Skip to main content

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ്
അത്രത്തോളം ഉണ്ട് എന്റെ വായന

പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും.
നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ

ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ..

വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ
ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം?
വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച് കൊണ്ട്

എല്ലാവര്ക്കും നല്ലൊരു വായന ജന്മം ആശംസിക്കുന്നു. വായന ദിനം ഒരു ദിവസത്തെക്കല്ല ഒരു ജന്മത്തേക്കുള്ളതാണെന്ന ഓർമപ്പെടുത്തലും ആയി..

അതിനിടയിൽ മറക്കാതെ ഓർത്തു പറയേണ്ട ഒരു പ്രധാന കാര്യം ചില പേരുകൾ നന്ദി പൂര്വം പി.എൻ . പണിക്കരെ പോലെ അജിത്‌ ഭായ് ആണ് എല്ലാ പോസ്റ്റും വായിച്ചു ഒരു അഭിപ്രായം പറയാതെ പോകാത്ത നല്ല ഒരു ആസ്വാദകൻ എന്ന നിലയിൽ

പിന്നെയും ഒരുപാടു പേരുണ്ട് റിനി ശബരി.. സൌഗന്ധികം എല്ലാവരുടെയും പേര് പറയാത്തത് കൊണ്ടല്ല ശ്രീയുള്ള ഒട്ടനേകം പേരുകൾ അവരെ ഒക്കെ പേര് പറഞ്ഞില്ലെങ്കിലും ഓര്ക്കാതെ ഈ വായന ദിനം കടന്നു പോകുന്നില്ല

പിന്നെ വായന യെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന എഴുതുന്ന വായിക്കുന്ന എല്ലാവര്ക്കും
നന്ദി ആരോഗ്യം ആയുസ്സ് സ്നേഹം
ഒരു വായനക്കാരൻ 

Comments

  1. വായന തിരിച്ചുവരട്ടെ

    ReplyDelete
    Replies
    1. മനുഷ്യ പ്രകൃതി ഭൂത ദയയും

      സ്നേഹപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി