Skip to main content

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം


യുദ്ധം ചെയ്യുന്നവരെ 
കഥകൾക്കോ
കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല

യുദ്ധം എന്ന വാക്ക് 
ഒരു ഭാഷയിലും
എഴുതി മായ്ക്കുവാനാകില്ല
മുറിവുകളും മരണവും 
ചിതറലുകളും ഇല്ലാതെ

യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന
സൈനികാ
സത്യത്തിന് മുകളിലാണ് 
ഇപ്പോൾ നിൻ്റെ രക്തം
അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല

ശരീരമില്ലാത്ത സൈനികാ എന്നാവണം
ശരീരമുള്ള സൈനികർ പരസ്പരം
അഭിസംബോധന ചെയ്യുക

തൂവലുകൾ കൊണ്ട് അഭിസംബോധന
ചെയ്യുന്നില്ല പക്ഷികൾ
ക്ഷമിക്കണം തെറ്റിപ്പോയി
തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു
സാധാരണക്കാരൻ എന്നതാണ് ശരി
അതാണ് ഉദ്ദേശിച്ചതും

ഒരിടത്തും ഒരഭിസംബോധനയല്ല
സാധാരണക്കാരൻ

തീവ്രവാദത്തിന് മതമില്ലാത്തത് പോലെ
മതത്തിന് രാജ്യവുമില്ല
സാധാരണക്കാരന് സമയവും
അലിഖിത നിയമങ്ങളാണ് എങ്ങും

സമാധാനം എന്ന 
നുണകൾക്കൊപ്പം
ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി

ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ്
അതും പരമ്പരാഗതമായി.

വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു.

അവിചാരിതം എന്ന വാക്ക് പോലും 
ഇവിടെ ഒരു നുണയാണ്
നുണകൾ നീണ്ടുനിൽക്കുമ്പോഴും
താൽക്കാലികമാണ് എന്നെന്നും
ശരി

ഗൃഹാതുരത്തങ്ങൾക്ക് മുകളിൽ
ഭൂഗുരുത്വാകർഷണങ്ങൾ
എന്നും യുദ്ധം ചെയ്യുന്ന നാടാണ്

സമാധാനം എന്ന കള്ളം പറയുന്നു
ഗൃഹാതുരത്തങ്ങൾക്ക് മുകളിലേക്ക്
ഭൂഗുരുത്വാകർഷണങ്ങൾ
പൊട്ടിവീഴുന്നു അതാണ് സത്യം

ഭ്രമണം ഒരിടത്തും തങ്ങി നിൽക്കാത്ത
ഒന്നാണ് ഭൂമി
തൂവലുകൾക്ക് താഴെ നിന്ന്
ശൂന്യതകൾ മാത്രം ഊതിപ്പറത്തുന്നു
കിളികളെ ഭീഷണിപ്പെടുത്തുന്നു

ഭൂമി വീണിടത്ത് കിടന്നുരുളുമ്പോഴും
ഇപ്പോൾ കിളികളുടെ ഭീഷണികൾക്ക്
താഴെയാണ് മാനം
ഒപ്പം ലോകവും

സമാധാനം ഒരു കാലത്തും
ഒരു രാജ്യത്തിന് മുകളിലും ഒരിക്കലും
പ്രാവുകളുടെ രാജിക്കത്തല്ല
ദൈവം രാജിക്കത്തുകളിൽ ഒരു കാലത്തും മതത്തിൻ്റെ പേരിൽ
ഒപ്പിടുന്നില്ല

മാനം നിലത്ത് വന്ന് വീണ്
ഭൂമിയേ മതമേ എന്ന് 
തൂവലിനേ
കാലത്തിനെ ഊതിപ്പറത്തുന്നിടത്താണ് സ്വപ്നം മുറിയുന്നത്

അല്ലേലും ഉണ്ട ചോറിനോട്
നന്ദിയില്ലാത്ത ഒന്നാണ് എന്നും തലച്ചോറ്
ചിതറിയാലും ഇല്ലേലും

നന്ദി ഒരു പ്രാവല്ല

തെറ്റാണെന്നറിയാം
തൽക്കാലം തീവ്രവാദത്തിൻ്റെ വിത്തുകൾക്ക്
പറക്കുന്ന പ്രാവുകളുടെ വിട
അത്രമാത്രം!


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...