്പിൾ പോലെ
വായനയുടെ കുമ്പിൾ
ഉടലിന് കുത്തിയിടുന്നു
ആകാശത്തിനേ പ്പോലെ
മേഘങ്ങൾക്കരികിൽ
വെറുതേയിരിക്കുന്നു...


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...